ആദ്യം കേന്ദ്രമന്ത്രി,പിന്നെ രാജ്യസഭ എംപി,പറ്റിക്കപ്പെടാന്‍ സുരേഷ് ഗോപി ഇനിയില്ല;നിയമസഭ തിരഞ്ഞെടുപ്പില്‍, മത്സരിക്കാനില്ലെന്ന് താരം അറിയിച്ചതായി സൂചന,പ്രചരണത്തിനിറങ്ങാമെന്നും ഉറപ്പ്.

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കിനില്ലെന്ന നിലപാടിലുറച്ചു സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപി. ഇക്കാര്യം ബിജെപി നേതൃത്വത്തെ സുരേഷ് ഗോപി അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ എന്‍.എഫ്.ഡി.സി. ചെയര്‍മാന്‍ സ്ഥാനം ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ പാഴായതാണ് ഇതിന് കാരണം. അതിനിടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കായി പ്രചാരണത്തിന് ഇറങ്ങുമെന്ന് അദ്ദേഹം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

നരേന്ദ്ര മോദിയെ അനുകൂലിച്ച കേരളത്തിലെ ആദ്യ പ്രധാന വ്യക്തിത്വങ്ങളില്‍ ഒരാളാണ് സുരേഷ് ഗോപി. പലതവണ മോദിയുമായി ചര്‍ച്ച നടത്തി. കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലെത്തിയതോടെ സുരേഷ് ഗോപിയെ എംപിയാക്കാമെന്നും കേന്ദ്ര മന്ത്രിയാക്കാമെന്നും വാഗദാനം എത്തി. അതിന് ശേഷം എന്‍.എഫ്.ഡി.സി. ചെയര്‍മാന്‍ സ്ഥാനവും. ഇതെല്ലാം സുരേഷ് ഗോപി തന്നെയാണ് പുറത്ത് പറഞ്ഞത്. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ബിജെപി പ്രചരണത്തിലും സജീവമായി. എന്നിട്ടും വാഗ്ദാനങ്ങളൊന്നും നടപ്പായില്ല. ഇതിനിടെയാണ് തിരുവനന്തപുരത്തെ ഏതെങ്കിലും നിയമസഭാ സീറ്റില്‍ മത്സരിക്കണമെന്ന് സുരേഷ് ഗോപിക്ക് മുമ്പില്‍ നിര്‍ദ്ദേശം എത്തിയത്. ബിജെപി കേന്ദ്ര നേതൃത്വവും സമ്മര്‍ദ്ദം ചെലുത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ സുരേഷ് ഗോപി വഴങ്ങിയില്ല. ഏറെ വിജയസാധ്യതയുള്ള വട്ടിയൂര്‍കാവാണ് സുരേഷ് ഗോപിക്ക് മത്സരിക്കാനായി നിര്‍ദ്ദേശിച്ചത്. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കെ. മുരളീധരന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പായതും സുരേഷ് ഗോപിയുടെ പിന്മാറ്റത്തിനു കാരണമായിട്ടുണ്ട്. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ പാര്‍ട്ടി മുന്‍ വക്താവും സെക്രട്ടറിയുമായ വി.വി. രാജേഷിനെ പരിഗണിക്കാനാണു സാധ്യത. ഏത് സീറ്റില്‍ വേണമെങ്കിലും മത്സരിക്കാന്‍ അവസരമൊരുക്കമെന്ന് ഇപ്പോഴും സുരേഷ് ഗോപിയോട് ബിജെപി നേതാക്കള്‍ പറയുന്നു. അതുകൊണ്ട് കൂടിയാണ് സീറ്റ് നിര്‍ണ്ണയം ബിജെപിയില്‍ വൈകുന്നതും.

ബിജെപി സ്ഥാനാര്‍ത്ഥികളായി ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍, സംവിധായകരായ രാജസേനന്‍, മേജര്‍ രവി എന്നിവരേയും പരിഗണിക്കുന്നുണ്ട്. മാധവന്‍നായര്‍ തിരുവനന്തപുരം സെന്‍ട്രലില്‍ മത്സരിക്കുമെന്നാണ് സൂചന. തെരഞ്ഞെടുപ്പില്‍ ഒ. രാജഗോപാല്‍, കുമ്മനം രാജശേഖരന്‍, എം ടി. രമേശ്, വി. മുരളീധരന്‍, കെ. സുരേന്ദ്രന്‍, പിഎസ് ശ്രീധരന്‍ിപള്ള, പികെ ക്ൃഷണദാസ്, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയവരും പ്രധാന സീറ്റുകളില്‍ മത്സരിക്കും. എന്നിവരൊഴികെ ആരും വലിയ നേട്ടമുണ്ടാക്കാന്‍ സാധ്യതയില്ലെന്ന വാദവും പാര്‍ട്ടിയിലുണ്ട്. നേമത്ത് കുമ്മനം രാജശേഖരന്‍ മത്സരിക്കുന്നതിലും എതിര്‍ സ്വരമുണ്ട്.

ഏതു വിധേനെയും ഒ. രാജഗോപാലിനെ തന്നെ നേമത്ത് സ്ഥാനാര്‍ത്ഥിയാക്കണമെന്നതാണ് ഇവരുടെ ആവശ്യം. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന നിലപാടിലാണു രാജഗോപാല്‍. തമിഴ്‌നാട് ഗവര്‍ണര്‍ കെ. റോസയ്യ ഒഴിയുന്നതോടെ ആ സ്ഥാനത്തേക്ക് രാജഗോപാലിനെ പരിഗണിക്കാമെന്ന വാഗ്ദാനം കേന്ദ്രത്തില്‍നിന്നും ലഭിച്ചതായാണു വിവരം. ഇതും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ സ്വാധീനിക്കും.

Top