കേരളത്തിന്റെ സഹായത്തോടെ എടിഎം കൊള്ള; തിരുവനന്തപുരം എടിഎം തട്ടിപ്പ് ഞെട്ടിപ്പിക്കുന്ന വിവരം

ATM

തിരുവനന്തപുരം: തലസ്ഥാനത്ത് നടന്ന എടിഎം കൊള്ളയ്ക്ക് പിന്നില്‍ കേരളത്തിന്റെ സഹായവും ഉണ്ടായിരുന്നതായാണ് സൂചന. കേരളത്തിന്റെ സഹായത്തോടെയാണ് തട്ടിപ്പ് നടന്നതെന്നുള്ള വിവരം ലഭിച്ചെന്ന് പോലീസ് പറയുന്നു. കേരളത്തില്‍ സഹായം നല്‍കിയവരെക്കുറിച്ചു പൊലീസിനു വിവരം ലഭിച്ചു.

റുമേനിയന്‍ സ്വദേശി ഗബ്രിയേല്‍ മരിയന്‍ പിടിയിലായതിനുശേഷം മുംബൈയില്‍നിന്നു പണം പിന്‍വലിച്ചത് ഇന്ത്യക്കാരനാണെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മുംബൈയില്‍ തങ്ങിയ അഞ്ചാമനു വേണ്ടി എടിഎമ്മില്‍ നിന്നു പണം പിന്‍വലിച്ചതു തദ്ദേശീയനായ ഒരാളെന്നാണു പൊലീസിന് എസ്ബിഐ നല്‍കിയ വിഡിയോ വെളിപ്പെടുത്തുന്നത്. ഗബ്രിയേല്‍ അറസ്റ്റിലായതിനു പിന്നാലെ ഒന്‍പതിനു രാത്രി 11.46 ന് ഒരാള്‍ എടിഎം മുറിയിലേക്കു കടന്നു പണം പിന്‍വലിക്കുന്നതാണു ദൃശ്യം. കറുത്ത ഷര്‍ട്ടും ജീന്‍സും ധരിച്ച ഇയാള്‍ ഇന്ത്യന്‍ പൗരനാണെന്നാണു പൊലീസ് വിലയിരുത്തല്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒട്ടേറെ സമയം വിവിധ കാര്‍ഡുകള്‍ എടിഎമ്മില്‍ പരീക്ഷിക്കുന്നതും കാണാം. എന്നാല്‍, ഈ വിഡിയോ കാണിച്ചപ്പോള്‍ തനിക്ക് ഇയാളെ അറിയില്ലെന്നായിരുന്നു ഗബ്രിയേലിന്റെ പ്രതികരണം. എടിഎമ്മില്‍ നിന്നു പണമെടുക്കാന്‍ അഞ്ചാമന്‍ മുംബൈയില്‍ മറ്റാരുടെയോ സഹായം തേടിയെന്ന സംശയമാണു ശക്തമാകുന്നത്.

പണം പിന്‍വലിക്കുന്ന ഇതേസമയത്തു തന്നെയാണു തിരുവനന്തപുരം ചൂഴമ്പാല സ്വദേശിയും എസ്ബിടി പള്ളിത്തുറ ശാഖയിലെ മുന്‍ ചീഫ് മാനേജരുമായ ബി.ജ്യോതികുമാറിന്റെ അക്കൗണ്ടില്‍ നിന്ന് 47,800 രൂപ നഷ്ടപ്പെട്ടത്.

Top