മാറിട സൗന്ദര്യം വർദ്ധിപ്പിക്കാൻ ചെന്ന മോഡലിനേ അനസ്തേഷ്യ നല്കി ഡോക്ടർ ബലാൽസംഗം ചെയ്തു

മാറിട സൗന്ദര്യം വർദ്ധിപ്പിക്കാൻ ചെന്ന മോഡലിനേ അനസ്തേഷ്യ നല്കി ശസ്ത്രക്രിയക്കിടെ ഡോക്ടർ ബലാൽസംഗം ചെയ്തു.ഫാഷന്‍ ഡിസൈനറായ എറിക് ബൈകോവയാണ് ബലാത്സംഗത്തിനിരയായത്. 59കാരനായ ഡോക്ടര്‍ യുരി ചെര്‍ണികോവാണ് സംഭവത്തിലെ പ്രതി.

ലൈംഗീക ബന്ധത്തിൽ ഏറെപെട്ടപ്പോൾ താൻ എല്ലാം അറിയുന്നുണ്ടായിരുന്നു എന്നും എന്നാൽ അനസ്തേഷ്യയുടെ മയക്കത്തിൽ ആയതിനാൽ ഒന്നും പ്രതികരിക്കാൻ ആയില്ലെന്നും യുവതി പറയുന്നു. ഭർത്താവിന്റെ എതിർപ്പ് മറികടന്നാണ്‌ മാറിട ശസ്ത്രക്രിയക്ക് എറിക് ബൈകോ ഡോക്ടറെ കണ്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം തങ്ങള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് ഡോക്ടര്‍ യുരി ചെര്‍ണികോവ് സമ്മതിച്ചു. എന്നാല്‍ എറികയുടെ സമ്മതത്തോടെയാണ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടെത്. അവര്‍ ആരോപിക്കുന്നത് പോലെ അനസ്‌തേഷ്യനല്‍കിയിട്ടല്ലെന്നും ഡോക്ടര്‍ പറഞ്ഞു. അനസ്തേഷ്യ നല്കുന്നതിനു മുമ്പായിരുന്നു ലൈംഗീക ബന്ധത്തിൽ ഏർപെട്ടത് എന്നും ഡോക്ടർ പറയുന്നു. വിവാഹിതയായ എറികയ്ക്ക് ഒരു കുട്ടിയുമുണ്ട്.

താന്‍ ബലാത്സംഗത്തിന് ഇരയാവുകയാണെന്ന് തനിക്ക് മനസിലായി താന്‍ കരഞ്ഞു, എന്നാല്‍ അനസ്‌തേഷ്യ നല്‍കിയിരുന്ന കാരണം ശബ്ദം പുറത്തേക്ക് വന്നില്ലെന്ന് എറിക് പറയുന്നു.  ആശുപത്രിയില്‍ വെച്ചാണ് താന്‍ ആദ്യമായി ഡോക്ടറെ കാണുന്നത്. അതും സര്‍ജറിക്ക് കുറച്ച് സമയം മുമ്പ്. സര്‍ജറിക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ അദ്ദേഹം വിവരിച്ച് തന്നിരുന്നു.

താന്‍ ആദ്യമായിട്ടായിരുന്നു ശസ്ത്രക്രിയയ്ക്ക് വിധേയ ആകുന്നതെന്നും എറിക് പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ശേഷം തന്റെ രഹസ്യഭാഗങ്ങളില്‍ സ്പര്‍ശിച്ചുകൊണ്ട് എല്ലാം ശരിയാകും എന്ന് നഡോക്ടര്‍ സംസാരിക്കുന്നത് താന്‍ കേട്ടു. പിന്നീട് അദ്ദേഹം ബലാത്സംഗം ചെയ്തുവെന്നും എറിക് പറഞ്ഞു. താന്‍ ശബ്ദം ഉണ്ടാക്കിയെങ്കിലും അനസ്‌തേഷ്യ നല്‍കിയിരുന്നതിനാല്‍ പുറത്തേക്ക് വന്നില്ല.

കൈയ്യും കാലും എടുത്ത് പ്രതിരോധിക്കാനും സാധിച്ചില്ലെന്ന് യുവതി പറയുന്നു. ഓപറേഷന്‍ തിയേറ്ററില്‍ താനും ഡോക്ടറും തനിച്ചാണ് ഉണ്ടായിരുന്നത്. കാലുകള്‍ ഉപയോഗിച്ച് ഡോക്ടറെ തള്ളി മാറ്റാന്‍ ശ്രമിച്ചു, എന്നാല്‍ അതിന് സാധിച്ചില്ല. കണ്ണുകള്‍ക്ക് നല്ല ഭാരം അനുഭവപ്പെട്ടു അത് തുറക്കാന്‍ തനിക്ക് സാധിച്ചില്ല. താന്‍ ശാരീരികവും മാനസികവുമായി വിശ്വസിച്ച ഡോക്ടറാണ് ഇത്തരത്തില്‍ തന്നോട് പെരുമാറിയത്.

ഭര്‍ത്താവിനോട് ഇത് പറയാനുള്ള ധൈര്യം തനിക്കില്ലായിരുന്നു. പരാതി നല്‍കിയെങ്കിലും ഭര്‍ത്താവിനെ ഉള്‍പ്പെടുത്താതെ അദ്ദേഹത്തെ അറിയിക്കാതെ വേണം അന്വേഷിക്കാന്‍ എന്ന് താന്‍ പറഞ്ഞിരുന്നെന്നും എറിക് വ്യക്തമാക്കി. പരാതി പിന്‍വലിക്കാനായി ഡോക്ടര്‍ തനിക്ക് പണം വാഗ്ദാനം ചെയ്തുവെന്നും യുവതി പറഞ്ഞു.സംഭവത്തില്‍ എറിക് പോലീസില്‍ പരാതി നല്‍കുകയും പോലീസ് അന്വേഷണം തുടരുകയുമാണ്. ലണ്ടനിലാണ് സംഭവം ഉണ്ടായത്.

Top