രാജേഷിന്റെ കൊലപാതകത്തിനു പ്രതികാരമായി ചാവേര്‍ ആക്രമണം നടത്താന്‍ ആഹ്വാനം.നിയമസഭയില്‍ കയറി സിപിഐ.എം നേതാക്കളെ ശരിയാക്കുക; ഒന്നിനേയും വെറുതെ വിടരുത്

തിരുവനന്തപുരം: ആർ.എസ്.എസ് കാര്യവാഹക് രാജേഷിനെ സിപിഎമ്മുകാർ വെട്ടിക്കൊലപ്പെടുത്തിയതിനു പിന്നാലെ ചാവേർ ആക്രമണം നടത്താൻ ആഹ്വാനം. നിയസഭയിൽ കയറി സിപിഐ.എം നേതാക്കളെ വക വരുത്തണമെന്നും ചാവേറായി പൊട്ടിത്തെറിക്കുമെന്നുമാണ് പ്രശാന്ത് കുമാർ എന്ന സംഘപരിവാറുകാരൻ എന്ന ആരോപിക്കപ്പെടുന്ന ഒരാൾ ആവശ്യപ്പെട്ടിരിക്കുന്നത്.” ഇങ്ങിനെയാണെങ്കിൽ നിയമസഭയിൽ കയറി സിപിഐ.എം നേതാക്കളെ ശരിയാക്കുക. ഒന്നിനേയും വെറുതെ വിടരുത്. വേണ്ട ഇങ്ങനെ ഒരു ഭരണം. കമ്മ്യൂണിസം ഇവിടെ തന്നെ മരിക്കട്ട”- എന്നാണ് ഇയാൾ ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്.
‘പിണറായി പരനാറി ഒരു ജീവനും കൂടി എടുത്തു’ എന്ന് പറഞ്ഞുകൊണ്ടുള്ള ലസിത പാലക്കലിന്റെ പോസ്റ്റിലാണ് സംഘപരിവാറുകാരന്റെ ഈ ചാവേറാക്രമണ ഭീഷണി. ഞാൻ വരാം ചാവേറായിട്ട് ഏത് സിപിഐ.എം പ്രവർത്തകന്റെ അടുത്ത് വന്നും പൊട്ടിത്തെറിക്കാമെന്ന് സനൽ എന്നയാളും പ്രതികരിച്ചിട്ടുണ്ട.ഒന്നു വെട്ടിയാൽ പത്ത് തിരിച്ചുവെട്ടുന്ന ആ പഴയകാലത്തേക്ക് സംഘം മാറണമെന്നാണ് ശ്യാം കണ്ണാട്ടുമോദി എന്നയാൾ പ്രതികരിക്കുന്നത്. രാഷ്ട്രപതി ഭരണമേ ഇനി ശരിയാകുമെന്നും ആരും വെറുതെ കമന്റ് ഇട്ടിട്ടൊന്നും കാര്യമില്ലെന്നും പ്രതികരിക്കുന്നവരും ഏറെയാണ്.കൊലപാതക ദൃശ്യങ്ങൾ പ്രചരിപ്പിച്ച് രാജേഷിന്റെ കൊലപാതകത്തിന് തിരിച്ചടി നൽകണമെന്ന ആഹ്വാനവും സോഷ്യൽ മീഡിയിയിൽ സജീവമാണ്. അതേസമയം ഈ ദൃശ്യങ്ങൾ വ്യാജമാണെന്നും രാജേഷിന്റേതല്ലെന്നും വ്യക്തമാക്കി പൊലീസ് രംഗത്തെത്തിയിട്ടുണ്ട്.

Top