കൊച്ചി:കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ റിമാന്‍ഡ് കാലാവധി ഓഗസ്റ്റ് ഒന്നു വരെ നീട്ടി.കേസില്‍ ഇനിയും പ്രതികള്‍ ഉണ്ടാവുമെന്ന് ആളൂര്‍ പറഞ്ഞു. റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ഇന്ന് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് കാലാവധി നീട്ടിനല്‍കിയത്.അതേസമയം, പള്‍സര്‍ സുനിക്കും മറ്റ് പ്രതികള്‍ക്കുമായി അഡ്വ.ബി.എ ആളൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഇതില്‍ 20ന് വാദം കേള്‍ക്കും. നടിയെ ആക്രമിച്ച കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ജാമ്യാപേക്ഷ അനുഭാവപൂര്‍വ്വം പരിഗണിക്കണമെന്നാണ് പ്രതിഭാഗത്തിന്റെ ആവശ്യം.
കേസില്‍ പോലീസ് പറയുന്ന കാര്യങ്ങള്‍ മാത്രമാണ് പുറത്തുവരുന്നത്. സുനിയുടെ മൊഴിയെന്ന നിലയില്‍ പോലീസ് നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ട് മാത്രമാണുള്ളത്. സുനിക്കു പറയാനുള്ളത് രഹസ്യമൊഴിയായി കോടതി കേള്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ ഇനിയും പ്രതികള്‍ ഉണ്ടാവുമെന്നും ആളൂര്‍ പറഞ്ഞു.അതേസമയം കഥ പകുതിയേ ആയിട്ടുള്ളൂവെന്ന് സുനി മാധ്യമങ്ങളോട് പറഞ്ഞു.