പള്‍സര്‍ സുനിയുടെ കത്തിലെ സംവിധായകനും നടനും ആര്? സുനിയുടെ സഹതടവുകാരന്റെ​ രഹസ്യമൊഴി രേഖപ്പെടുത്താന്‍ നിര്‍ദേശം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിക്കൊപ്പം ജയിലില്‍ കഴിഞ്ഞയാളുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ കോടതി ഉത്തരവ്. മുഖ്യപ്രതിയായ പെരുമ്പാവൂര്‍ സ്വദേശി പള്‍സര്‍ സുനിക്കൊപ്പം ജയിലില്‍ കഴിഞ്ഞ ചാലക്കുടി സ്വദേശി ജിന്‍സണിെന്‍റ രഹസ്യമൊഴി രേഖപ്പെടുത്താനാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശം.ജയില്‍ വാസത്തിനിടെ പള്‍സര്‍ സുനി എഴുതിയ ഒരു കത്ത് പുറത്തു വന്നിരുന്നു. കത്ത് പുറത്തു കൊണ്ടു വന്നതിനു പിന്നില്‍ ജിന്‍സനാണെന്നാണ് സംശയിക്കുന്നത്.ഒരു സംവിധായകനും നടനും ആക്രമണത്തിനു പിന്നിലുണ്ടെന്ന് സുനിയുടെ കത്തില്‍ പറയുന്നുണ്ട്. ഇതിനെ കുറിച്ച് അന്വേഷിക്കാനാണ് സഹ തടവുകാരന്റ മൊഴി രേഖപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത്.
അന്വേഷണസംഘത്തിെന്‍റ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി. ആലുവ മജിസ്ട്രേറ്റ് കോടതിയെയാണ് ഇതിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. മൊഴി മുദ്രവെച്ച കവറില്‍ അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ ക്ലാസ് മജിസ്ട്രേറ്റ് കോടതിക്ക് കൈമാറും. നെടുമ്പാശ്ശേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത തട്ടിപ്പുകേസിലെ പ്രതിയായ ജിന്‍സണെ റിമാന്‍ഡ് ചെയ്തിരുന്ന അതേ ജയില്‍മുറിയിലാണ് സുനിയെയും പാര്‍പ്പിച്ചിരുന്നത്. ജയിലില്‍വെച്ച് സുനി എഴുതിയ കത്ത് പുറത്തെത്തിച്ചത് ജിന്‍സണാണ്. ഇതേതുടര്‍ന്ന് പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിയിരുന്നു. ഇതിെന്‍റ തുടര്‍ച്ചയായാണ് ജിന്‍സണിെന്‍റ രഹസ്യമൊഴി രേഖപ്പെടുത്താന്‍ തീരുമാനിച്ചത്.

Top