ആര്‍പ്പോ ആര്‍ത്തവം: മാറുതുറന്ന് സ്ത്രീകളെ അപഹസിച്ച സഖാവിന് കൂത്താടാന്‍ വേദിയെന്ന് അധിക്ഷേപിച്ച് വനിതാലീഗ് നേതാവ്, തൊട്ടുപിന്നാലെ പൊങ്കാലയും

തിരുവനന്തപുരം: രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് എറണാകുളത്ത് നടന്ന ആര്‍പ്പോ ആര്‍ത്തവം പരിപാടി ഏറെ വിവാദമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അദ്ദേഹം പിന്മാറിയിരുന്നു. ഇത് മാത്രമല്ല പരിപാടി നടക്കുന്ന വേദിയിലേക്കുള്ള കമാനവും ഏറെ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു. യോനീരൂപത്തിലുള്ള കവാടത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ പൊങ്കാലയും നടന്നു.

ഇപ്പോളിതാ വനിതാ ലീഗ് നേതാവ് രംഗത്തെത്തിയിരിക്കുന്നു. താനൂര്‍ മണ്ഡലം വനിതാ ലീഗ് ജനറല്‍ സെക്രട്ടറിയായ ഷാഹിനാ നിയാസി ആണ് ഫേസ്ബുക്കിലൂടെ അധിക്ഷേപവുമായി രംഗത്തെത്തിയത്. ഫേസ്ബുക്കില്‍ കുറച്ച് പേര്‍ ഇവര്‍ക്ക് പിന്തുണയുമായി രംഗത്തുണ്ട്. എന്നാല്‍ ധാരാളം പേര്‍ എതിര്‍പ്പും പ്രകടിപ്പിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
തെരുവില്‍ ചുംബന സമരമൊരുക്കിയും,
80 K പെണ്ണുടലിന് വിലയിട്ട് FBയില്‍ പോസ്റ്റിട്ടും,
മാറ് തുറന്ന് ന്യൂഡിറ്റി പ്രദര്‍ശിപ്പിച്ചും
കേരളത്തിലെ സ്ത്രീകളെ അപഹസിച്ച
സഖാവിന് കൂത്താടാന്‍ മറ്റൊരു വേദിയായിരുന്നു
ആര്‍പ്പോ ആര്‍ത്തവം.

തറവാട്ടില്‍ പിറന്ന സ്ത്രീകള്‍ രഹസ്യമാക്കി
വെക്കുന്ന ശരീര അവയവങ്ങളെ പരിഹാസ
പാത്രമാക്കി അവതരിപ്പിക്കുന്ന ഇവരുടെ ഉദ്ദേശം
മറ്റൊന്നുമല്ല. എല്ലാം ലിബറലായി ആസ്വദിക്കാനുള്ള
വഴിയൊരുക്കണം.

മുസ്ലിം സ്ത്രീ അടച്ചു വെക്കേണ്ട ശരീര ഭാഗത്തെ മത
വേദിയില്‍ മുന്നറിയിപ്പ് നല്‍കിയതിന്റെ പേരില്‍
പ്രഫസര്‍ ജൗഹറിനെ ക്രൂശിച്ച സഖാക്കള്‍, അവരുടെ
സ്വന്തം അമ്മയും പെങ്ങളും ഭാര്യയും മറച്ചു
വെക്കാന്‍ ജാഗ്രത കാണിക്കുന്ന അവരുടെ സ്വകാര്യ തയെ പരിഹസിക്കുന്ന
പ്രതീകമാണ് ഈ
കവാടം.

സ്ത്രീയുടെ ആര്‍ത്തവം, പുരുഷന്റെ ഇന്ദ്രിയം,
മനുഷ്യന്റെ മലം, മൂത്രം… ഇവയോടെല്ലാം ഓരോ
മതത്തിനും അതിന്റേതായ ശുദ്ധി അശുദ്ധി കല്‍പ്പന
വിചാരങ്ങളുണ്ട്. ഹൈന്ദവ ദേവാലയങ്ങളില്‍
ആര്‍ത്തവമുള്ള സ്ത്രീകള്‍ കടക്കാന്‍ പാടില്ലെന്നത്
അവരുടെ വിശ്വാസമെങ്കില്‍, ലൈംഗിക
ബന്ധത്തിലേര്‍പ്പെട്ട പുരുഷന്‍ ദേഹ ശുദ്ധി
വരുത്തുന്നത് വരെ മസ്ജിദില്‍ കയറുന്നതും
ആരാധന അര്‍പ്പിക്കുന്നതും ഇസ്ലാമും
വിലക്കുന്നുണ്ട്. അതൊക്കെ അതാത് മതങ്ങളുടെ
പാഠമാണ്. അത് പ്രചരിപ്പിക്കാന്‍ ഭരണഘടന
സ്വാതന്ത്ര്യം വക വെച്ച് നല്‍കിയിട്ടുമുണ്ട്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ആര്‍ത്തവം ശുദ്ധമെങ്കില്‍
, ആര്‍ത്തവ രക്ത ബ്ലഡ് ബാങ്കുണ്ടാക്കി
സഖാക്കള്‍ക്ക് അത്യാവശ്യം വരുമ്പോള്‍
കുത്തിവെക്കാം, പാല്‍ സൊസൈറ്റിക്കാര്‍ വീടുകളില്‍
നിന്ന് പാല് ശേഖരിക്കും പോലെ സഖാക്കളുടെ
വീട്ടില്‍ ആര്‍ത്തവ കാലത്ത് ഓരോ കന്നാസ് വെച്ച്
ആര്‍ത്തവ രക്തം സ്വരൂപിച്ച് എകെജി സെന്ററില്‍
വിതരണത്തിന് വെക്കാം. അതൊക്കെ സഖാക്കളുടെ
ഇഷ്ടം, സ്വാതന്ത്ര്യം.

എന്നാല്‍ അതിന്റെ പേരില്‍ നാട്ടില്‍ ജീവിക്കുന്ന
സ്ത്രീകളുടെ മാനത്തെയും ശരീര പരിശുദ്ധിയേയും
അവര്‍ പരിവാനമായി കാണുന്ന ഭാഗങ്ങളെയും
പൊതുവായി പ്രദര്‍ശിപ്പിക്കുന്നത് പൊതു
സമൂഹത്തോടുള്ള വെല്ലുവിളിയാണ്. നിങ്ങള്‍ക്ക്
അങ്ങനെ പ്രദര്‍ശിപ്പിച്ചേ തീരൂവെങ്കില്‍ പൊതുവായ
പ്രതീക ചിത്രമല്ല പരിഗണിക്കേണ്ടത്. സിസി കമ്മറ്റി
വനിതാ സഖാക്കള്‍ മുതല്‍ വി.എസ് അച്യുതാന്ദനും
പിണറായിയും അടക്കമുള്ളവരുടെ പ്രോപര്‍
പ്രൈവറ്റ് പ്രോപ്പര്‍ട്ടിയാണ് പ്രദര്‍ശിപ്പിക്കേണ്ടത്.

ഈ കാണുന്ന യോനീ കവാടത്തിലൂടെ കേരള
മുഖ്യമന്ത്രിയെ സ്വാഗതം ചെയ്ത് ആനയിച്ചു കൊണ്ട്
വരാനായിരുന്നു സഖാക്കളുടെ പ്ലാന്‍.

എന്നാല്‍ ഈ കവാട ചിത്രം കണ്ടപ്പോള്‍
പിണറായിക്ക് നാട്ടിന്‍ പുറങ്ങളില്‍ പലപ്പോഴും
കേള്‍ക്കുന്ന-

‘ഇജൊന്ന് *^&$$%^# ല്‍ ക്ക് നടന്നാ…’ എന്ന ഡയലോഗ്
ഓര്‍മ്മ വന്നതോ അതോ പെണ്ണുളുപ്പ്
അല്‍പമുണ്ടാകാന്‍ സാധ്യതയുള്ള ഭാര്യ കമല
വിജയന്‍ കണ്ണുരുട്ടിയത് കൊണ്ടോ മുഖ്യമന്ത്രി
^&$$%^# ല്‍ ക്ക് നടക്കാനുള്ള ശ്രമം ഉപേക്ഷിച്ചു.

നാണം കെട്ട പരിഷകളെ, ഇരുണ്ടയുഗത്തെ പോലും
നാണിപ്പിക്കുന്ന ഒരു വര്‍ഗ്ഗം ലോകത്ത് 21-ന്നാം
നൂറ്റാണ്ടില്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ അത് നിങ്ങള്‍
സഖാക്കള്‍ മാത്രമായിരിക്കും.

ഇങ്ങനെ പോയാല്‍ മിക്കവാറും സഖാക്കള്‍ അടുത്ത
തെരെഞ്ഞെടുപ്പില്‍ കമ്മ്യൂണിസത്തെ പൊളിച്ചു കയ്യില്‍ കൊടുക്കും….
??

ഓരോരോ പു രോഗമനങ്ങളേയ്..

Top