ലൈംഗികശേഷിയില്ലാത്ത ഭര്‍ത്താവിന് പകരം ആദ്യരാത്രിയില്‍ കൂടെ കിടക്കാന്‍ വന്നത് സുഹൃത്തായ ഡോക്ടര്‍,പിന്നീടുള്ള രാത്രികളില്‍ ഭര്‍ത്തൃപിതാവ്; യുവതിയുടെ ഞെട്ടിക്കുന്ന വിവാഹമോചന ഹര്‍ജി…

കൊച്ചി : ലൈംഗിക  ശേഷിയില്ലാത്ത ഭര്‍ത്താവിന് പകരം ആദ്യരാത്രിയില്‍ കൂടെ കിടക്കാന്‍ വന്നത് സുഹൃത്തായ ഡോക്ടര്‍. പിന്നീടുള്ള രാത്രികളില്‍ കുടുംബ പാരമ്പര്യം നിലനിര്‍ത്താന്‍ കുഞ്ഞിനെ വേണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്തൃപിതാവ്. യുവതിിയുടെ ഞെട്ടിിക്കുന്ന വെളിിിപ്പെടുത്തൽ.

സുഹൃത്തിനൊപ്പം ലൈംഗികതയ്ക്ക് മുതിരാന്‍ ആവശ്യപ്പെടുകയും ഒത്താശ ചെയ്യുകയും ചെയ്യുന്ന ഭര്‍ത്താവ്. ഭര്‍ത്തൃപിതാവിനെ ഒപ്പം കിടക്കാന്‍ ശുപാര്‍ശ ചെയ്യുന്ന മാതാവും ഭര്‍ത്തൃസഹോദരിയും. ഒടുവില്‍ പീഡനം സഹിക്കാന്‍ കഴിയാതായതോടെ എല്ലാം വിളിച്ചു പറഞ്ഞ് യുവതി വിവാഹമോചിതയായി. മുംബൈയിലെ വിരാടില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി വിവാഹമോചനത്തിനായി ഹര്‍ജിയിലാണ് ഞെട്ടിക്കുന്ന കാര്യങ്ങള്‍ പുറത്തു വന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിരാട് സ്വദേശിയായ നികേഷ് ഗിരിയെ 2016 മാര്‍ച്ചില്‍ ആയിരുന്നു യുവതി വിവാഹം കഴിച്ചത്. ആദ്യ രാത്രിയില്‍ തന്നെ അസാധാരണ സാഹചര്യത്തിന് ഇരയായി. തനിക്ക് ലൈംഗികശേഷിയില്ലെന്ന വിവരം നികേഷ് പെണ്‍കുട്ടിയെ അറിയിച്ചു. അന്നു രാത്രിയില്‍ മുറിയിലെത്തിയത് അനില്‍ യാദവെന്ന നവവരന്റെ സുഹൃത്തായിരുന്നു ഡോക്ടര്‍ ആയിരുന്നു. കൂട്ടുകാരന് കീഴടങ്ങാന്‍ പെണ്‍കുട്ടി തയ്യാറായില്ല. തുടര്‍ന്ന് ഇരുവരും പുറത്താക്കിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി കിടന്നത് വിവാഹത്തിന്റെ ആദ്യ രാത്രിയില്‍ നവവധുവിന് കിടക്കേണ്ടി വന്നത് വരാന്തയിലായിരുന്നെന്ന് ഹര്‍ജിയില്‍ പറയുന്നതായി എസിപി പന്നാ മെമായ പറയുന്നു.

വരും ദിവസങ്ങളില്‍ കൂടുതല്‍ പീഡനങ്ങള്‍ കാത്തിരിക്കുകയായിരുന്നു. നികേഷും ഡോക്ടറും ചേര്‍ന്ന് യുവതിയെ കീഴപ്പെടുത്താന്‍ ശ്രമിക്കുകയും യുവതി വഴാങ്ങതെ ആവുകയും ചെയ്തു. തുടര്‍ച്ചയായി പരാജയപ്പെട്ട് ഭര്‍ത്താവിന്റെ സഹായത്തോടെയുള്ള കൂട്ടുകാരന്റെ ബലാത്സംഗ ശ്രമങ്ങള്‍ക്ക് അല്‍പ്പം ശമനം വന്നപ്പോള്‍ അടുത്ത ഊഴം ഭര്‍ത്തൃപിതാവ് പന്നാലാല്‍ ഗിരിയുടേതായിരുന്നു. രാത്രി യുവതിക്കരികില്‍ വന്നു കിടന്ന പന്നാലാല്‍ ഉപദ്രവിക്കാന്‍ ശ്രമിക്കുക പതിവായി.

മുറിയില്‍ നിന്നും പുറത്തു കടന്നായിരുന്നു പീഡനത്തില്‍ നിന്നും രക്ഷപ്പെട്ടത്. ഭര്‍ത്തൃമാതാവ് കലാവതിയും സഹോദരി മോണയും ഇതിന് കൂട്ടു നില്‍ക്കുമായിരുന്നു. മാനസീക ശാരീരിക പീഡനം സഹിക്കാന്‍ കഴിയാതെ ആറുമാസം മുമ്പായിരുന്നു യുവതി വിവരങ്ങളെല്ലാം സ്വന്തം വീട്ടില്‍ പറഞ്ഞത്. തുടര്‍ന്ന് തന്നെ കാണാന്‍ വീട്ടിലെത്തിയ പിതാവിനെ വീട്ടില്‍ നിന്നും പുറത്താക്കി. വീട്ടിലേക്ക് പോയ യുവതിയെ കഴിഞ്ഞ 17 ന് വീട്ടിലെത്തിയ ഭര്‍ത്തൃപിതാവും മാതാവും ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവതി പരാതിയില്‍ പറഞ്ഞിട്ടുണ്ട്. സംഭവം ഗൗരവമായി എടുത്തിരിക്കുന്ന പോലീസ് നികേഷിനെയും മാതാപിതാക്കളെയും ഡോക്ടര്‍ സുഹൃത്തിനെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ടു യുവതി സമര്‍പ്പിച്ച പരാതി കുടുംബക്കോടതിക്ക് മുന്നിലേക്ക് പോലീസ് കൈമാറുകയും ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

 

Top