പോലീസുകാരെ മര്‍ദ്ദിച്ച എസ്എഫ്‌ഐ നേതാവിന് പാര്‍ട്ടി ഓഫീസില്‍ സുഖവാസം; അറസ്റ്റ് ചെയ്യരുതെന്ന് പോലീസിന് പാര്‍ട്ടി നിര്‍ദ്ദേശം

തിരുവനന്തപുരം: പാളയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പോലീസുകാരെ മര്‍ദ്ദിച്ച കേസില്‍ എസ്.എഫ്.ഐ നേതാവിന് പാര്‍ട്ടി ഓഫീസില്‍ സുഖവാസം. കണ്ടിട്ടും കാണാതെ പോലീസും. നിയമലംഘനം ചോദ്യം ചെയ്ത പോലീസുകാരനെയാണ് യൂണിവേഴ്‌സിറ്റി കോളേജ് മുന്‍ചെയര്‍മാന്‍ ആയ നാസിം മര്‍ദ്ദിച്ചത്. പിന്നീട് കോളേജില്‍ നിന്നും കൂട്ടുകാരെയും എത്തിച്ച് മര്‍ദ്ദിച്ചിരുന്നു.

കഴുത്തിന് ആഴത്തില്‍ പരിക്കേറ്റ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എസ്.എ. ക്യാമ്പിലെ പോലീസുകാരന്‍ ശരത്തിന്റെ മൊഴിയെടുക്കുന്നതാണ് വൈകിപ്പിക്കുന്നത്. സിറ്റി പോലീസ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ ഇടപെടുന്നില്ലെന്ന പരാതി പോലീസുകാര്‍ക്കിടയിലുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ മര്‍ദ്ദിച്ച എസ്.എഫ്.ഐ നേതാവ് നാസിമിനെ രക്ഷിക്കാനുള്ള ആസൂത്രണ നീക്കങ്ങളാണ് ഇതിന് പിന്നിലെന്നാണ് ആരോപണം. ഇയാളെ അറസ്റ്റ് ചെയ്യരുതെന്ന് സി.പി.എം നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതനുസരിച്ച് പോലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ കന്റോണ്‍മെന്റ് പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നാസിമിന്റെ അറസ്റ്റ് ഒഴിവാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇയാളെ പിടികൂടിയാല്‍ മറ്റ് കേസുകളിലും അറസ്റ്റും റിമാന്റും ഉണ്ടാകും. പാര്‍ട്ടി ഓഫീസില്‍ കഴിയുന്ന ഇയാള്‍ ഒളിവിലാണെന്നാണ് പോലീസ് ഭാഷ്യം. എസ്.എഫ്.ഐ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന സ്റ്റുഡന്റ് ഫ്രീഡം പരേഡിന്റെ തിരക്കിലാണ് ഏരിയാ കമ്മിറ്റി അംഗം കൂടിയായി നാസിം. പോലീസ് മന്ത്രിയായ മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ പരേഡിന്റെ ഉദ്ഘാടനം.

Top