ഒന്‍പത് മാസം മിണ്ടാതിരുന്നു, ഇപ്പോള്‍ ഞാന്‍ മാത്രം മാന്യനെന്ന് വരുത്താന്‍ ശ്രമം;ചെന്നിത്തലയെ പ്രീതിപ്പെടുത്താൻ ബല്‍റാമിനെതിരെ റോജി എം ജോണ്‍

കൊച്ചി:സ്വാശ്രയ കോളേജ് വിഷയത്തിൽ കോൺഗ്രസിൽ പൊട്ടിത്തെറി.ബില്ലിനെ പിറ്റെന്ന്ചച്ചു പ്രതിരോധത്തിൽ ആയ രമേശ് ചെന്നിത്തലയെ പ്രീതിപ്പെടുത്താൻ കേരളത്തിലെ പാർട്ടിക്ക് ഒരു സംഭാവനയും ചെയ്യാദി ലോട്ടറി അടിച്ചപോലെ എം എൽ എ സ്ഥാനം ലഭിച്ച റോജി എം. ജോണ്‍ എം.എല്‍.എ. രംഗത്ത് .കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ 180 വിദ്യാര്‍ത്ഥികളുടെ പ്രവേശനം ക്രമപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ഓര്‍ഡിനസില്‍ വി.ടി ബല്‍റാം എം.എല്‍.എയുടെ നിലപാടിനെതിരെയാണ് റോജി എം. ജോണ്‍ എത്തിയിരിക്കുന്നത് . ഞാന്‍ മാത്രം മാന്യന്‍ മറ്റെല്ലാവരും സ്വാശ്രയ മുതലാളിമാര്‍ക്കൊപ്പമെന്ന പ്രതീതി സൃഷ്ടിക്കുന്നതിനുള്ള ശ്രമമാണ് ബല്‍റാമിന്റെ നിലപാടെന്ന് റോജി എം. ജോണ്‍ പറഞ്ഞുവയ്ക്കുന്നു.

കഴിഞ്ഞ ഒന്‍പത് മാസമായി ഓര്‍ഡിനന്‍സ് ആയും ബില്ല് ആയും കേരളത്തില്‍ നിലനിന്ന വിഷയമാണിത് അപ്പോഴൊന്നും ബല്‍റാം വിയോജിപ്പ് രേഖപ്പെടുത്തിയിട്ടില്ലെന്ന് റോജി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ഇപ്പോള്‍ എതിര്‍ക്കുന്ന മാന്യന്‍മാര്‍ ഇത്രയും കാലം ഏത് സമാധിയില്‍ ആയിരുന്നു. ബില്ല് ചര്‍ച്ചയ്‌ക്കെടുത്ത ദിവസം യു.ഡി.എഫ് എം.എല്‍.എമാര്‍ പ്രതിപക്ഷ നേതാവിന്റെ മുറിയില്‍ യോഗം ചേര്‍ന്നപ്പോള്‍ പോലും ബല്‍റാം വിയോജിപ്പ് പറഞ്ഞിട്ടില്ലെന്നും റോജി വെളിപ്പെടുത്തി.എന്നാൽ റോജിയുടെ രംഗ പ്രവേശനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പ്രീതിപ്പെടുത്താനുള്ള പാത സേവാ രാഷ്ട്രീയം മാത്രമാണെന്ന് മറുപടിയുമായി കോൺഗ്രസ് ഭൂരിപക്ഷ സമൂഹം സാക്കോഷ്യൽ മീഡിയായിൽ എത്തി .റോജിക്ക് എതിരെ സൈബർ ലോകം അതിശക്തമാവുകയാണ് .അടുത്ത തവണ മത്സരിച്ചാൽ തോൽപ്പിക്കും എന്നും കോൺഗ്രസ് അനുഭാവികൾ സോഷ്യൽ മീഡിയായിൽ കുറിച്ച് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റോജി എം. ജോണിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:
കരുണ – കണ്ണൂർ മെഡിക്കൽ കോളേജ് വിഷയങ്ങൾ ഇന്നലെ ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല. കഴിഞ്ഞ 9 മാസത്തോളമായി ഓർഡിനൻസായും, ബില്ല് ആയും കേരളത്തിൽ നിലനിന്ന വിഷയമാണ്. അതിൽ പ്രതിപക്ഷം സ്വീകരിച്ച നിലപാടിന്റെ ഉത്തരവാദിത്വം ഇന്ന് ക്രമപ്രശ്നം ഉന്നയിക്കുന്നവർക്കും, വിയോജനവും പ്രതിഷേധവും രേഖപ്പെടുത്തുന്നവർക്കും, ഞാനടക്കമുള്ള എല്ലാ ജനപ്രതിനിധികൾക്കും, നേതാക്കാൻമാർക്കും ഉണ്ട്. ഇന്ന് വിയോജനം രേഖപ്പെടുത്തുന്ന ആരെങ്കിലും ഈ കാലയളവിൽ ഏതെങ്കിലും പാർട്ടി വേദികളിലൊ പാർലമെന്ററി പാർട്ടിയിലൊ വിഷയം ഉന്നയിച്ചിരുന്നോ? ബില്ല് ചർച്ചക്കെടുത്ത ദിവസം രാവിലെയും UDF MLA മാർ പ്രതിപക്ഷ നേതാവിന്റെ മുറിയിൽ മറ്റൊരു വിഷയവുമായി ബന്ധപ്പെട്ട് ചേർന്നിരുന്നു. ഈ വിഷയം അപ്പോഴും ഉന്നയിക്കുവാൻ ഇപ്പോൾ ആദർശം പറയുന്ന ആരും തയ്യാറായില്ല. സ്വന്തം അഭിപ്രായം ബന്ധപ്പെട്ട തലങ്ങളിൽ ഉന്നയിച്ചാൽ ‘കടക്ക് പുറത്ത് ‘ എന്ന് പറയുകയൊ ‘Capital Punishment’ നടപ്പിലാക്കുകയൊ ചെയ്യുന്ന നേതൃത്വമല്ല കോൺഗ്രസിനും യു ഡി എഎഫിനും ഉള്ളത്.

മാനുഷിക പരിഗണന നൽകികൊണ്ട് യു ഡി എ ഫ് നേതൃത്യം ഒറ്റക്കെട്ടായി എടുത്ത തീരുമാനത്തെ ഇപ്പോൾ എതിർക്കുന്ന മാന്യൻമാർ ഇത്രയും കാലം ഏത് സമാധിയിൽ ആയിരുന്നു? വിഷയത്തെക്കുറിച്ച് ഉചിതമായ സമയത്ത് പ്രതികരിക്കാതെ, ഉത്തരവാദിത്തപ്പെട്ട വേദികളിൽ ഉന്നയിച്ച് ചർച്ച ചെയ്യാതെ ‘അവസരം’ നോക്കി പൊതു സമൂഹത്തിൽ പാർട്ടിയെ പ്രതിരോധത്തിലാക്കി ‘ഞാൻ മാത്രം മാന്യൻ’, മറ്റെല്ലാവരും സ്വാശ്രയ മുതലാളിമാർക്കൊപ്പമെന്ന പ്രതീതി സൃഷ്ടിക്കുന്ന ‘ആദർശ രാഷ്ട്രീയത്തോട് ‘ അശേഷം താൽപര്യമില്ല എന്ന് മാത്രം പറയട്ടെ.

‘ലൈക്’ കൾക്കും, കയ്യടിക്കും വേണ്ടി ധാർമ്മിക ഉത്തരവാദിത്വത്തിൽ നിന്നും ഒളിച്ചോടാനില്ല. പാർട്ടി തീരുമാനത്തെ ജനം വിമർശിക്കുമ്പോൾ അത് ഏറ്റെടുക്കാനും തയ്യാറാണ്.

Top