പിറന്നാൾ ആഘോഷിച്ചില്ല :ഭർത്താവുമായുള്ള തർക്കത്തെ തുടർന്ന് ഡി.എം.കെ നേതാവിന്റെ ഭാര്യ ജീവനൊടുക്കി

സ്വന്തം ലേഖകൻ

ചെന്നൈ: കോവിഡിന്റെ പശ്ചാത്തലത്തിൽ പിറന്നാൾ ആഘോഷിച്ചില്ലെന്ന് ആരോപിച്ച് ഡി.എം.കെ നേതാവിന്റെ ഭാര്യ ജീവനൊടുക്കി. പിറന്നാൾ ആഘോഷിക്കാൻ തയലറാകാത്തതിന്റെ പേരിലുണ്ടായ വഴക്കിനൊടുവിലാണ് ജീവനൊടുക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തമിഴ്‌നാട് ഡി.എം.കെ. വക്താവായ തമിഴൻ പ്രസന്നയുടെ ഭാര്യ നാദിയയെ(35) ആണ് മരിച്ചത്. നാദിയയുടെ പിറന്നാൾ ചൊവ്വാഴ്ചയായിരുന്നു . പിറന്നാൽ ആഘോഷമാക്കണമെന്ന് നാദിയ ഭർത്താവിനോട് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ പ്രസന്ന ആഘോഷങ്ങൾക്ക് തയ്യാറാകാതെ വരികെയായിരുന്നു. ഇതേ തുടർന്നുണ്ടായ തർക്കമാണ് നാദിയയുടെ മരണത്തിൽ കലാശിച്ചത്.

കോവിഡ് സാഹചര്യത്തിലാണ് പിറന്നാൾ ആഘോഷം വേണ്ടെന്ന് പ്രസന്ന തീരുമാനിച്ചത്. അടുത്ത വർഷം പിറന്നാൾ ആഘോഷിക്കാമെന്ന് പറഞ്ഞെങ്കിലും നാദിയ അംഗീകരിക്കാതെ വരികെയായിരുന്നു. ഇതേ ചൊല്ലി കഴിഞ്ഞ ദിവസം ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു.

പിന്നീട് മുറിയിൽ കയറി വാതിലടച്ച നാദിയ രാവിലെയായിട്ടും പുറത്തിറങ്ങിയില്ല. തുടർന്ന് വാതിൽപൊളിച്ച് ഉള്ളിൽ കയറിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് യുവതിയെ സ്റ്റാൻലി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

നാദിയയുടെ അച്ഛൻ രവിയുടെ പരാതിയെത്തുടർന്ന് കേസെടുത്ത കൊടുങ്ങയ്യൂർ പോലീസ് പ്രസന്നയെ ചോദ്യം ചെയ്തു.

Top