ചായകുടിച്ചതിന് പിന്നാലെ 18 മാസം പ്രായമുള്ള കുട്ടി ശ്വാസം മുട്ടി മരിച്ചു; ദുരൂഹത

ഭോപ്പാല്‍: ചായകുടിച്ചതിന് പിന്നാലെ 18 മാസം പ്രായമുള്ള കുട്ടി ശ്വാസം മുട്ടി മരിച്ചു. മധ്യപ്രദേശിലെ ദേവാസിലാണ് ആണ്‍കുട്ടി ദുരൂഹമായ സാഹചര്യത്തില്‍ മരിച്ചത്. ചായ നല്‍കിയതിന് ശേഷം മകന്‍ രാജക്ക് ശ്വാസം മുട്ടന്‍ അനുഭവപ്പെട്ടെന്നാണ് അമ്മ പറയുന്നത്. തുടര്‍ന്ന് മകനെ 22 കിലോമീറ്റര്‍ അകലെയുള്ള ഇന്‍ഡോറിലെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ കുഞ്ഞ് അപ്പോഴേക്കും മരിച്ചെന്നാണ് അമ്മയുടെ വിശദീകരണം.

പിതാവ് ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനാല്‍ കുട്ടി സിംറോളിലെ അമ്മയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. കുട്ടിയുടെ മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കുട്ടിയെ മരിച്ച നിലയിലായിരുന്നു ആശുപത്രിയില്‍ എത്തിച്ചതെന്നും അതിനാല്‍ മരണകാരണത്തെക്കുറിച്ച് പ്രതികരിക്കാന്‍ കഴിയില്ലെന്നും ആശുപത്രി സൂപ്രണ്ട് ഡോ. പ്രീതി മല്‍പാനി ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ മാതാവിനെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്.

Top