“ഞാനും ഭാര്യയുമായി ഒരുമിച്ചു താമസിക്കുന്ന ഫ്ലാറ്റ്” എം.സ്വരാജ് കൊളുത്തി വെച്ച ഇരട്ടത്താപ്പ് പൊളിച്ചടുക്കി!ഇടതുപക്ഷ സഖാക്കളുടെയും ഉള്ളില്‍ ഊറിക്കിടക്കുന്ന സദാചാര ഭീതിയാണ് :ശാരദക്കുട്ടി

കൊച്ചി:ഷാനിക്കെതിരായ കടന്നാക്രമണങ്ങള്‍ക്കെതിരെ രംഗത്ത് വന്ന സ്വരാജിന്റെ നടപടിയെ ഇരട്ടത്താപ്പാണെന്ന് പ്രമുഖ എഴുത്തുകാരി ശാരദക്കുട്ടി.’ഞാനും ഭാര്യയുമായി ഒരുമിച്ചു താമസിക്കുന്ന ഫ്ലാറ്റ്” എം സ്വരാജ് കൊളുത്തി വെച്ച ഒരു ഇരട്ടത്താപ്പാണെന്നു പറഞ്ഞു സ്വരാജിനെ ശാരദക്കുട്ടി പൊളിച്ചടുക്കി. ‘ഞാനും എന്റെ ഭാര്യയും ഒരിമിച്ച് താമസിക്കുന്ന ഫ്‌ളാറ്റ് ‘എന്ന സ്വരാജിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലെ വരികളിലാണ് ശാരദക്കുട്ടി ഇരട്ടത്താപ്പ് കണ്ടു പിടിച്ചിരിക്കുന്നത്.ഇത് കേരളത്തിലെ എല്ലാ ഇടതുപക്ഷ സഖാക്കളുടെയും ഉള്ളില്‍ ഊറിക്കിടക്കുന്ന സദാചാര ഭീതിയായാണ് എന്നും ശാരദക്കുട്ടി പറയുന്നു

ശാരദക്കുട്ടിയുടെ പോസ്റ്റ് മുഴുവനായി :

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സഖാവ് M സ്വരാജ് എഴുതിയ fb പോസ്റ്റ് വായിച്ചു.

സ്നേഹിതയായ ഷാനി പ്രഭാകരനു നൽകിയ ഉറച്ച പിന്തുണ ശ്രദ്ധിക്കപ്പെടേണ്ടതു തന്നെ. ഷാനി ആ ആദരവ് അർഹിക്കുന്ന വ്യക്തിയാണ്. അതിനെ അങ്ങേയറ്റം ആദരിക്കുന്നു. എന്‍റെ’ സുഹൃത്ത്‌ എന്നാല്‍ ‘ഞാന്‍’ തന്നെ. അത്രമാത്രം പരസ്പരപൂരകമാണത്. . അവിടെ സുഖകരമായ ആത്മവിശ്വാസവും ആത്മാര്‍ഥമായ ആദരവും മാത്രം..

എന്നാൽ ലൈംഗികതയെ ആയുധമാക്കി സദാചാരപരമായി ആക്രമിക്കാൻ വരുന്നവരെ നേരിടുമ്പോൾ, നമ്മുടെ ഇടതു പക്ഷ സഖാക്കൾ ഈ അർഥങ്ങൾ മറന്നു പോകുന്നതെങ്ങനെ? ഉള്ളിലെ യാഥാസ്ഥിതിക കുടുംബബോധവും ഭീതികളും എത്ര പരിഹാസ്യമായാണ് വെളിപ്പെട്ടു പോകുന്നത്!!.
AkG വിഷയത്തിൽ ബൽറാമിനെ നേരിടുമ്പോൾ സഖാക്കൾ നടത്തിയ ന്യായീകരണവാദത്തിലും ഇത് ഞാൻ സൂചിപ്പിച്ചതാണ്.SHANI PRABHAKAR -SWARAJ

fb പോസ്റ്റിൽ “ഞാനും ഭാര്യയുമായി ഒരുമിച്ചു താമസിക്കുന്ന ഫ്ലാറ്റ്” എന്ന വരിയിൽ സ്വരാജ് കൊളുത്തി വെച്ച ഒരു ഇരട്ടത്താപ്പിനെ കുറിച്ചാണ് ഞാൻ പറഞ്ഞു വരുന്നത്. അത് കേരളത്തിലെ എല്ലാ ഇടതുപക്ഷ സഖാക്കളുടെ ഉള്ളിലും ഊറിക്കിടക്കുന്ന സദാചാര ഭീതിയാണ്. ഭാര്യക്കു ഭർത്താവും ഭർത്താവിനു ഭാര്യയും പരസ്പരം കാവൽ നിൽക്കുന്ന ഒരു സദാചാര ബോധത്തിലാണ് ഇവരിപ്പോഴും വിശ്വസിക്കുന്നത്. ആ ഊന്നലാണ് സഖാക്കളുടെ ജീവിതത്തിന്റെ അടിസ്ഥാന രേഖയാകുന്നത് എന്നത് സങ്കടകരമാണ്. ഭാര്യയില്ലാത്തപ്പോഴും, ഭർത്താവില്ലാത്തപ്പോഴും സ്നേഹിതയെ/ സ്നേഹിതനെ ഫ്ലാറ്റിലേക്കു വിളിക്കാനും സൽക്കരിക്കാനും ഭക്ഷണം കൊടുക്കാനും കുളിച്ചു വിശ്രമിക്കാൻ സൗകര്യം കൊടുക്കാനും നിങ്ങൾ ആരെയാണ് ഭയപ്പെടുന്നത്? സഖാവ് എന്നത് വലിയ വാക്കാണ്. വലിയ ഒരർഥമുള്ള വാക്ക്. മനസ്സിന്റെയുൾപ്പെടെ എല്ലാ വാതിലുകളും നിർഭയരായി , മലർക്കെ തുറന്നു കൊടുക്കുന്നവരാണ് സഖാക്കൾ. അതറിയാതെ മൂലധനം വായിച്ചിട്ട് എന്തു കാര്യം?

ഏതൊരു സാധാരണ മലയാളിയേയുംകാൾ അല്പം പിന്നിലാണ് ഈ വിഷയത്തിൽ ഇടതുപക്ഷ ആൺ/പെൺ സഖാക്കൾ ഇപ്പോഴും സഞ്ചരിക്കുന്നത് എന്ന വസ്തുത നിസ്സാരമായി തള്ളിക്കളയാനാകുന്നില്ല. ഇത്രയൊക്കെ അറിവും പ്രത്യയശാസ്ത്ര പരിജ്ഞാനവും രാഷ്ട്രീയ വിദ്യാഭ്യാസവും അധികാരാവസരങ്ങളും ലഭിച്ചിട്ടും കേരളത്തിലെ ഇടതുപക്ഷ കുടുoബ വ്യവഹാരത്തിനകത്ത് മെയിൽ ഷോവനിസം ഒരുറച്ച യാഥാർഥ്യമായിത്തന്നെ നിൽക്കുകയാണ്. ഒരു സാധാരണ കുടുംബ വ്യവഹാരത്തിനു പുറത്തേക്കു കടക്കാൻ അവർക്കെന്താണ് കഴിയാതെ പോകുന്നത്?

അവൾ/ അവൻ ഞാൻ തന്നെ എന്നു പറയാൻ ധൈര്യപ്പെടുന്ന സഖാക്കൾ ഉണ്ടാവണം.

ഒരു റൂമിക്കഥ. സഖാക്കൾ വായിക്കണം

“ആരാണ്?”
അയാൾ പറഞ്ഞു ,”ഞാനാണ്”
“നമുക്ക് രണ്ടു പേർക്ക് ഈ മുറിയിൽ ഇടമില്ല” അവൾ പറഞ്ഞു
വാതിലടഞ്ഞു. ഒരു വർഷത്തെ ഏകാന്ത വാസത്തിനും വിയോഗത്തിനും ശേഷം അയാൾ വീണ്ടും വന്ന് വാതിലിൽ മുട്ടി
അവൾ ചോദിച്ചു
“ആരാണ്?”
അയാൾ പറഞ്ഞു
“ഇത് നീയാണ്”
അയാൾക്കു വേണ്ടി വാതിൽ തുറക്കപ്പെട്ടു.

.

Top