റിസർവ് ബാങ്ക് 2000 രൂപ നോട്ട് നിരോധിച്ചു. വെറും ഏഴ് വര്‍ഷത്തെ ആയുസ്, 2000 രൂപ നോട്ടുകള്‍ പടിയിറങ്ങുന്നു.

തിരുവനന്തപുരം: റിസർവ് ബാങ്ക് 2000 രൂപ നോട്ട് നിരോധിച്ചു.റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ”ക്ലീന്‍ നോട്ട് പോളിസി” യുടെ ഭാഗമായിട്ടാണ് 2000 രൂപ മൂല്യമുള്ള നോട്ടുകള്‍ പ്രചാരത്തില്‍ നിന്ന് പിന്‍വലിക്കാനുള്ള തീരുമാനം വെള്ളിയാഴ്ച പ്രഖ്യാപിച്ചത് . 2016 നവംബര്‍ മാസത്തിൽ ആണ് 2000 രൂപ നോട്ടുകള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ഭാഗമായത്. 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിന് പിന്നാലെ സമ്പദ് വ്യവസ്ഥയുടെ കറന്‍സി അവശ്യകത പരിഗണിച്ചാണ് 2000 രൂപ നോട്ടുകള്‍ പുറത്തിറക്കിയത്.

ഇതോടെ ആയിരം രൂപ കറൻസി തിരികെ വരാൻ സാധ്യതയേറിയെന്ന് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നു.. സെപ്തംബർ 30 വരെ മാത്രമാണ് 2000 രൂപ നോട്ടിന്റെ ആയുസ്. അതിന് ശേഷം നിലവിലെ കറൻസികളിൽ ഏറ്റവും വലിയ കറൻസി 500 രൂപയാകും. എന്നാല്‍ മറ്റ് മൂല്യമുള്ള നോട്ടുകള്‍ എളുപ്പത്തില്‍ ലഭ്യമായതിനാല്‍, 2000 രൂപയുടെ നോട്ടുകള്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യം പൂര്‍ത്തീകരിച്ചു, ഇതേ തുടര്‍ന്ന് 2018-19ല്‍ അവയുടെ അച്ചടി നിര്‍ത്തലാക്കിയതായി ആര്‍ ബി ഐ പറയുന്നു. ഇപ്പോള്‍ പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളില്‍ 89 ശതമാനലും 2017 മാര്‍ച്ചിന് മുമ്പ് പ്രിന്റ് ചെയ്തതാണ്.

വിലക്കയറ്റം കൂടുമ്പോഴും മൂല്യവർധന ഉണ്ടാകുമ്പോഴും ജനങ്ങളുടെ സൗകര്യത്തിനാണ് വലിയ കറൻസി നാട്ടിലുണ്ടാകേണ്ടത്. 1960 കളിൽ രാജ്യത്ത് പതിനായിരത്തിന്റേയും അയ്യായിരത്തിന്റേയുമൊക്കെ കറൻസി ഉണ്ടായിരുന്നു. പിന്നീട് അത് പരമാവധി ആയിരത്തിലേക്കും പിന്നീട് 2000വുമായി. വലിയ സാമ്പത്തിക ക്രയവിക്രയങ്ങൾ ഡിജിറ്റലായി മാറി. ഇപ്പോൾ ജനത്തിന് ചെറിയ കറൻസി നോട്ടുകളാണ് ആവശ്യം. ഒരുപക്ഷെ ആയിരത്തിന്റെ നോട്ട് തിരികെ വന്നേക്കും. അതുമല്ലെങ്കിൽ 3000 ത്തിന്റേയോ അതിലും വലിയ കറൻസി വരാനും സാധ്യതയുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിലക്കയറ്റം കഴിഞ്ഞ രണ്ടാഴ്ചയായി ഡീഫ്ലേഷൻ എന്ന നിലയിൽ താഴേക്ക് പോയി. എങ്കിലും ഗ്രാമങ്ങളിലൊക്കെ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അവിടങ്ങളിൽ പണം ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. ആയിരത്തിന്റെ നോട്ട് തിരികെ വരാനോ മൂവായിരം പോലെ വലിയ മൂല്യമുള്ള കറൻസി നിലവിൽ വരാനും സാധ്യതയുണ്ടെന്നാണ് വിദദ്ധർ പറയുന്നത്.

പ്രചാരത്തിലുള്ള ഈ ബാങ്ക് നോട്ടുകളുടെ ആകെ മൂല്യം, 2018 മാര്‍ച്ച് 31-ന് ഏറ്റവും കൂടിയ 6.73 ലക്ഷം കോടിയില്‍ നിന്ന് 3.62 ലക്ഷം കോടിയായി കുറഞ്ഞു, മാര്‍ച്ച് 31 വരെ പ്രചാരത്തിലുള്ള നോട്ടുകളുടെ 10.8% മാത്രമാണ്. 2000 രൂപ നോട്ടുകള്‍ ഇറക്കിയതിന്റെ ഉദ്ദേശ്യം മറ്റ് മൂല്യങ്ങളുള്ള നോട്ടുകള്‍ ലഭ്യമായതോടെ പൂര്‍ണമായെന്നാണ് ആര്‍ ബി ഐ അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നത്.

ഇന്നാണ് റിസർവ് ബാങ്ക് 2000 രൂപ നോട്ട് നിരോധന വിജ്ഞാപനം പുറത്തിറക്കിയത്. മെയ് 23 മുതൽ 20000 ത്തിന്റെ കെട്ടുകൾ തവണകളായി ബാങ്കുകളിൽ വെച്ച് മാറാവുന്നതാണ്. സെപ്തംബർ 30 വരെയാണ് നോട്ട് മാറാനുള്ള സമയം. നിലവിൽ ഇന്ത്യൻ വിപണിയിലുള്ളത് 3.62 ലക്ഷം കോടി രൂപ മൂല്യമുള്ള 181 കോടി എണ്ണം 2000 രൂപ നോട്ട് മാത്രമാണ്.

മുൻപ് 2016 നോട്ട് നിരോധനം വന്ന ശേഷമാണ് 2000 രൂപ നോട്ട് പുറത്തിറക്കിയത്. 2017 ന് ശേഷം രാജ്യത്ത് ഈ നോട്ട് അച്ചടിച്ചിരുന്നില്ല. പിൽക്കാലത്ത് ഘട്ടം ഘട്ടമായി നോട്ട് പിൻവലിച്ചു. നിലവിലെ സാഹചര്യത്തിൽ 2000 രൂപ നോട്ട് നിരോധനം 2016 ലെ നോട്ട് നിരോധന സാഹചര്യം പോലെ ജനത്തെ വലയ്ക്കില്ലെന്നാണ് കരുതുന്നത്. വിപണിയിൽ 2000 രൂപ നോട്ട് ലഭ്യത കുറഞ്ഞതാണ് ഇതിന് കാരണം.

Top