എണ്ണം തെറ്റിച്ച മകളെ പിതാവ് ശ്വാസംമുട്ടിച്ചു കൊന്നു; മൃതദേഹം തൊട്ടടുത്ത പറമ്പില്‍ കുഴിച്ചിട്ടു

child

ഔറംഗബാദ്: ഒന്നു മുതല്‍ 15വരെ തെറ്റാതെ എണ്ണാന്‍ പറ്റിയില്ല. ആറുവയസ്സുകാരിയെ പിതാവ് ശ്വാസം മുട്ടിച്ചു കൊന്നു. മഹാരാഷ്ട്രയിലെ ഔറംഗബാദ് ജില്ലയിലെ ബെലാപുരിലാണ് സംഭവം. വായില്‍ സവാള കുത്തിയിറക്കിയതിനെ തുടര്‍ന്ന് ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചത്.

മൃതദേഹം തൊട്ടടുത്ത പറമ്പില്‍ കുഴിച്ചിട്ട ശേഷം സംഭവം പുറത്ത് പറയരുതെന്ന് ഭാര്യയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ കുട്ടിയെ പുറത്തുകാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ച അയല്‍വാസികളോട് ഭാര്യ നടന്നകാര്യം തുറന്നുപറഞ്ഞു. ഇവരുടെ നിര്‍ദേശത്തെ തുടര്‍ന്ന് തിങ്കളാഴ്ച പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. പോലീസ് ചൊവ്വാഴ്ച രാവിലെ പിതാവിനെ അറസ്റ്റു ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഞായറാഴ്ചച രാത്രി മകള്‍ ഭാരതിയെ പഠിപ്പിക്കുന്നതിനിടെയാണ് എണ്ണല്‍ പട്ടിക ചൊല്ലാന്‍ പിതാവ് സഞ്ജയ് കുട്ടെ (32) ആവശ്യപ്പെട്ടത്. ഒന്നു മുതല്‍ 11 വരെ കുട്ടി തെറ്റാതെ ചൊല്ലി. തുടര്‍ന്ന് തെറ്റിയതോടെ ചൊല്ലാന്‍ കഴിയാതെ വന്നതോടെ ദേഷ്യം കയറിയ പിതാവ് ഭാരതിയെ അടിച്ചു. കുട്ടി കരഞ്ഞതോടെ വായില്‍ സവാള കുത്തിയിറക്കുകയായിരുന്നു. സവാള തൊണ്ടയില്‍ കുരുങ്ങി കുട്ടി മരിച്ചത്. ജില്ല പരിഷത്ത് സ്‌കൂളിലെ ഒന്നാം ക്ളാസ് വിദ്യാര്‍ത്ഥിനിയായിരുന്നു ഭാരതി. സ്‌കൂളില്‍ പോകാന്‍ തുടങ്ങിയിട്ട് ഏതാനും ദിവസങ്ങളെ ആയുള്ളൂ.

Top