പൗരത്വ നിലപാടുകൾ വോട്ടാക്കി വീണ്ടും ഭരിക്കാൻ പിണറായി !മുസ്ലിം ജനത ഇടതിനൊപ്പം.തകര്‍ന്നടിഞ്ഞ് കോൺഗ്രസും.ചരിത്രം സൃഷ്ടിക്കാൻ ബിജെപിയും.

തിരുവനന്തപുരം:കേരളത്തിൽ തുടർ ഭരണം ഉറപ്പിച്ച് പിണറായി വിജയനും ”’ഭാവിക്കായി മുന്നോട്ട്” ‘നീങ്ങുകയാണ് .കേരളത്തിൽ ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ 120 സീറ്റിലധിക സീറ്റ് നേടി വിജയിക്കും എന്നാണു വിലയിരുത്തൽ.കേരളത്തിലെ 80 ശതമാനം ജനതയും പിണറായിക്കും ഇടതു പക്ഷത്തിനും ഒപ്പം നിൽക്കും .പൗരത്വ ഭേദഗതി നിയമത്തിൽ മുസ്ലിം ജനത ഭീതിയിലാണ് .കോൺഗ്രസിനെക്കൊണ്ട് ബിജെപിയെ എതിരിടാൻ ആവില്ല എന്ന ചിന്തയും മുസ്ലിം മതവിഭാഗത്തിനു കൂടി കൂടി വന്നിരിക്കുന്നു കേരളത്തിൽ പിടിച്ച് നിൽക്കണം എങ്കിൽ പിണറായിക്കും ഇടതുപക്ഷത്തിനും ഒപ്പം നിൽക്കണം എന്ന ചിന്തയിലേക്ക് മുസ്ലിം ജനത നീങ്ങുന്നു എന്നാണ് വിലയിരുത്തൽ .

മുസ്ലിം ന്യുനപക്ഷം ഐറ്റത്തിനൊപ്പം കൂടിയാൽ വലിയ ഭൂരിപക്ഷത്തിൽ പിണറായി സർക്കാർ വീണ്ടും അധികാരത്തിൽ എത്തും.ഡൽഹിയിലെ ആം ആദ്മിയെപ്പോലെ മൃഗീയ ഭൂരിപക്ഷത്തിൽ കേരളത്തിൽ തുടർ ഭരണം ഉണ്ടാകും .അതിനാൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സ്വീകരിച്ച നിലപാടുകള്‍ വോട്ടാക്കി മാറ്റാൻ സിപിഎം പ്രവർത്തനം തുടങ്ങി . ഇതിനായി മനുഷ്യച്ചങ്ങലയില്‍ പങ്കെടുത്ത യുഡിഎഫ് അണികളെ തുടര്‍സമരങ്ങളില്‍ പങ്കെടുപ്പിക്കാനും തീരുമാനമായി. ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ വിജയിപ്പിക്കാന്‍ പാര്‍ട്ടി ഇടപെടുന്നതിനും തീരുമാനിച്ചു. പൗരത്വനിയമം, കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ എന്നിവയ്ക്കെതിരായ പ്രചാരണ–സമര പരിപാടികള്‍ ഒരു വശത്ത്. മറുവശത്ത് ബജറ്റില്‍ പ്രഖ്യാപിച്ച ജനപ്രിയ പദ്ധതികള്‍ യാഥാര്‍ഥ്യമാക്കാന്‍ താഴേത്തട്ടില്‍ അണികള്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിക്കണ്ടാണ് സിപിഎമ്മിന്റെ നടപടികൾ. പൗരത്വനിയമത്തിനെതിരെ നേതാക്കളും അണികളും വീടുവീടാന്തരം കയറിയിറങ്ങും. കേന്ദ്രമന്ത്രിമാരെ അടക്കം ഇറക്കി ആര്‍എസ്എസ് കേരളത്തില്‍ ഹിന്ദുധ്രുവീകരണത്തിന് ശ്രമിക്കുന്നു. ജമാഅത്തെ ഇസ്‌ലാമിയും എസ്ഡിപിഐയും ഈ എരിതീയില്‍ എണ്ണയൊഴിക്കുകയാണ്. രണ്ടുകൂട്ടരുടെയും വര്‍ഗീയനീക്കങ്ങളെ താഴെത്തട്ടില്‍ നിന്ന് ചെറുക്കുമെന്ന് സിപിഎം പറയുന്നു. ബജറ്റില്‍ പ്രഖ്യാപിച്ച വിശപ്പുരഹിത കേരളം പദ്ധതി പാര്‍ട്ടി ഏറ്റെടുക്കും. ഓണത്തിന് മുൻപ് ആയിരം ഹോട്ടലുകള്‍ തുറക്കാന്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ സഹകരിക്കും.

വയോജന ക്ഷേമത്തിനുള്ള ക്ലബുകള്‍, ശുചീകരണപദ്ധതി, ഒരുകോടി വൃക്ഷത്തൈകള്‍ നടുക, വീടുകളിലെത്തി കിടപ്പുരോഗികള്‍ക്ക് പരിചരണം നല്‍കുക തുടങ്ങിയ കാര്യങ്ങളില്‍ ഇടപെടും. പ്രാദേശിക ദുരന്തനിവാരണത്തിന് സംവിധാനമൊരുക്കുന്നതിന് ഇടതുമുന്നണി ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളില്‍ പാര്‍ട്ടിതന്നെ മുൻകയ്യെടുത്ത് ഗ്രാമസഭകള്‍ വിളിച്ചുചേര്‍ക്കും. സര്‍ക്കാര്‍ പദ്ധതികള്‍ പാര്‍ട്ടി ഏറ്റെടുക്കുന്നതായി വ്യാഖ്യാനിക്കരുതെന്നും സിപിഎം പറയുന്നു. പാര്‍ട്ടി മുൻകയ്യെടുത്തു നടത്തുന്ന പദ്ധതികള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കില്ലെന്നാണ് വിശദീകരണം.

 

Top