നടി ഷംന കാസിമിനെ ബ്ലാക്ക്മെയിലിംഗിലൂടെ ഭീഷണിപ്പെടുത്തിയ കേസ്; നാലാം പ്രതി കോടതിയിൽ കീഴടങ്ങി.

കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്ക്മെയിലിംഗിലൂടെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ നാലാം പ്രതി കോടതിയിൽ കീഴടങ്ങി. അബ്ദുൾ സലാമാണ് എറണാകുളം ജില്ലാ സെക്ഷൻസ് കോടതിയിൽ അഭിഭാഷകനോടൊപ്പമെത്തി കീഴടങ്ങിയത്. കേസിൽ നേരത്തെ നാല് പ്രതികളെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. കേസിൽ ഏഴ് പ്രതികൾ ഉണ്ടെന്ന് നേരത്തെ പോലീസ് അറിയിച്ചിരുന്നത്. എന്നാൽ കൂടുതൽ പെൺകുട്ടികൾ പരാതിയുമായി രംഗത്തെത്തിയതോടെ പ്രതികളുടെ എണ്ണം കൂടുമെന്ന് പോലീസ് പറഞ്ഞു.  അറസ്റ്റിലായ റഫീഖ്, രമേശ്, ശരത്ത്, അഷ്റഫ് എന്നിവരെ മരട് ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജൂലൈ ഏഴു വരെ റിമാന്‍ഡ് ചെയ്തിരുന്നു.

ഷംനയുടെ മാതാവ് നല്‍കിയ പരാതി പ്രകാരമാണ് അറസ്റ്റ്. ഒരു ലക്ഷം രൂപ ചോദിച്ചു, തന്നില്ലെങ്കില്‍ കരിയര്‍ ഇല്ലാതാക്കുമെന്നു പറഞ്ഞായിരുന്നു ഇവരുടെ ഭീഷണി. കാസര്‍ഗോഡ് സ്വദേശിയായ ടിക് ടോക് താരത്തിനുവേണ്ടി വിവാഹ ആലോചനയുമായി വന്നവര്‍ ഒരാഴ്ചകൊണ്ട് കുടുംബവുമായി അടുത്തെന്ന് ഷംന പറഞ്ഞു. തുടര്‍ന്ന് വീട്ടിലെത്തിയ നാല്‍വര്‍ സംഘം വീഡിയോ പകര്‍ത്തിയത് സംശയത്തിനിടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണു സംഘം ഒരു ലക്ഷം രൂപ നല്‍കണമെന്ന ഭീഷണി ഉയര്‍ത്തിയതെന്ന് ഷംനയുടെ അമ്മ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top