ജാതീയ വേര്‍തിരിവിന് ശ്രമിച്ചത് പാർട്ടി ; സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി എസ് രാജേന്ദ്രന്‍

ജാതീയമായ വേര്‍തിരിവ് ഉണ്ടാക്കാന്‍ താന്‍ ശ്രമിച്ചത് പാര്‍ട്ടി തന്നെയെന്ന് എസ് രാജേന്ദ്രന്‍. ജാതി നോക്കി സ്ഥാനാര്‍ത്ഥിയെ വെച്ചത് പാർട്ടിയാണെന്ന് എസ് രാജേന്ദ്രന്‍ പറഞ്ഞു. കൂടാതെ തനിക്കെതിരായ പാര്‍ട്ടി കമ്മീഷന്‍ കണ്ടെത്തല്‍ ശരിയല്ലെന്ന് സിപിഎം നടപടി നേരിട്ട ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ വ്യക്തമാക്കി.

പെട്ടിമുടി ദുരന്തസമയത്ത് മുഴുവന്‍ സമയവും താന്‍ അവിടെയുണ്ടായിരുന്നു. മുഖ്യമന്ത്രി വന്നപ്പോള്‍ എത്താതിരുന്നത് മനപ്പൂര്‍വമല്ലെന്നും അന്ന് മുഖ്യമന്ത്രിയെ കണ്ടിരുന്നെന്നും രാജേന്ദ്രന്‍ വ്യക്തമാക്കി. അതേസമയം സിപിഐയിലേക്കോ ബിജെപിയിലേക്കോ ഇല്ലെന്ന തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് രാജേന്ദ്രന്‍. പാര്‍ട്ടിയില്‍ നിന്ന് തന്നെ പുറത്താക്കാന്‍ ചിലര്‍ കാലങ്ങളായി ശ്രമിച്ചിരുന്നെന്നും കുറ്റപ്പെടുത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഡിയോ വാർത്ത :

Top