യുക്രൈന്‍ ആയുധംവെച്ച് കീഴടങ്ങിയാല്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് റഷ്യ !!

യുക്രൈന്‍ വിഷയത്തില്‍ ചര്‍ച്ചകള്‍ക്കായി ഉന്നതതല പ്രതിനിധിസംഘത്തെ ബെലാറുസിലേയ്ക്ക് അയക്കാന്‍ പുതിന്‍ തയ്യാറാണെന്ന് റഷ്യയുടെ ഔദ്യോഗിക വക്താവ്. ബെലാറുസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുക്കാഷെങ്കോ ചര്‍ച്ചകള്‍ക്കുള്ള ഒരുക്കങ്ങള്‍ നടത്താമെന്ന് ഉറപ്പുനല്‍കിയതായും വക്താവ് അറിയിച്ചു. ബെലാറുസ് ഇതിനുമുമ്പും യുക്രൈന്‍-റഷ്യ ചര്‍ച്ചകള്‍ക്ക് വേദിയായിരുന്നു.

യുക്രൈന്‍ പിടിച്ചെടുക്കുകയല്ല ലക്ഷ്യമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ഗി ലാവ്റോവ് പറഞ്ഞു. യുക്രൈന്‍ ആയുധംവെച്ച് കീഴടങ്ങാന്‍ തയ്യാറെങ്കില്‍ ചര്‍ച്ചയാവാമെന്നും പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനിടെ, യുക്രൈന്‍കാരെ നവനാസികളെന്നും മയക്കുമരുന്നിനടിമകളെന്നും പുതിന്‍ ആക്ഷേപിച്ചു. യുക്രൈന്‍സേനയോട് കീവിന്റെ നിയന്ത്രണം അവസാനിപ്പിക്കണമെന്നും സൈന്യത്തോട് അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം റഷ്യ വെടിനിര്‍ത്തണമെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി ആവശ്യപ്പെട്ടു. ജനത ധീരരാണെന്നും താനാണ് റഷ്യയുടെ ഒന്നാം ശത്രുവെന്നും അദ്ദേഹം പറഞ്ഞു.

പ്രായഭേദമെന്യേ എല്ലാവരോടും സൈന്യത്തിന്റെ ഭാഗമാകാനും രാജ്യത്തെ അഭിസംബോധനചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. റഷ്യ മിസൈലാക്രമണം നടത്തിയതായി സ്ഥിരീകരിച്ച സെലെന്‍സ്‌കി നാറ്റോയുടെ ശക്തമായ പിന്തുണ ആവശ്യമാണെന്നും പറഞ്ഞു.

Top