സരിത താപത്തില്‍ നില പരുങ്ങലിലായത് അബ്ദുള്ളക്കുട്ടിക്ക് മാത്രം;കണ്ണൂരില്‍ സീറ്റ് നഷ്ടമായ വിഷമത്തില്‍ അത്ഭ്തകുട്ടി.

കണ്ണൂര്‍: കണ്ണൂര്‍ മണ്ഡലത്തില്‍ ഇത്തവണ എ.പി അബ്ദുള്ളക്കുട്ടിക്ക് സീറ്റ് നല്‍കില്ലെന്ന് ഡി.സി.സി നേതൃത്വം. കണ്ണൂരില്‍ വീണ്ടും മത്സരിക്കാന്‍ അവസരം നല്‍കണമെന്ന അബ്ദുള്ളക്കുട്ടിയുടെ ആവശ്യം പ്രാദേശിക നേതൃത്വം തള്ളി. അബ്ദുള്ളക്കുട്ടി മത്സരരംഗത്തു നിന്ന് മാറി സംഘടനാ രംഗത്ത് സജീവമാകണമെന്നാണ് ഡി.സി.സി നേതൃത്വത്തിന്റെ ആവശ്യം. സരിതയുടെ വെളിപ്പെടുത്തലുകള്‍ അബ്ദുള്ളക്കുട്ടിയുടെ പ്രതിച്ഛായ നഷ്ടമാക്കിയെന്നാണ് വിലയിരുത്തല്‍. എന്നാല്‍ എഐ ഗ്രൂപ്പുകളുടെ അതൃപ്തി ഒരുപോലെ നേടിയതാണ് അബ്ദുള്ളക്കുട്ടിക്ക് വിനയാകുന്നത്.

 
കണ്ണൂരില്‍ കെ. സുധാകരന്‍ മത്സരിക്കണമെന്നാണ് ഡി.സി.സിയുടെ നിലപാട്. എന്നാല്‍ മത്സരിക്കണമെന്ന നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് അബ്ദുള്ളക്കുട്ടി വ്യക്തമാക്കി. അബ്ദുള്ളക്കുട്ടി മത്സരിക്കുന്നതിനോട് കണ്ണൂരിലെ എ, ഐ ഗ്രൂപ്പുകള്‍ക്ക് താല്‍പ്പര്യമില്ല. അധികാരം മാത്രമാണ് അബ്ദുള്ളക്കുട്ടിയുടെ ലക്ഷ്യമെന്നും പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദ്ദേശങ്ങള്‍ മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നും നേതാക്കള്‍ ആരോപിക്കുന്നു. കൂടാതെ അബ്ദുള്ളക്കുട്ടിക്കെതിരെ ഉയര്‍ന്ന സരിതയുമായി ബന്ധപ്പെട്ട ലൈംഗികാരോപണം അടക്കമുള്ള കാര്യങ്ങളും സുധാരകനുമായുള്ള അഭിപ്രായ ഭിന്നതയും സ്ഥാനാര്‍ത്ഥിത്വത്തിന് വിലങ്ങു തടിയായിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അബ്ദുള്ളക്കുട്ടിയെ സിപിഎമ്മില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് എത്തിച്ചതും സീറ്റ് നല്‍കിയതുമെല്ലാം സുധാകരനായിരുന്നു. എന്നാല്‍ സുധാകരനുമായി അബ്ദുള്ളക്കുട്ടി തെറ്റിയതോടെ പ്രശ്‌നങ്ങള്‍ തുടങ്ങി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുധാകരന്‍ തോറ്റതും പ്രശ്‌നമായി. സംസ്ഥാന രാഷ്ട്രീയത്തില്‍ സുധാകരന്‍ മടങ്ങി വരാന്‍ ആഗ്രഹിക്കുന്നുവെന്ന് മനസ്സിലാക്കി സീറ്റ് നിലനിര്‍ത്താന്‍ സ്വന്തം വിഭാഗത്തെ പോലും സൃഷ്ടിക്കാന്‍ അബ്ദുള്ളക്കുട്ടി ശ്രമിച്ചു. ഇതോടെയാണ് കണ്ണൂര്‍ കോണ്‍ഗ്രസില്‍ മുന്‍ സിപിഐ(എം) നേതാവ് ഒറ്റപ്പെടുന്നത്. സുധാകരന് കാസര്‍ഗോട്ടെ ഉദുമയില്‍ മത്സരിക്കാനും താല്‍പ്പര്യമുണ്ട്. എന്നാല്‍ പോലും അബ്ദുള്ളക്കുട്ടിക്ക് സീറ്റ് കിട്ടാതിരിക്കാനാണ് സാധ്യത.

സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖര്‍ക്കും അബ്ദുള്ളകുട്ടിയോട് താല്‍പ്പര്യമില്ല. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് വി എം സുധീരനും അബ്ദുള്ളക്കുട്ടിയോടെ അടുപ്പമില്ലാത്തതും കണ്ണൂര്‍ കോണ്‍ഗ്രസിലെ പ്രാദേശിക നേതാക്കളുടെ നീക്കത്തിന് കരുത്ത് പകരുന്നതാണ്.

Top