ഹിന്ദുവിനെ മുസ്ലിം ആയി നിർബന്ധിത മതപരിവർത്തനം.. ബലാത്സംഗത്തിന് ഇരയാക്കിയത് പുറത്തു പറയാതിരിക്കാൻ വിവാഹ വാഗ്ദാനം.വിവാഹം കഴിക്കണമെങ്കിൽ സത്യസരണിയിൽ പോയി മതം മാറണമെന്ന് നിർബന്ധിച്ചു!..ഞെട്ടിക്കുന്ന റിപ്പോർട്ട്

കൊച്ചി:വീണ്ടും ലവ് ജിഹാദും നിർബന്ധിത മതപരിവർത്തനവും .ബലാത്സംഗത്തിന് ഇരയാക്കിയത് പുറത്തു പറയാതിരിക്കാൻ വിവാഹ വാഗ്ദാനം നൽകി .പിന്നീട് വിവാഹം കഴിക്കണമെങ്കിൽ മതം മാറണമെന്ന കർശന ഡിമാന്റും വെച്ചു .കേരളം വീണ്ടും അതിക്രൂരമായ പീഡനത്തിന്റെയും മതപരിവർത്തനത്തിന്റെയും ഞെട്ടിക്കുന്ന വാർത്ത ചർച്ച ചെയ്യപ്പെടാൻ പോകുന്നു .ഹാദിയ വിഷയം പരമോന്നത നീതിപീഠത്തിൽ വരെ എത്തി നിൽക്കുമ്പോൾ കേരളത്തിൽ നിന്നും മറ്റൊരു ഞെട്ടിക്കുന്ന വിവരവും പുറത്തായിരിക്കയാണ് . ദരിദ്ര കുടുംബത്തിൽ അതിക്രമിച്ച് കയറിയ ഷോപ്പ് മാനേജറിൽ നിന്ന് പീഡനത്തിന് ഇരയായ പറവൂർ സ്വദേശിനിയുടെ വെളിപ്പെടുത്തൽ ആൺ പുറത്ത് വന്നിരിക്കുന്നത് . പറവൂരിലെ കളേഴ്സ് ടെക്സറ്റൈൽസിൽ ജോലി ചെയ്യുന്ന അക്കൗണ്ടന്റായ പെൺകുട്ടിയെയാണ് വീട്ടിൽ അതിക്രമിച്ച് കടന്ന് സിയാദ് പീഡനത്തിന് ഇരയാക്കിയത്.പീഡനത്തിന് ശേഷം ആത്മഹത്യയ്ക്ക് ഒരുങ്ങിയ പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകിയതിനാൽ, വിവരം ആരോടും പരാതിപ്പെട്ടിരുന്നില്ല. പിന്നീട് മതംമാറ്റത്തിന് സത്യസാരണിയിലേക്ക് അയക്കാൻ ശ്രമിച്ചപ്പോളാണ് താൻ കെണിയിൽപെടിട്ടിരിക്കുകയാണെന്ന് തിരിച്ചറിഞ്ഞതെന്നും പൺകുട്ടി പറയുന്നു. എൻ.ഐ.എയുടെ നിരീക്ഷണത്തിലുള്ള തണൽ എന്ന സംഘടനയുടെ പ്രവർത്തകനായ സിയാദിനെ സംഭവത്തിൽ റിമാന്റ് ചെയ്തു. എന്നാൽ നിർബന്ധിത മതപരിവർത്തനത്തിനുള്ള വകുപ്പുകൾ ഒഴിവാക്കിയാണ് പൊലീസ് സിയാദിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത് എന്ന് മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്യുന്നു .LOVE JIHAD -DGP

2014 മുതലാണ് അൽഫല ഗ്രൂപ്പിന്റെ പറവൂർ കളേഴ്സ് ടെക്സ്‌റ്റൈൽസിൽ ജോലി ചെയ്യുന്നത്. അവിടെ നിന്നാണ് മാനേജറായി ജോലി ചെയ്തിരുന്ന സിയാദെന്ന വ്യക്തിയെ പരിചയപ്പെടുന്നത്. അക്കൗണ്ടന്റായിരുന്നു ഞാൻ. അക്കൗണ്ടിംങ് വിഷയങ്ങൾ ഞങ്ങൾ എപ്പോളും സംസാരിക്കുമായിരുന്നു. അക്കൗണ്ടിംങ് സംബന്ധിച്ച് സംസാരിക്കാൻ എപ്പോളും എന്നെ ഫോണിലും വിളിക്കുമായിരുന്നു. അങ്ങനെ ഞങ്ങൾ സുഹൃത്തുക്കളായി. എന്റെ അയൽവാസിയായ ഗഫൂർ അൽഫല ഗ്രൂപ്പിന്റെ ബേക്കറിയിൽ വർക്ക് ചെയ്തിരുന്നു. അയാളിൽ നിന്ന് എന്റെ വീട്ടിലെ അവസ്ഥ സിയാദ് മനസ്സിലാക്കി. ആകെ ജീർണ്ണിച്ച് കിടക്കുന്ന ഒരു ചെറിയ വീടായിരുന്നു എന്റേത്. തണൽ എന്ന സംഘടന വഴി വീട് പണിത് തരാമെന്ന് പറഞ്ഞ് കൂടുതൽ അടുപ്പം സ്ഥാപിച്ചു. തണലിന്റെ സംഘടന കാര്യങ്ങൾക്ക് വേണ്ടി ഇയാൾ മിക്കവാറും വെള്ളിയാഴ്ചകളിൽ കടയിൽ നിന്ന് പോകുമായിരുന്നു. സംഘടന സഹായത്തിനൊപ്പം പഞ്ചായത്തിന്റെ സഹായവും വാങ്ങിത്തരാമെന്നാണ് സിയാദ് പറഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അയാൾ എപ്പോളെക്കെ സഹായം വാഗ്ധാനം ചെയ്തോ അപ്പോളെക്കെ വിസമ്മതിച്ചുരുന്നു. പിന്നീട് ഷോപ്പിലെ മറ്റ് സ്റ്റാഫിനോടും പറഞ്ഞ് എന്നെ നിർബന്ധിപ്പിച്ചു. വീട് പണിയാനുള്ള കോൺട്രാക്ടറാണെന്ന പേരിൽ അവരുടെ സംഘടനയിൽപ്പെട്ട ഒരാളേയും കൂട്ടി വീട്ടിൽ വന്നു. വീട്ടിലെത്തിയ ഇയാൾ അച്ഛനേയും അമ്മയേയും കാര്യങ്ങൾ ബോധ്യപ്പെടുത്തി. വീട് പണിയുന്നത് വരെ വാടകയ്ക്ക് വേറെ വീട് എടുത്ത് തരാമെന്നും സിയാദ് പറഞ്ഞു. ഈ സമയം കടയിൽ വരുത്തുന്ന പ്രബോധനം എന്ന മാഗസിൻ എല്ലാവരോടും വായിക്കാൻ അവർ പറയുമായിരുന്നു. മാനേജ്മെന്റ് എല്ലാവരും മുസ്ലിംസും ഞങ്ങൾ(സ്റ്റാഫ്) കൂടുതലും ഹിന്ദുക്കളുമായിരുന്നു. അവർ വായിക്കാൻ പറഞ്ഞ് തരുന്ന പുസ്തകങ്ങൾ ഞാൻ നോക്കിയിരുന്നില്ല, മിക്കവാറും അമ്പലത്തിൽ പോകുന്ന ഹിന്ദു വിശ്വാസിയായിരുന്നു ഞാൻ. എന്നിട്ടും, ഞാൻ വിശ്വസിക്കുന്ന ദൈവങ്ങളെല്ലാം തെറ്റാണെന്നും, ബിംമ്പങ്ങളെല്ലാം വെറും കല്ലുകളാണെന്നും, ദൈവം എന്നത് ഒന്നേയുള്ളൂവെന്നും അതവര് കാണിച്ച് തരാമെന്നും പറയുമായിരുന്നു.tp senkumar -love

ഖുർആന്റെ മലയാളം പരിഭാഷ വായിക്കാൻ കൊടുക്കുകയും, അവിടുത്തെ സ്റ്റാഫായ രണ്ടുമൂന്ന് ചേച്ചിമാരെ മതം മാറാൻ നിർബന്ധിക്കുകയും, അവിടുത്തെ കണ്ണൻ എന്ന ആളെ മതം മാറ്റാൻ ഉസ്താദിന്റെ അടുത്തുകൊണ്ടുപോവുകയും ചെയ്തിരുന്നു. അവസാനനിമിഷമാണ് അയാൾ പിന്മാറിയത്. അന്ന് ആറ് സ്റ്റാഫായിരുന്നു ഉണ്ടായിരുന്നത്. കടയുടെ ഉടമ ജാഫർ മരുഭൂമി പച്ച എന്ന സിഡി തന്നിരുന്നു കാണാനായി. വീടുപണിയുടെ കാര്യം പറഞ്ഞ് ഇടയ്ക്കിടെ സിയാദ് വീട്ടിൽ വരുമായിരുന്നു. അച്ഛനും അമ്മയും ജോലിക്ക് പോയ ഒരു ദിവസം ഞാൻ വയ്യാതെ കിടക്കുമ്പോൾ, രാവിലെ വീട്ടിൽ വന്നു. പല്ല് വേദനായിട്ട് നീര് വെച്ച് കിടക്കുകയായിരുന്നു. എനിക്ക് തീരെ വയ്യായിരുന്നു. അയാൾ വാതിൽ തള്ളിത്തുറന്നു, പെട്ടന്ന് അയാളുടെ ഭാവങ്ങളെല്ലാം മാറി, എന്നെ പീഡിപ്പിച്ചു. തടയാൻ ഒരുപാട് ശ്രമിച്ചു, വയ്യാതിരിക്കുന്ന ഞാൻ അയാളുടെ ശക്തിക്ക് മുന്നിൽ തോറ്റുപോയി. ഒരുപാട് കരഞ്ഞെങ്കിലും വേദനകൊണ്ട് ശബ്ദംപോലും പുറത്തേക്ക് വന്നില്ല.

ബലാത്സഘത്തിന് ശേഷം അയാൾ എന്റെകാല് പിടിച്ചു. അച്ഛനോടും അമ്മയോടും പറയരുതെന്നും വിവാഹം കഴിച്ചോളാമെന്നും, വേറെ വീട് വെച്ചുതരാമെന്നെല്ലാം അയാൾ വാഗ്ധാനം ചെയ്തു. അങ്ങനെ പേടിച്ചിട്ട് അച്ഛനോടും അമ്മയോടും ആരോടും പറഞ്ഞില്ല. അപ്പോളും അച്ഛനും അമ്മയും അയാളെ വീട്ടിലെ എന്റെ ഒരു സഹോദരനെപ്പോലെയാണ് കണ്ടത്. പിന്നീടയാൾ വാടകയ്ക്ക് വേറെ വീട് എടുത്ത് തന്നു. ആ വീട്ടിലും വീടുപണിയുടെ കാര്യം പറഞ്ഞ് സ്ഥിരം അയാൾ വരുമായിരുന്നു. അയാൾ ഒരിക്കൽ പറഞ്ഞു, പണ്ട് താമസിച്ചിരുന്ന സ്ഥലത്ത് നമ്മൾ തമ്മിൽ വിവാഹിതരായി എന്നാണ് അറിഞ്ഞിരിക്കുന്നത്, അതുകൊണ്ട് വിവാഹം കഴിക്കുകയാണ് ഇനിരക്ഷയെന്ന്. 2015 അവസാനം ആയപ്പോഴേക്കും എന്നെ സിയാദ് പുറത്തേക്ക് വിടാതെയായി. വീട് പണികൂടി തുടങ്ങിയതിനാൽ ജോലി രാജി വെച്ചു.

വാടകവീട്ടിൽ വെച്ചും ഇയാൾ എന്നെ പീഡിപ്പിച്ചിട്ടുണ്ട്. തന്റെ ഭാര്യയ്ക്ക് ഇതിനുള്ള ശേഷി ഇല്ലാത്തതുകൊണ്ടാണ് തന്നോട് ഇങ്ങനെ ചെയ്യുന്നതെന്നും സിയാദ് പറഞ്ഞു. മൂന്ന് മക്കളുണ്ടായിരുന്നു അയാൾക്ക്. ഞാനല്ലാതെ വേറൊരാളേയും ഈ സ്ഥാനത്തേക്ക് സങ്കൽപ്പിക്കാനാകില്ലെന്നും അയാൾ പറഞ്ഞു. ബാഗ്ലൂർ, മൂന്നാർ, കോഴിക്കോട് അടക്കം ആറ് ദിവസത്തെ ട്രിപ്പ് അയാളെന്നെ കൊണ്ടുപോയിട്ടുണ്ട്. അന്ന് പോകുമ്പോൾ വീട്ടുകാർക്ക് ഒരു ലെറ്ററും, നാട്ടുകാർക്കും പൊലീസിനുമായി മറ്റൊരു ലെറ്ററും സിയാദ് എന്നെക്കൊണ്ട് എഴുതിച്ചു. സിയാദിന്റൊപ്പം പോകുകയാണെന്നും, പൊലീസിനെ അറിയിക്കരുതെന്നും, അച്ഛൻ കേസുകൊടുത്താൽ അമ്മ കൂട്ട് നിൽക്കരുതെന്നും എന്നെക്കൊണ്ട് നിർബന്ധിച്ച് എഴുതിച്ചു. പൊലീസുകാർക്ക് ഉള്ള ലെറ്ററിൽ, നമ്മൾ ഒരുമിച്ച് ജീവിക്കാൻ പോകുകയാണെന്നും അതിന് വിടണമെന്നുമാണ് എഴുതിയത്.PARAVOOR CONVERSION

ബാഗ്ലൂർ രണ്ട് ദിവസം, കോഴിക്കോട് രജിസ്റ്റർ ചെയ്യാമെന്ന് പറഞ്ഞ് അവിടെയും കൊണ്ടുപോയി. അയാൾ ഇസ്ലാമാണെന്നുള്ള സർട്ടിഫിക്കറ്റ് കയ്യിൽ ഇല്ലാത്തത്കൊണ്ട് രജിസ്റ്റർ ചെയ്യാതെ അങ്കമാലിക്ക് പോന്നു. അവിടെ ഒരു ഹോട്ടൽ മുറിയിൽ എന്നെ നിർത്തിയിട്ട് രാവിലെ സിയാദ് അവരുടെ വീട്ടിലേക്ക് പോയി. തിരിച്ചുവന്നശേഷം എന്നോട് പറഞ്ഞു, അയാളുടെ വീട്ടിൽ പോകാമെന്നും അവിടെ ഒരുമിച്ച് താമസിക്കാമെന്നും പറഞ്ഞു. സിയാദിന്റെ നിർബന്ധം കൊണ്ട് അയാളുടെ കൂടെപോയ്. അയാളുടെ വീട്ടിൽ നിന്ന് എന്നെ വീട്ടുകാർ ക്രൂരമായ് മർദ്ദിച്ചു. ഒരുപാട് ചതവുകളും നഖത്തിന്റെ പാടും ആ വീട്ടിൽ നിന്ന് രാത്രി ഇറങ്ങി ഓടുമ്പോൾ ഉണ്ടായിരുന്നു. കൂടാതെ മാലപൊട്ടിച്ചു, വസ്ത്രങ്ങളും കീറി. അവിടുന്ന് അയാൾ ബൈക്കിൽ എന്നെ എറണാകുളത്തുകൊണ്ടുപോയ്. പിറ്റെദിവസം ആലപ്പുഴയിൽ പോകാമെന്ന് പറഞ്ഞു, അവിടെഎവിടെയെങ്കിലും വീട് എടുക്കാമെന്ന്.

ആലപ്പുഴയിൽ എത്തിയിട്ട് എറണാകുളത്തേക്ക് വരാൻ വരാൻ പറഞ്ഞ് ആരോ വിളിച്ചു. അവിടെ വന്നിട്ട് മഞ്ഞാലിയിലെ ഉസ്താദിനെ വിളിച്ചു. രാവിലെ മാഞ്ഞാലിയിലെ ഉസ്താദിനെ കാണാൻ രാവിലെ പോയി, സിയാദിന്റെ വീട്ടുകാർ മാൻ മിസ്സിംങിന് പരാതി കൊടുത്തിട്ടുണ്ടെന്നും പറഞ്ഞ് ഉച്ചയായപ്പോൾ അയാൾ തിരിച്ചുവന്നു. വൈകുന്നേരം ആലങ്ങാട് സ്റ്റേഷനിലെ എസ്ഐ വിളിച്ചു. അതനുസരിച്ച് സ്റ്റേഷനിൽ രണ്ട് പേരും ഹാജരാകണമെന്ന് സിയാദ് പറഞ്ഞു. അതിനിടെ ജമാ അത്തെ ഇസ്ലാമിയുടെ ഒരാൾ സഹായിക്കാം എന്ന് പറഞ്ഞ് ഫോണിൽ മെസ്സേജ് ചെയ്തിരുന്നു. നവംമ്പർ 19 ന് ആലങ്ങാട് സ്റ്റേഷനിൽ ഹാജരായി, രാവിലെ 9.15 ഓടെ എത്തിയിട്ട് സിയാദിനെ പൊലീസ് സെയിഫായ ഒരു സ്ഥലത്തേക്ക് മാറ്റി, എന്നെ എല്ലാവരും കാണുന്ന സ്ഥലത്തും നിർത്തി രാത്രി എട്ട് മണിവരെ. എസ്.ഐ ഒഴികെ വനിത പൊലീസ് അടക്കം എന്നെ മാനസികമായി ഹരാസ്സുചെയ്തുകൊണ്ടേ ഇരുന്നു. എസ്.ഐ ഉള്ളപ്പോൾ മിണ്ടാതിരിക്കും അവർ പോയാൽ വലിയ ശബ്ദത്തിൽ വീണ്ടും ഹരാസ്മെന്റ് തുടങ്ങും.

ആ സമയത്ത് സ്റ്റേഷനിൽ സിയാദിന്റെ ബന്ധുക്കളും ഉസ്താദുമാരും സംഘടനയുടെ ആളുകളും ഉണ്ടായിരുന്നു. കുനിഞ്ഞ് ഇരുന്ന് കരയുമ്പോൾ താടി വന്ന് വനിത പോലുസുകാർ തട്ടുമായിരുന്നു, ഒന്ന് കരായാൻ പോലുമുള്ള സ്വാതന്ത്രം അവർ നിഷേധിച്ചിരുന്നു. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ തീരുമാനിച്ചു. അപ്പോ പൊലീസുകാർ പറഞ്ഞു, സ്വന്തം ഇഷ്ടപ്രകാരമാണ് സിയാദിനൊപ്പം പോയതെന്ന് പറഞ്ഞില്ലെങ്കിൽ സിയാദിനെ ഇനി ഒരിക്കലും തിരിച്ചുകിട്ടില്ലെന്നും പറഞ്ഞു. എന്റെ ഇഷ്ടപ്രകാരം തന്നെയാണ് സിയാദ് ശരീരത്തിൽ തൊട്ടതെന്നും കോടതിയിൽ പറയണമെന്നും പൊലീസുകാർ പറഞ്ഞ് പഠിപ്പിച്ചു. ഇത് പ്രകാരം മജിസ്ട്രേറ്റിന് മുന്നിൽ അത് തന്നെ പറഞ്ഞു. രണ്ടുപേർക്കും പ്രായപൂർത്തിയായതിനാൽ രണ്ട് ദിവസം കഴിഞ്ഞ് തീരുമാനം അറിയിക്കാൻ കോടതി നിർദ്ദേശിച്ചു. ഇതനുസരിച്ച് സിയാദിനെ അവരുടെ വീട്ടിലേക്കും എന്നെ ചെമ്പക്കര മഹിളാലയത്തിലേക്കും മാറ്റി.ചിറ്റയും ഇളയച്ഛനും പറവൂർ പൊലീസിൽ കാണാനില്ലെന്ന് പരാതി നൽകിയിരുന്നു. ആലങ്ങാട് ഉണ്ടെന്നറിഞ്ഞ് അവർ വന്നു. അന്ന് വീട്ടിൽ പോയ ഞാൻ തൊട്ടടുത്ത ദിവസം തന്നെ സിയാദിനെതിരെ ഇക്കാര്യങ്ങളെല്ലാം കാണിച്ച് പരാതി നൽകി. ബലാത്സഘം ചെയ്തുവെന്നും, വിവാഹ വാഗ്ധാനം നൽകി വീണ്ടും ലൈംഗികമായി ഉപയോഗിച്ചുവെന്നും പറഞ്ഞായിരുന്നു സിഐയ്ക്ക് പരാതി നൽകിയത്. സിഐ അവനെകണ്ട് പിടിച്ച് ഇക്കാര്യങ്ങളൊക്കെ ചോദിച്ചു. പൊലീസുകാരുടെ മുന്നിൽ വെച്ച് എന്നെ വേണ്ടെന്നും, പിന്നെ മാറിനിന്ന് ആരും കാണാതെ എന്നെ വേണെന്നും പറഞ്ഞു. നാട്ടുകാരും ബന്ധുക്കളും എന്നെക്കുറിച്ച് അതുംഇതും വിചാരിക്കും അതുകൊണ്ടാണ് പൊലീസിന്റെ മുന്നിൽ ഇങ്ങനെ നാടകം കളിക്കുന്നതെന്നായിരുന്നു അയാളുടെ വാദം. ആ സമയത്ത് അവൻ ചതിക്കുന്നത് തന്നെയാണെന്നും പരാതിയിൽ ഉറച്ച് നിൽക്കണമെന്നുമാണ് ചില പൊലീസുകാർ പറഞ്ഞൈങ്കിലും അയാളോടെനിക്ക് വിശ്വാസമായിരുന്നു.maru2

അവർ കോമ്പ്രമൈസിന് വന്നപ്പോൾ എന്ന സിയദ് ചതിക്കില്ലെന്നും വിവാഹം കഴിക്കാമെന്നും ഒരു രേഖ വേണമെന്ന് ഞാൻ ആവശ്യപ്പെട്ടു. അങ്ങനെ സിഐയുടെ നിർദ്ദേശ പ്രകാരം എഗ്രിമെന്റ് ഉണ്ടാക്കി. അവിടെ ഒരു പൊലീസുകാരനുണ്ടായിരുന്നു ഷംസു എന്ന എസ്ഐ. സിയാദിന്റെ പരിചയത്തിലുള്ള അഷ്റഫ് എന്ന പൊലീസുകാരനും കൂടിയാണ് പറവൂരുള്ള ഫൈസൽ എന്ന വക്കീലിന്റെ അടുത്തുകൊണ്ടുപോയ് എഗ്രിമെന്റ് തയ്യാറാക്കാമെന്ന് പറഞ്ഞത്. അവിടെ സാധാരണ ഒരു പേപ്പറിലാണ് എഴുതിച്ചത്. എഴുതിത്ത്ത്ത്തയ്യാറാക്കിയിട്ട് സിയാദിന്റെ വീട്ടുകാർ ഒപ്പിടേണ്ട സമയം ആയപ്പോൾ വീട്ടിൽ കൊണ്ടുപോയ് വായിച്ച് നോക്കി ഒപ്പിടാമെന്ന് പറഞ്ഞ് അവർ പോയ്. രണ്ട് ദിവസം കഴിഞ്ഞ് മുദ്രപത്രത്തിൽ എഗ്രിമെന്റ് തയ്യാറാക്കി അതിൽ ഒപ്പുവെച്ചു. പയ്യെ പയ്യെ മതം മാറുന്ന കാര്യങ്ങളിലേക്കായി സംസാരം.മലപ്പുറം സത്യസാരണിയിൽ 45 ദിവസത്തെ ക്ലാസ്സിലും പിന്നെ പൊന്നാനിയിൽ 15 ദിവസത്തെ ക്ലാസ്സിലും പങ്കെടുക്കണമെന്നായിരുന്നു അയാൾ പറഞ്ഞത്. ക്ലാസ്സിനായി ചെല്ലുമ്പോൾ തന്നെ നിക്കാഹ് നടത്തിതരുമെന്നും, അതിന് ശേഷം എപ്പോൾ വേണേലും കണ്ടുമുട്ടാം എന്ന് പറഞ്ഞായിരുന്നു പ്രലോഭനം. 45 ദിവസത്തെ ക്ലാസ്സ് കഴിഞ്ഞ് 15 ദിവസത്തെ ക്ലാസ്സിനും കൂടി പങ്കെടുത്താൽ മതം മാറിയ സർട്ടിഫിക്കറ്റ് കിട്ടുമെന്നും, പിന്നെ ഒരുമിച്ച് കളമശ്ശേരിയിൽ ജീവിക്കാമെന്നുമായിരുന്നു അയാളുടെ വാക്കുകൾ. സംഘടനയുടെ ആളുകൾ അതിന് സഹായിക്കുമെന്നും, ഹിന്ദുക്കളെ ആരേയും പേടിക്കേണ്ടെന്നും സിയാദ് പറഞ്ഞിരുന്നു. പോകുന്നതിനായി രാവിലെ മാഞ്ഞാലിയിൽ നിന്ന് ഒരു വെള്ളകാർ വരും അതിൽ കയറണമെന്നും, കൊടുങ്ങല്ലൂർ വരുമെന്നും സിയാദ് പറഞ്ഞു. പക്ഷെ പോയില്ല.

സത്യസാരണിയിലേക്ക് വരുന്നില്ലെന്ന് കണ്ടപ്പോൾ, പെരുമ്പാവൂർ, തോട്ടുമുക്കത്ത് ഉള്ള ഹബീബ എന്ന കൗൺസിലറുടെ അടുത്തുകൊണ്ടുപോയിരുന്നു. ഒരു ഡോക്ടറാണ് അവിടെ പോകണം എന്നായിരുന്നു എന്നോട് പറഞ്ഞത്. കൗൺസിലിങ്ങിന്റെ കാര്യമേ മിണ്ടിയില്ല. എന്റെ കയ്യിൽ ഉള്ള സർട്ടിഫിക്കറ്റിന്റെ കോപ്പിയും എഗ്രിമെന്റിന്റെ കോപ്പിയും അവർ വാങ്ങിവെച്ചു. മതം മാറുകയല്ലാതെ തനിക്ക് വേറെ നിവൃത്തിയില്ലാ, അതിനാൽ സത്യസരണിയിൽ പോകണമെന്നും ഹബീബ പറഞ്ഞു. ഒരു ജോലി വാങ്ങിത്തരാമെന്നും, പയ്യെ സത്യസരണിയിൽ പോയാമതിയെന്നുമാണ് അവർ പറഞ്ഞത്. മതം മാറാൻ സമ്മതമല്ലയെന്ന് സിയാദിനോട് പറഞ്ഞപ്പോൾ, കഴിഞ്ഞ കാര്യങ്ങളെക്കുറിച്ച് പറഞ്ഞ് പേടിപ്പിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് തന്നോടുള്ള ഇഷ്ടമല്ലെന്നും മതം മാറ്റാനുള്ള തന്ത്രം ആണെന്നും തിരിച്ചറിഞ്ഞത്.

അതുകഴിഞ്ഞ് ഞാൻ ആറുമാസത്തോളം പുറത്തേക്ക് ഇറങ്ങിയിരുന്നില്ല. സിയാദിനെ പേടിച്ചാണ് ഇറങ്ങാതിരുന്നത്. അച്ഛനും അമ്മയുമായും ഒരു ബന്ധം ഉണ്ടായിരുന്നില്ല. അച്ഛൻ മരംവെട്ടുകാരനും അമ്മ പടക്ക കമ്പനിയിലുമായിരുന്നു. അവർ വരുമ്പോൾ സന്ധ്യയാവും. സന്ധ്യയായിക്കഴിഞ്ഞാലാണ് സിയാദ് എന്നെ കൂടുതൽ വിളിക്കുക. അവരോട് ഇടപെഴകാനുള്ള അവസരം നഷ്ടപ്പെടുത്താനായിരുന്നു ഇത്. മതം മാറാൻ തയ്യാറാകാത്തത്് കൊണ്ട് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിക്കാമെന്നും, അതിനായി കളമശ്ശേരിയിലേക്ക് വരാനും പറഞ്ഞു. അവിടെ പോയി അപ്ലെ ചെയ്തു.ചെങ്ങമനാട് രജിസ്റ്റർ ഓഫീസിലെ നോട്ടിസ് ബോർഡിൽ ഇത് ഇട്ടപ്പോൾ അത് വാട്ട്സ്ആപ്പ് വഴി പ്രചരിച്ചു. അതറിഞ്ഞ് സിയാദ് വിളിച്ച് ഇനി എന്നെ വിളിക്കരുതെന്ന് പറഞ്ഞ് ഒരു ഞാറാഴ്ച ഫോൺ വെച്ചതാണ് പിന്നെ വിളിച്ചിട്ടില്ല.

അങ്ങനെ വീട്ടിൽ നിന്ന് ആത്മഹത്യ ചെയ്യാൻ വേണ്ടി കുറിപ്പ് എഴുതിവെച്ച് നിൽക്കുന്ന ഘട്ടത്തിലാണ് കൊട്ടിയം കോവിലകത്തെ സ്വാമി എന്നെ വിളിക്കുന്നത്. എന്നെ കേട്ടതിന് ശേഷം സ്വാമി സിയാദിനേയും ബന്ധുക്കളേയും വിളിച്ചുവരുത്തി. എല്ലാവരുടേയും മുന്നിൽ വെച്ച് എനിക്ക് സിയാദിനോട് സംസാരിക്കുന്നതിന് അവസരം ഒരുക്കിതന്നു. അന്ന് ഞാൻ ചോദിച്ചപ്പോൾ സിയാദ് എന്നെ തള്ളിപ്പറഞ്ഞു. അപ്പോളാണ് എനിക്ക് ബോധ്യമായത് പൂർണ്ണാമായും സിയാദ് എന്നെ ചതിക്കുകയായിരുന്നു എന്ന്. തണൽ സംഘടന വഴി ഒരുപാട് പേർക്ക് വീട് വെച്ച് കൊടുത്തിട്ടുണ്ടെന്നാണ് സിയാദ് പറഞ്ഞത്. അപ്പോ, എന്നെപ്പോലെ വേറേയും ഇരകൾ ഉണ്ടാകാം. തനിക്ക് പറ്റിയ അബന്ധം വേറേ ആർക്കും വരാതിരിക്കാനാണ് താനിതെല്ലാം തുറന്ന് പറയുന്നത്. പെൺകുട്ടി പറഞ്ഞ് നിർത്തി.

Top