മാധ്യമ പ്രവർത്തകൻ പ്രദീപിന്റെ തലയിലൂടെ ലോറി കയറിയിറങ്ങി!.കൊലപാതകം തന്നെയെന്ന് സോഷ്യൽ മീഡിയ.ലോറി ഡ്രൈവർ അറസ്റ്റിൽ

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ എസ്.വി.പ്രദീപ് ലോറി ഇടിച്ചു മരിച്ചതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് .പ്രദീപിന്റെ തലയിലൂടെ ലോറി കയറി ഇറങ്ങി എന്നാണു പുതിയ റിപ്പോർട്ട് .ലോറി ഇടിച്ചിട്ടതിനുശേഷം പോകുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു .അതിനിടെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ലോറി ഡ്രൈവർ പേരൂർക്കട വഴയില സ്വദേശി ജോയി(50). പ്രദീപ് സഞ്ചരിച്ച സ്കൂട്ടറിൽ ഇടിച്ച ശേഷം നിർത്താതെ പോയ ടിപ്പർ ലോറിയെയും ഡ്രൈവറെയും ഇന്നലെ ഉച്ചയ്ക്ക് 2.30ന് ഈഞ്ചക്കൽ ഭാഗത്തു നിന്നാണു കസ്റ്റഡിയിലെടുത്തത്. അപകടം നടന്ന നേമം കാരക്കാമണ്ഡപത്തിനു സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ലോറി കണ്ടെത്തിയത്.

ലോറിക്കു തൊട്ടു മുന്നിലായി മറ്റൊരു ബൈക്കുമുണ്ട്. വലതു ട്രാക്കിൽ നിന്ന് ഇടത്തേക്കു മാറിയാണ് ലോറി സ്കൂട്ടറിൽ ഇടിക്കുന്നത്. റോഡിന്റെ മധ്യത്തേക്കു മറിഞ്ഞു വീണ പ്രദീപിന്റെ തലയിലൂടെ ലോറി കയറുകയായിരുന്നു. അപകടം നടന്ന ശേഷം ലോറി നിർത്താതെ അതിവേഗത്തിൽ പോകുന്നതും ദൃശ്യങ്ങളിലുണ്ട്. പല സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ലോറിയുടെ നമ്പർ തിരിച്ചറിഞ്ഞത്. പൊലീസ് കസ്റ്റഡിയിലെടുക്കുമ്പോഴും ഈഞ്ചക്കൽ ഭാഗത്ത് ഓട്ടത്തിലായിരുന്നു ലോറി.മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം പ്രദീപിന്റെ മൃതദേഹം പ്രസ് ക്ലബ്ബിൽ പൊതു ദർശനത്തിനു വച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീടായ പള്ളിച്ചൽ ഗോവിന്ദ ഭവനിലേക്കു കൊണ്ടു പോയ മൃതദേഹം വൈകിട്ട് തൈക്കാട് ശാന്തി കവാടത്തിൽ സംസ്കരിച്ചു. പല വാർത്താ ചാനലുകളിലും അവതാരകനായിരുന്ന പ്രദീപ് .രാഷ്ട്രീയ നേതൃത്വങ്ങൾക്കെതിരെ ഉൾപ്പെടെ നൽകിയ വാർത്തകളെ തുടർന്നു പ്രദീപിന്റെ ജീവനു ഭീഷണിയുണ്ടായിരുന്നതായി വീട്ടുകാർ പറയുന്നു. അപകടത്തിലെ ദുരൂഹത അന്വേഷിക്കണമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ആവശ്യപ്പെട്ടു.

Top