ജഡ്ജിയുടെ ഭാര്യയേയും മകനേയും സുരക്ഷാ ഉദ്യോഗസ്ഥന്‍ വെടിവെച്ച് കൊന്നു

ഗുഡ്ഗാവ്: ഹരിയാനയില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ ജഡ്ജിയുടെ ഭാര്യയെയും മകനേയും വെടിവെച്ച് കൊലപ്പെടുത്തി. ഗുഡ്ഗാവ് അഡീഷണല്‍ ജില്ലാ മജീസ്ട്രേറ്റ് ശ്രീകാന്തിന്റെ ഭാര്യയേയും മകനേയുമാണ് സുരക്ഷാ ഉദ്യോഗസ്ഥനായ മഹിപാല്‍ സിങ് വെടിവെച്ച് കൊന്നത്.

ഗുഡ്ഗാവിലെ സെക്ടര്‍ 51 ല്‍ നടന്ന് സംഭവത്തില്‍ ശ്രീകാന്തിന്റെ ഭാര്യ ഋതു (38) മകന്‍ ധ്രുവ് (18) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. സെഷന്‍സ് ജഡ്ജ് കൃഷ്ണകാന്ത ശര്‍മയുടെ ഭാരയക്കും മകനുമാണ് വെടിയേറ്റത്. തിരക്കേറിയ റോഡില്‍ നാട്ടുകാര്‍ നോക്കിനില്‍ക്കയാണ് സംഭവം. സംഭവ സമയം ജഡ്ജി കാറിലുണ്ടായിരുന്നില്ല. നാട്ടുകാരുടെ സഹായത്തോടെ അക്രമിയെ പൊലീസ് പിടികൂടി. ആക്രമണത്തിന് കാരണം എന്തെന്ന് വ്യക്തമായിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സുരക്ഷാ ജീവനക്കാരനെ അറസ്റ്റ് ചെയ്തു. അടിയന്തിര ശസ്ത്രക്രിയ നടക്കുകയാണ്. അതു കൊണ്ട് ഇവരുമായി സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഇയാള്‍ ഏറെക്കാലമായി വിഷാദ രോഗത്തിന് അടിമയായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്. സര്‍വ്വീസ് റിവോള്‍വര്‍ പയോഗിച്ചാണ് ഇയാള്‍ വെടിയുതിര്‍ത്തത്.രണ്ടു വര്‍ഷമായി സെഷന്‍സ് ജഡ്ജിയുടെ സരക്ഷാ ചുമതലയുള്ള ജീവനക്കാരനാണ് വെടിവച്ചത്. വൈകിട്ട് നാല് മണിയോടെ ഗുരുഗ്രാവ് സെക്ടര്‍ 49 ലാണ് സംഭവം നടന്നത്. പോലീസ് അന്വേഷണം പുരോഗമിക്കുന്നു.

Top