ലോക്‌സഭാ ഇലക്ഷന് മുന്‍പ് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിച്ചിരിക്കും: അമിത് ഷായുടെ ഉറപ്പ്

ഹൈദരാബാദ്: വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിന് മുന്‍പ് അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. ഹൈദരാബാദില്‍ വെളളിയാഴ്ച പാര്‍ട്ടി നേതാക്കള്‍ക്കായി നടത്തിയ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

എന്നാല്‍ വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിനെ കുറിച്ച് മുന്‍കൂട്ടി പ്രവചിക്കാന്‍ സാധിക്കില്ലെന്ന് ബിജെപി അദ്ധ്യക്ഷന്‍ വ്യക്തമാക്കി. ഓരോ സംസ്ഥാനത്തും അടിത്തറ ശക്തമാക്കാന്‍ അമിത് ഷാ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതിന് പുറമെ കൂടുതല്‍ സീറ്റുകളുളള മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ കൂടുതല്‍ റാലികളില്‍ മോദി പങ്കെടുക്കും. പഞ്ചാബിലെ മാലോത്തില്‍ നിന്നാണ് റാലികളുടെ തുടക്കം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലോക്സഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രചാരണ പരിപാടികള്‍ക്ക് ബിജെപി തുടക്കം കുറിച്ചിട്ടുണ്ട്. ഇത് പൂര്‍ണ്ണാര്‍ത്ഥത്തില്‍ ആരംഭിച്ചില്ലെങ്കിലും ലോക്സഭ തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുന്‍പ് ദേശീയ നേതാക്കള്‍ പങ്കെടുക്കേണ്ട റാലികളെ കുറിച്ച് ധാരണയായിട്ടുണ്ട്.

ഇത് പ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി 50 റാലികളില്‍ പങ്കെടുക്കും. രാജ്‌നാഥ് സിങ്, നിതിന്‍ ഗഡ്കരി എന്നിവര്‍ക്കൊപ്പം അമിഷ് ഷായും 50 വീതം റാലികളില്‍ സംസാരിക്കും. 2-3 ലോക്സഭ മണ്ഡസലങ്ങളിലെ ജനങ്ങളെ പങ്കെടുപ്പിച്ച് റാലി നടത്താനാണ് തീരുമാനം.

ഫെബ്രുവരി മുതലാണ് റാലികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വിജ്ഞാപനം വരും മുന്‍പ് തന്നെ 400 ഓളം ലോക്സഭ മണ്ഡലങ്ങളിലേക്ക് നേട്ടങ്ങളെത്തിക്കാനാവും എന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.

Top