മഹാരാഷ്ട്രയിലേക്ക് വന്നാല്‍ ഒവൈസിയുടെ കഴുത്തില്‍ കത്തിവെയ്ക്കുമെന്ന് രാജ് താക്കറെ

Fresh_non_baila

മുംബൈ: വിവാദ പരാമര്‍ശം നടത്തിയ മുസ്ലീം നേതാവ് അസദുദ്ദീന്‍ ഒവൈസിക്കെതിരെ ആഞ്ഞടിച്ച് എംഎന്‍എസ് അധ്യക്ഷന്‍ രാജ് താക്കറെയെത്തി. മഹാരാഷ്ട്രയില്‍ വന്നാല്‍ ഒവൈസിയുടെ കഴുത്തില്‍ കത്തി വെക്കുമെന്നാണ് രാജ് താക്കറെയുടെ ഭീഷണി. നരേന്ദ്രമോഡിക്കെതിരെയും താക്കറെ വിമര്‍ശനം ഉന്നയിച്ചു. അച്ഛാ ദിന്‍ എവിടെ എന്നു ചോദിച്ച താക്കറെ മോഡി ജനങ്ങളുടെ വിശ്വാസം തകര്‍ക്കുന്നുവെന്നും പറയുകയുണ്ടായി.

കഴുത്തില്‍ കത്തിവച്ചാലും ഭാരത് മാതാ കീ ജയ് വിളിക്കില്ലെന്ന ഒവൈസിയുടെ പ്രസ്താവനയ്ക്കെതിരാണ് രാജ് താക്കറെ ആദ്യം പ്രതികരിച്ചത്. മഹാരാഷ്ട്രയിലേക്ക് വന്നാല്‍ ഒവൈസിയുടെ കഴുത്തില്‍ കത്തി വെയ്ക്കുമെന്ന് താക്കറെ പറഞ്ഞു. മുംബൈയിലെ ശിവജി പാര്‍ക്കില്‍ സംഘടിപ്പിച്ച ഗുധി പദ്വ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മോദി വിശ്വാസവഞ്ചന കാണിച്ചുവെന്ന് താക്കറെ പറയുന്നു. മറ്റ് ഏത് പ്രധാനമന്ത്രിയാണ് അടിക്കടി വിദേശയാത്രകള്‍ക്ക് പ്രാധാന്യം കൊടുക്കുന്നത്. മുമ്പ് മോഡി മാത്രമാണ് അവസാന പ്രതീക്ഷയെന്ന് പറഞ്ഞ തനിക്കിപ്പോള്‍ വാക്കു മാറേണ്ട ഗതി വന്നത് മോഡി വിശ്വാസ വഞ്ചന കാണിച്ചത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

കള്ളപ്പണം തിരിച്ചു കൊണ്ട് വരുമെന്ന് പറഞ്ഞ വാക്കു പാലിക്കാനും മോഡിക്കായില്ല. അച്ഛാ ദിന്‍ വരുമെന്ന് പറഞ്ഞിട്ട് അതും കണ്ടില്ലെന്നും താക്കറെ വിമര്‍ശിച്ചു. മഹാരാഷ്ട്രയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്റെ ആത്മഹത്യാകുറിപ്പ് വായിച്ചുകൊണ്ടാണ് താക്കറെ പ്രസംഗം അവസാനിപ്പിച്ചത്.

Top