ക്രൈം ഡെസ്‌ക്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ പൊലീസ് ജയിലിൽ അടച്ച സൂപ്പർ താരം ദിലീപിന്റെ കുരുക്ക് മുറുകുന്നു. നടിയെ ആക്രമിച്ച ക്വട്ടേഷൻ വിജയിച്ചാൽ മഞ്ജുവിനെയും സമാന രീതിയിൽ കുടുക്കാൻ ദിലീപ് പൾസർ സുനിയ്ക്കു ക്വട്ടേഷൻ നൽകിയിരുന്നതായുള്ള സൂചനയാണ് പൊലീസ് സംഘത്തിനു ലഭിച്ചിരിക്കുന്നത്. കാക്കനാട് ജയിലിൽ കിടക്കുന്ന പൾസർ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇത്തരത്തിൽ ഒരു നിഗമനത്തിൽ എത്തിച്ചേർന്നിരിക്കുന്നത്.
മഞ്ജുവും ദിലീപും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തുന്നതിൽ നിർണ്ണായകമായത് ആക്രമണത്തിനിരയായ നടിയുടെ ഇടപെടലായിരുന്നു. ഇതേ തുടർന്നാൾ ദിലീപ് നടിയ്‌ക്കെതിരെ പൾസറിനെ ഉപയോഗിച്ചു ക്വട്ടേഷൻ കൊടുത്തതെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് പൾസറിനെയും കൂട്ടുപ്രതികളെയും ദിലീപിനെയും പ്രതിയാക്കി കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. എന്നാൽ, ആദ്യം പൾസറും ദിലീപും തമ്മിലുള്ള ബന്ധം തെളിയിക്കാൻ ആദ്യം പൊലീസിനു സാധിച്ചിരുന്നില്ല. പിന്നീട് ജയിലിനുള്ളിൽ ദിന്നും പൾസർ എഴുതിയ കത്താണ് ദിലീപിലേയ്ക്കു വിരൽ ചൂണ്ടിയത്.
പൾസറിന്റെ കത്തിൽ സൗണ്ട് തോമാ മുതൽ ജോസേട്ടൻസ് പൂരം വരെ എന്നൊരു പരാമർശമുണ്ടായിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നാലെ ദിലീപും സുനിയും ചേർന്നു മറ്റെന്തൊക്കെയോ പ്ലാൻ ചെയ്തിരുന്നു എന്ന സൂചന ആദ്യം മുതൽ തന്നെ പൊലീസിനു ലഭിച്ചിരുന്നു. സുനി ജയിലിലായാലും മഞ്ജുവിനെതിരായ ആക്രമണം നടക്കുന്ന രീതിയിലാണ് ക്വട്ടേഷൻ പ്ലാൻ ചെയ്തിരിക്കുന്നതെന്നാണ് സൂചന. ഇതിനായി കൊച്ചിയിലെ തന്നെ പ്രധാന സിനിമാ ഗുണ്ടയെ തന്നെയാണ് നിയോഗിച്ചിരിക്കുന്നതെന്നും പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്. ഇതേ തുടർന്നു മഞ്ജുവിനു സുരക്ഷ ശക്തമാക്കാനാണ് പൊലീസ് ഇപ്പോൾ ആലോചിക്കുന്നത്.