പിസി ജോര്‍ജ്ജിനെ രവി പൂജാരി വിളിച്ചു ! തെളിവ് പുറത്തുവിട്ട് ഇന്‍റലിജെന്‍സ്!.പേടിയില്ലെന്ന് പിസി ജോര്‍ജ്

തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ കേസില്‍ പീഡനത്തിന് ഇരയായ കന്യാസ്ത്രീയെ താന്‍ അധിക്ഷേപിച്ചെന്ന് ആരോപിച്ച് രവി പൂജാരി വിളിച്ചു ഭീക്ഷണിപ്പെടുത്തി എന്നതിന് സ്ഥിരീകരണം .രവി പൂജാരി പിസിയെ വിളിച്ചെന്നും തെളിവ് സഹിതം പുറത്ത് വിട്ടിരിക്കുകയാണ് ഇന്‍റലിജെന്‍സ്.രവി പൂജാരിയോടൊപ്പം ഒരു മലയാളിയുമുണ്ടെന്ന് പി സി ജോർജ് എംഎൽഎവെളിപ്പെടുത്തി . ഒരു കോൾ മലയാളത്തിലായിരുന്നെന്നും പി സി ജോർജ് പറഞ്ഞു. ജനുവരി 11, 12 തീയതികളിലാണ് തനിയ്ക്ക് രവി പൂജാരിയുടെ ഇന്‍റർനെറ്റ് കോൾ കിട്ടിയത്. രവി പൂജാരിയെ പേടിയില്ലെന്നും വരുന്നത് വരുംപോലെ കാണാമെന്നും പി സി ജോർജ് നിയമസഭയ്ക്ക് പുറത്ത് മാധ്യമങ്ങളെ കണ്ടപ്പോൾ പറഞ്ഞു.

കൊല്ലുമെന്നായിരുന്നു ഭീഷണി. രണ്ട് മക്കളെയും കൊല്ലുമെന്ന് പറഞ്ഞു. ഫ്രാങ്കോ മുളയ്ക്കലിന്‍റെ കേസിലിടപെട്ട് ബിഷപ്പിനെ രക്ഷിച്ചതിലുള്ള ക്വട്ടേഷനാണിത്. അല്ലാതെ രവി പൂജാരിക്കെന്ത് ബിഷപ്പ്? – എന്ന് പി സി ജോർജ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘എന്തിനാണ് ഫ്രാങ്കോ മുളയ്ക്കലിനെ രക്ഷിച്ചതെന്നാണ് രവി പൂജാരി ചോദിച്ചത്. നീയെന്തിനാ അത് അന്വേഷിക്കുന്നതെന്ന് തിരിച്ചു ചോദിച്ചു. ഇംഗ്ലീഷിലും ഹിന്ദിയിലും മാറി മാറിയാണ് രവി പൂജാരി സംസാരിച്ചത്. അപ്പോഴറിയാവുന്ന ഇംഗ്ലീഷ് തെറി മുഴുവൻ തിരിച്ച് പറഞ്ഞിട്ടുണ്ട്. നോൺ സെൻസെന്നും റാസ്കലെന്നും പറഞ്ഞിട്ടുണ്ടെന്നേ’ – പി സി ജോർജ് പറഞ്ഞു.

കോൾ കിട്ടിയ ശേഷം പൊലീസിനും മുഖ്യമന്ത്രിക്കും പരാതി കൊടുത്തിട്ടുണ്ട്. രണ്ട് മക്കൾക്കും സുരക്ഷ ഏർപ്പെടുത്തി. ഐടി സെൽ മൊബൈൽ കൊണ്ടുപോയി പരിശോധിച്ചു. ലീന മരിയ പോളിന്‍റെ കേസുമായി ബന്ധപ്പെട്ട് പരിശോധിച്ചപ്പോഴാണ് വിളിച്ചത് രവി പൂജാരി തന്നെയാണെന്ന് മനസ്സിലായത്.

തനിയ്ക്ക് ഒരു പൂജാരിയെയും പേടിയില്ലെന്നും ജോർജ് പറഞ്ഞു. ‘ഗുണ്ടകളെ ഗുണ്ടായിസം കൊണ്ട് നേരിടണം. വെട്ടാൻ വരുന്ന പോത്തിനോട് പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും ആമേൻ എന്ന് പറഞ്ഞാൽ പോത്ത് വന്ന് വെട്ടിയേച്ച് പോകും.’ – എന്നും ജോർജ്.

രവി പൂജാരി പി സി ജോര്‍ജിനെ വിളിച്ചതിന് തെളിവ് ലഭിച്ചതായി നേരത്തേ ഇന്‍റലിജൻസ് ഏജൻസികൾ സ്ഥിരീകരിച്ചിരുന്നു. സെനഗലിൽ നിന്ന് നാല് ഇന്‍റര്‍നെറ്റ് കോള്‍ വന്നതായാണ് ഇന്‍റലിജൻസ് അറിയിച്ചത്.പിസി ജോര്‍ജ്ജ് എംഎല്‍എയുടെ ‘രവാദങ്ങള്‍ പലപ്പോഴും ട്രോളുകള്‍ക്ക് വിധേയമാകാറുണ്ട്. അത്തരത്തില്‍ ഒന്നായിരുന്നു അടുത്തിടെ എംഎല്‍എ നടത്തിയ ഒരു വെളിപ്പെടുത്തല്‍.അധോലോക കുറ്റവാളി രവി പൂജാരി തന്നെ വിളിച്ചെന്ന് ജോര്‍ജ്ജ് പറഞ്ഞിരുന്നു.

ച്ചതെന്നായിരുന്നു ജോര്‍ജ്ജ് പറഞ്ഞത്.ഇതോടെ എംഎല്‍എയുടേത് തള്ളാണെന്ന് ആരോപിച്ച് പലരും പിസിയെ അറഞ്ചും പുറഞ്ചും ട്രോളി. എന്നാല്‍ പിസിയുടേത് തള്ളായിരുന്നില്ലെന്നും കന്യാസ്ത്രീ സംഭവം ബിഷപ് ഫ്രാങ്കോ കേസില്‍ കന്യാസ്ത്രീക്കെതിരെ സംസാരിച്ചതിനാണ് തന്നെ രവി പൂജാര വിളിച്ചതെന്നായിരുന്നു പിസി ജോര്‍ജ്ജ് പറഞ്ഞത്. ആഫ്രിക്കയില്‍ നിന്ന് നെറ്റ് കോള്‍ വഴിയായിരുന്നു ഭീഷണിയെന്നും രണ്ട് പ്രാവശ്യം വിളിച്ചപ്പോഴാണ് താന്‍ കോള്‍ എടുത്തതെന്നും ജോര്‍ജ്ജ് പറഞ്ഞിരുന്നു.ആ വിളിയിലാണ് തനിക്കെതിരേയുള്ളു കൊട്ടേഷന്‍ .ബിഷപ്പ് ഫ്രാങ്കോയുടെ കേസില്‍ കന്യാസ്ത്രീക്കെതിരെ സംസാരിച്ചതിനാണെന്ന് മനസ്ലിലാവുന്നത്.സംഭവത്തില്‍ പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ടെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.

രമേശ് ചെന്നിത്തലയേയും ഭീകഷണിപ്പെടുത്തിയിട്ടുണ്ട് .പരസ്യമായി മാപ്പ് പറയാനായിരുന്നു അന്നത്തെ കോള്‍. തൃശ്ശൂരില്‍ ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാമിനെ നിരന്തരം വിമര്‍ശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും പൂജാരി ഭീഷണിപ്പെടുത്തിയിട്ടുണ്ട്. 2016ല്‍ ഇതിനെതിരെ പരാതി ഉയര്‍ന്നിരുന്നു.

Top