ശപിക്കപ്പെട്ട രാജ്യമായ പാക്കിസ്ഥാനുമായുള്ള സൗഹൃദം തുടര്‍ന്നാല്‍ അധികകാലം രാഷ്ട്രീയത്തില്‍ ഉണ്ടാകില്ലെന്ന് മോദിക്ക് ശിവസേനയുടെ മുന്നറിയിപ്പ്

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി പാക്കിസ്ഥാന്‍ ബന്ധം തുടര്‍ന്നാര്‍ അധികാരത്തില്‍ അധികനാള്‍ തുടരില്ലെന്ന് ശിവസേനയുടെ മുന്നറിയിപ്പ്.പാക്കിസ്ഥാന്‍ ലക്ഷക്കണക്കിനു നിരപരാധികളായ ഇന്ത്യക്കാരുടെ രക്തംവീണു ശപിക്കപ്പെട്ട രാജ്യമാണെന്നും പാക്കിസ്ഥാനുമായി സൗഹൃദമുണ്ടാക്കുന്നവര്‍ രാഷ്ട്രീയത്തില്‍ അധികകാലം വാഴില്ലെന്നും അദ്വാനിയെയും വാജ്‌പേയിയെയും ചൂണ്ടിക്കാട്ടി മോദിക്കു ശിവസേന മുന്നറിയിപ്പ് നല്‍കി. കോണ്‍ഗ്രസ് പ്രധാനമന്ത്രിയാണു പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചതെങ്കില്‍ എന്താകുമായിരുന്നു ബിജെപി പ്രതികരണമെന്നും ശിവസേന മോദിയോട് ചോദിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി പാക്കിസ്ഥാനില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയതിനു പിന്നാലെയാണു ശിവസേന രംഗത്തെത്തിയത്. ലക്ഷക്കണക്കിന് നിരപരാധികളായ ഇന്ത്യക്കാരുടെ രക്തം വീണു കുതിര്‍ന്ന ശപിക്കപ്പെട്ട രാജ്യമാണ് പാക്കിസ്ഥാന്‍. അവരുമായി അടുക്കാന്‍ ശ്രമിച്ച നേതാക്കളാരും രാഷ്ട്രീയത്തില്‍ അധികകാലം വാണിട്ടില്ല. പാക്കിസ്ഥാനുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ യാഥാസ്ഥിതികമായ ഒരു വിശ്വാസമുണ്ടെന്നും ശിവസേന പറഞ്ഞു.modi_muslims_

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശിവസേന മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തിലാണ് മോദിക്കുള്ള മുന്നറിയിപ്പ്. എല്‍ കെ അദ്വാനി ഒരിക്കല്‍ മുഹമ്മദ് അലി ജിന്നയുടെ ശവകുടീരം സന്ദര്‍ശിക്കുകയും അദ്ദേഹത്തെ പ്രകീര്‍ത്തിച്ചു സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, അതിനുശേഷം അദ്വാനിയുടെ രാഷ്ട്രീയ ഗ്രാഫ് താഴേക്കാണു പോയത്. ഇപ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെ അദ്വാനി അപ്രസക്തനാണ്.
ഇന്ത്യ-പാക് ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിച്ച അടല്‍ ബിഹാരി വാജ്‌പേയിയാണു പിന്നീട് ഒന്നുമല്ലതായിപ്പോയ നേതാവെന്നും ശിവസേന ഓര്‍മപ്പെടുത്തുന്നു. ലാഹോര്‍ ബസ് സര്‍വീസ് തുടങ്ങിയത് ഇന്ത്യ-പാക് ബന്ധം മെച്ചപ്പെടുത്താനുള്ള വാജ്‌പേയിയുടെ നീക്കമായിരുന്നു. മാത്രമല്ല, പര്‍വേസ് മുഷാറഫിനെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തു. അതിനു ശേഷം വാജ്‌പേയിയുടെ നേതൃത്വത്തില്‍ ഒരു ബിജെപി സര്‍ക്കാര്‍ പോലും അധികാരത്തില്‍ എത്തിയിട്ടില്ല.

ഒരു കോണ്‍ഗ്രസ് പ്രധാനമന്ത്രിയാണു മോദിക്കു പകരം പാക്കിസ്ഥാനില്‍ പോയിരുന്നതെങ്കില്‍ ബിജെപിക്കാരുടെ പ്രതികരണം ഇങ്ങനെയാകുമായിരുന്നോ എന്നും ശിവസേന ചോദിക്കുന്നു. രാജ്യം മുഴുവന്‍ ഈ ചോദ്യം ഉയരുന്നുണ്ടെന്നും ശിവസേന മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാണിക്കുന്നു.സാമൂഹിക മാദ്ധ്യമങ്ങളില്‍ ചിത്രം വരാന്‍ വേണ്ടിയാണ് മോദി പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചതെന്നു നേരത്തെ ശിവസേന പരിഹസിച്ചിരുന്നു. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെ വിട്ടുകിട്ടുന്നത് അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമുണ്ടായാല്‍ മോദിയുടെ സന്ദര്‍ശനത്തെ സ്വാഗതം ചെയ്യുമെന്നും ശിവസേന പറഞ്ഞിരുന്നു.

കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളും നേരത്തെ മോദിയെ വിമര്‍ശിച്ചു രംഗത്തെത്തിയിരുന്നു. സന്ദര്‍ശനത്തിന് നയതന്ത്ര ലക്ഷ്യങ്ങളില്ലെന്നും സ്വകാര്യ താത്പര്യങ്ങള്‍ മാത്രമാണുള്ളതെന്നും കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ ആരോപിച്ചു. നവാസ് ഷെറീഫുമായി ബിസിനസ് ബന്ധമുള്ള വ്യവസായ പ്രമുഖനാണ് കൂടിക്കാഴ്ചയ്ക്ക് പിന്നില്‍. ഇയാള്‍ രണ്ട് ദിവസമായി ലാഹോറിലുണ്ടായിരുന്നുവെന്നും പ്രധാനമന്ത്രി ഈ വ്യവസായിയുടെ പേര് വെളിപ്പെടുത്തണമെന്നും ആനന്ദ് ശര്‍മ്മ ആവശ്യപ്പെട്ടു. സ്റ്റീല്‍ വ്യവസായിയായ ജസന്‍ ജിന്‍ഡാലിനെ ഉദ്ദേശിച്ചാണ് കോണ്‍ഗ്രസ് ആരോപണങ്ങള്‍ ഉന്നയിച്ചത്.പാക്കിസ്ഥാനില്‍ നിന്ന് എന്ത് ഉറപ്പാണ് ലഭിച്ചതെന്ന് വ്യക്തമാക്കണം. മുംബയ് ഭീകരാക്രമണ കേസിലെ പ്രതികളെ വിട്ടുക്കിട്ടുന്ന കാര്യത്തില്‍ എന്തെങ്കിലും ഉറപ്പ് ലഭിച്ചോ? നയതന്ത്രം ഏറേ ഗൗരവതരമായ വിഷയമാണ്. അത് ബാലിശമായി കൈകാര്യം ചെയ്താല്‍ മോദിയുടെ മുഖത്ത് തന്നെ തിരിച്ചടിക്കുമെന്നും ആനന്ദ് ശര്‍മ്മ പറഞ്ഞു.

Top