ചര്‍ച്ചയ്ക്ക് തയ്യാറായി മാവോയിസ്റ്റ് നേതാവ് രൂപേഷ് മുന്‍ ആഭ്യന്തരമന്ത്രിയ്ക്ക് കത്തയച്ചു; കേരളത്തിലെ മാവോയിസ്റ്റുകള്‍ ആയുധം കീഴടങ്ങുന്നു

തിരുവനന്തപുരം: മാവോയിസ്റ്റുകള്‍ ചര്‍ച്ചയ്ക്കു തയ്യാറാകുന്ന സാഹചര്യമാണുള്ളതെന്ന് മുന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കീഴടങ്ങാന്‍ തയ്യാറായ മാവോയിസ്റ്റ് നേതാക്കളായ കുപ്പുദേവരാജിനെയും അജിതയേയും വെടിവച്ചുകൊല്ലുകയായിരുന്നെന്നും മാവോയിസ്റ്റ് നേതാവ് അറിയിച്ചതായി രമേശ് ചെന്നിത്തല. രൂപേഷ് തനിക്കയച്ച കത്തിലാണ ഇക്കാര്യം പറഞ്ഞതെന്ന് ചെന്നിത്തല വെളിപ്പെടുത്തി.

രാജ്യത്തെ ജനങ്ങളുടെ ജീവിതത്തെ കുറിച്ച് രൂപേഷിനുള്ള കാഴ്ചപ്പാടാണ് തനിക്കുള്ളതെന്നും എന്നാല്‍ പാതയോട് അഭിപ്രായ വ്യത്യാസമുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഒരുകൈയില്‍ സമാധാനവും മറുകൈയില്‍ തോക്കുമേന്തിയ ചര്‍ച്ച പാഴാണ്. ആയുധം താഴെ വച്ച ശേഷം ചര്‍ച്ച ചെയ്യാമെന്നും ചെന്നിത്തല പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോയമ്പത്തൂര്‍ ജയിലില്‍ നിന്നും രൂപേഷ് എനിക്ക് കത്തെഴുതിയിരുന്നു. മാവോയിസ്റ്റ് വേട്ട സംസ്ഥാന പോലീസ് ശക്തമാക്കിയതും കുപ്പുരാജ് ,അജിത എന്നിവര്‍ വെടിയേറ്റ് മരിക്കാനിടയായ സാഹചര്യവും ചൂണ്ടിക്കാട്ടി ശക്തമായ ഭാഷയിലായിരുന്നു കത്ത്. കടുത്ത പ്രമേഹ രോഗിയായിരുന്ന കുപ്പുരാജ് , കണ്ണിനു കാഴ്ച കുറഞ്ഞു വരുന്ന അജിത എന്നിവര്‍ കീഴടങ്ങാന്‍ തയാറായിരുന്നിട്ടും വെടിവെച്ചു കൊല്ലുകയായിരുന്നു എന്നാണ് രൂപേഷ് കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇടത് പക്ഷസര്‍ക്കാര്‍ സ്വീകരിച്ച നയങ്ങളെ എണ്ണിയെണ്ണി വിമര്‍ശിക്കുമ്പോള്‍ തന്നെ പുതിയ ചര്‍ച്ചയ്ക്കുള്ള വാതില്‍ തുറന്നിടാനും രൂപേഷ് തയാറാകുന്നത് ശുഭ സൂചകമായിട്ടാണ് കാണുന്നത്.

ചര്‍ച്ചകള്‍ക്കു മുന്‍കൈ എടുക്കണമെന്നും എന്റെ പിന്തുണ ആവശ്യപ്പെട്ടുമാണ് കത്ത് എഴുതിയത്.
രാജ്യത്തു വളര്‍ന്നു വരുന്ന അസമത്വവും സാമൂഹ്യ നീതി നിഷേധവും നമ്മെ പിന്നോട്ട് അടിക്കുന്നു എന്നത് സത്യമാണ്. സ്വാതന്ത്ര്യം ലഭിച്ച കാലത്തെ അപേക്ഷിച്ചു നിരവധിപേര്‍ പട്ടിണി പട്ടികയില്‍ നിന്നും പുറത്തു വന്നിട്ടുണ്ടെങ്കിലും ഗതിവേഗം പോരാ എന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല. ഈ അഭിപ്രായത്തില്‍ രൂപേഷിന്റെ കാഴ്ചപ്പാടുമായി യോജിക്കുന്നു എങ്കിലും ഇതിനു പരിഹാരം തേടുന്ന കാര്യത്തില്‍ എനിക്ക് വ്യത്യസ്ത കാഴ്ചപ്പാടാണ് ഉള്ളത്. ലോകത്ത്ഏറ്റവും മികച്ച ഭരണഘടനയുള്ള രാജ്യമാണ് നമ്മുടേത് . ഭരണഘടനയ്ക്ക് വിധേയമായി പ്രവര്‍ത്തിക്കുന്ന സംവിധാനങ്ങള്‍ ഉപയോഗിച്ച് വേണം പരിഹാരം കണ്ടുപിടിക്കേണ്ടത് എന്ന് ഞാന്‍ വിശ്വസിക്കുന്നു.

ഭഭമനുഷ്യകുലത്തിന്റെ പക്കലുള്ളതില്‍ ഏറ്റവും മഹത്തായ ശക്തിയാണ് അഹിംസ. മനുഷ്യന്‍, അവന്റെ വൈഭവത്താല്‍ കണ്ട് പിടിച്ചിട്ടുള്ള ഏറ്റവും വിനാശകരമായ ആയുധത്തെക്കാളും ശക്തമാണത്.ഭഭഎന്ന രാഷ്ട്രപിതാവിന്റെ വാക്കുകളെ മുറുകെ പിടിച്ചു നീങ്ങണം. പോരാടാനുള്ള വഴിയാണ് മഹാത്മാഗാന്ധി നമ്മുടെ മുന്നില്‍ തുറന്നിട്ടിരിക്കുന്നു . ഇതൊരു വിജയിച്ച പാത കൂടിയാണ് എന്നോര്‍ക്കണം.

രാജ്യത്ത് മുപ്പത് കോടിയിലേറെ ആളുകളുടെ ദിവസ വരുമാനം ഇരുപത് രൂപയില്‍ താഴെയാണ്.
ഗ്ലോബര്‍ ഹങ്കര്‍ ഇന്‍ഡക്‌സിലും നിരാശയാണ് . പോഷകാഹാര കുറവ് കൊണ്ട് സംഭവിക്കുന്ന കുഞ്ഞുങ്ങളുടെ മരണം നിയന്ത്രിക്കാന്‍ കഴിയുന്നില്ല. തൊഴിലില്ലായ്മ 17.8 മില്യണ്‍ ആയി ഉയര്‍ന്നു. ആശങ്കപ്പെടേണ്ട കാര്യങ്ങള്‍ ആണ് രാജ്യത്ത് സംഭവിക്കുന്നത് . എന്നാല്‍ ആയുധം എടുത്ത് അടരാടുകയല്ല പോംവഴി. സമാധാനപൂര്‍ണമായ അന്തരീക്ഷം നിലനിര്‍ത്തി പൊതുപ്രവര്‍ത്തനത്തിലേക്ക് താങ്കളും സഹപ്രവര്‍ത്തകരും കടന്നുവരണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഒരുകൈയില്‍ സമാധാനവും മറുകൈയില്‍ തോക്കുമേന്തിയ ചര്‍ച്ച പാഴാണ്. ആയുധം താഴെ വച്ചശേഷമുള്ള ചര്‍ച്ച എന്ന വ്യവസ്ഥകൂടി മുന്നോട്ടു വയ്ക്കുന്നു.

രൂപേഷിന്റെ വാക്കുകള്‍ ആത്മാര്‍ത്ഥമാണെങ്കില്‍ സഹപ്രവര്‍ത്തകരെ അറിയിച്ച ശേഷം പറയു . ആയുധം ഉപേക്ഷിച്ച ശേഷം അറിയിക്കു.നമുക്ക് ചര്‍ച്ച വേദിയില്‍ കണ്ടുമുട്ടാം.ചര്‍ച്ചയ്ക്ക് ഞാന്‍ തയാര്‍.

Top