പ്രണയം തകര്‍ത്ത സ്വന്തം മാതാപിതാക്കളെ ദുബായിലെത്തിച്ച് പ്രതികാരം; സിനിമയെ വെല്ലുന്ന പകയില്‍ മൂന്നംഗ കുടുംബം ഭക്ഷമില്ലാതെ കഴിയുന്നു

പ്രണയത്തെ എതിര്‍ത്ത സ്വന്തം കുടുംബാംഗങ്ങളോട് യുവതി പക തീര്‍ത്തത് സിനിമയെ വെല്ലുന്ന രീതിയില്‍. ദുബായിലാണ് യുവതി പ്രതികാരം നടപ്പിലാക്കിയത്. തിരുവല്ല സ്വദേശിനി രശ്മിയാണ് ഈ പ്രതികാരകഥയിലെ വില്ലന്‍സ്ഥാനത്ത് നില്‍ക്കുന്നത്. വീട്ടുകാരെ ദുബായിലെത്തിച്ച് കള്ളക്കേസില്‍ കുടുക്കിയാണ് പ്രതികാരം ചെയ്തിരിക്കുന്നത്.

രശ്മിയുടെ ചെയ്തികളിലൂടെ ദുബായിലെത്തിയ കുടുംബം വിസ കാലാവധി അവസാനിച്ചതിനാല്‍ പുറത്തിറങ്ങാനാവാതെ നാലു വര്‍ഷമായി ഒറ്റമുറി വീട്ടില്‍ കഴിയുകയാണ്. മൂന്നുപേരാണ് ദുബായിയില്‍ പെട്ടുപോയത്. കൃത്യമായി ഒരു നേരം ഭക്ഷണം കഴിക്കാനുള്ള വക പോലും ഇവര്‍ക്ക് കണ്ടെത്താനാകുന്നില്ല. ഷാര്‍ജയില്‍ ദുരിതമനുഭവിക്കുന്ന ഇവര്‍ നാട്ടിലേക്ക് മടങ്ങാന്‍ അധികാരികളുടെ സഹായം തേടുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാവേലിക്കരക്കാരന്‍ ബിജുവുമായുള്ള വിവാഹം വീട്ടുകാര്‍ എതിര്‍ക്കുന്നതോടെയാണ് രശ്മിയുടെ പ്രതികാര കഥ തുടങ്ങുന്നത്. രശ്മിയും ബിജുക്കുട്ടനും 2009ലാണ് വിവാഹിതരായിരുന്നു. ബിജുവിന് വേറെ ഭാര്യയും കുട്ടിയുമുള്ളതിനാല്‍ വീട്ടുകാരെ അറിയിക്കാതെ അതീവ രഹസ്യമായിട്ടായിരുന്നു കല്യാണം. തുടര്‍ന്ന് മകളെ കാണാനില്ലെന്ന് രശ്മിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ ബിജുവിനെ അറസ്റ്റ് ചെയ്തതോടെ വീട്ടുകാരോട് രശ്മിക്ക് തീര്‍ത്താല്‍ തീരാത്ത പകയായി.

വര്‍ഷങ്ങള്‍ക്ക് ശേഷം ക്ഷമാപണം നടത്തി രശ്മിയും ബിജുവും അച്ഛനമ്മമാരെയും സഹോദരിയേയും യുഎഇയിലേക്ക് കൊണ്ടു വന്നു. റാസല്‍ഖൈമയിലെ ഗോള്‍ഡ് ഹോള്‍സെയില്‍ കമ്പനിയുടെ പേരില്‍ വിസയെടുത്ത ശേഷം ബിസിനസ് വിപുലീകരണത്തിനെന്ന പേരില്‍ രശ്മിയുടെ അച്ഛന്‍ രവീന്ദ്രന്റേയും സഹോദരി രഞ്ജിനിയുടേയും പേരില്‍ വിവിധ ബാങ്കുകളില്‍ നിന്ന് ബിജു വായ്പയെടുത്തു. തുക കൈക്കലാക്കി അടിയന്തിരമായി നാട്ടില്‍ പോയിവരാമെന്ന് പറഞ്ഞ് ബിജുവും രശ്മിയും നാട്ടിലേക്ക് പോയിട്ട് നാല് വര്‍ഷമായി.

തിരിച്ചടവ് മുടങ്ങിയതോടെ ബാങ്കുകള്‍ രശ്മിയുടെ പിതാവിനും സഹോദരിക്കുമെതിരെ കേസുനല്‍കി. വിസകാലവധി അവസാനിച്ചതിനാല്‍ ഷാര്‍ജയിലെ ഒറ്റമുറിക്കു പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ് ഈ കുടുംബം. കേസ് തീര്‍പ്പാക്കി നാട്ടിലേക്കു പോയ രവീന്ദ്രനെ രശ്മിയും ബിജുവും കള്ളക്കേസില്‍ കുടുക്കി ജയിലിട്ടതായി പറയപ്പെടുന്നു. പോലീസ് പാസ്പോര്‍ട്ട് പിടിച്ചുവച്ചതിനാല്‍ രവീന്ദ്രന് തിരിച്ച് ഗള്‍ഫിലേക്ക് വരാനും പറ്റാത്ത അവസ്ഥയാണ്. വിസാകാലാവധി അവസാനിച്ചതിനാല്‍ പുറത്തിറങ്ങാനാവാതെ നാലുവര്‍ഷമായി ഒറ്റമുറിക്കകത്തുകഴിയുകയാണ് ഈ മലയാളി കുടുംബം. ഒരു നേരത്തെ ഭക്ഷണത്തിനുപോലും വകയില്ലാതെ ഷാര്‍ജയില്‍ ദുരിതമനുഭവിക്കുന്ന ഇവര്‍ നാട്ടിലേക്ക് മടങ്ങാന്‍ അധികാരികളുടെ സഹായം തേടുകയാണ്.

Top