പതിനാറുകാരനെ മദ്യംനല്‍കി പീഡിപ്പിച്ചു !ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ ട്യൂഷന്‍ ടീച്ചര്‍ അറസ്റ്റില്‍

തൃശൂര്‍: പതിനാറുകാരനെ ട്യൂഷന്‍ ടീച്ചർ പീഡിപ്പിച്ചു ! മദ്യം നല്‍കിയാണ് പീഡനത്തിനിരയാക്കിത് .പീഡന കേസിൽ ട്യൂഷന്‍ അധ്യാപികയെ അറസ്റ്റുചെയ്തു. കൗണ്‍സിലിങ് നടത്തിയപ്പോഴാണ് വിവരം പുറത്തുവന്നത്. കുട്ടി മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചതോടെ അധ്യാപകര്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് ഇക്കാര്യത്തില്‍ ഏതാനും അധ്യാപകര്‍ ഇടപെട്ടു. കൗണ്‍സിലിങ് നടത്തിയപ്പോഴാണ് പ്ലസ് വണ്‍കാരനായ വിദ്യാര്‍ഥി വിവരം വെളിപ്പെടുത്തിയത്.

ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിയുകയാണ് അധ്യാപിക. മദ്യംനല്‍കിയ മയക്കിയശേഷമാണ് പതിനാറുകാരനെ ഉപദ്രവിച്ചതെന്നാണ് വെളിപ്പെടുത്തല്‍. കുട്ടിക്ക് ഇതു മാനസികമായി വലിയ ഷോക്കായി. കുട്ടി ഇതോടെ ഉള്‍വലിഞ്ഞു. കൗണ്‍സിലര്‍ ഉടന്‍ ഇക്കാര്യം ബന്ധപ്പെട്ട അധ്യാപകരെ അറിയിച്ചു. അധ്യാപകര്‍ ശിശുക്ഷേമ സമിതി അംഗങ്ങളോട് ഇതുസംബന്ധിച്ച് വ്യക്തമാക്കി. ശിശുക്ഷേമ സമിതി അംഗങ്ങള്‍ മണ്ണുത്തി പോലീസിന് വിവരങ്ങള്‍ കൈമാറി. പലവട്ടം ഇത്തരം പ്രവൃത്തിയുണ്ടായെന്നാണു സൂചന. കഴിഞ്ഞ 29നാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. ഇവരെ റിമാന്‍ഡ് ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോള്‍ കുട്ടി പറഞ്ഞതു ശരിയാണെന്ന് അധ്യാപിക സമ്മതിച്ചു. അധ്യാപികയുടെ വസതിയില്‍ വിദ്യാര്‍ഥികള്‍ക്കു സല്‍ക്കാരം നടത്തിയതിനിടെയാണു കുട്ടിക്കു മദ്യം വിളമ്പിയത്. ഇതോടെ കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയനാക്കി. പോക്‌സോ നിയമപ്രകാരമാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് മക്കളില്ല. കോവിഡ് കാലത്താണ് ടീച്ചര്‍ ട്യൂഷന്‍ തുടങ്ങിയത്.

നേരത്തെ ഫിറ്റ്‌നസ് സെന്ററില്‍ പരിശീലികയായും ഇവര്‍ ജോലി നോക്കിയിരുന്നു. കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. പോക്‌സോ കേസ് ആയതിനാല്‍ പ്രതിയുടെ പേരോ മറ്റു വിശദാംശങ്ങളോ വെളിപ്പെടുത്തരുതെന്നാണ് പോലീസ് നിര്‍ദേശം. ഇവരുടെയടുത്ത് ട്യൂഷന് പോയിരുന്ന വിദ്യാര്‍ഥികള്‍ക്ക് കടുത്ത മാനസികവിഷമമുണ്ടാകുമെന്നും പ്രതിയുടെ പേരും സ്ഥലവും വെളിപ്പെടുത്തരുതെന്നും പോലീസ് നിര്‍ദേശിച്ചു.

Top