തിരുവനന്തപുരത്തെ കൊറോണ ബാധിതര്‍ സഞ്ചരിച്ച സ്ഥലങ്ങള്‍ പുറത്തുവിട്ടു, സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള നെട്ടോട്ടത്തില്‍ ആരോഗ്യവകുപ്പ്

തിരുവനന്തപുരത്ത് കൊറോണ ബാധിതര്‍ സഞ്ചരിച്ച റൂട്ട് മാപ്പ് പുറത്തുവിട്ടു. വൈറസ് ബാധ ഏറ്റവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ആരോഗ്യവകുപ്പ് അധികൃതര്‍. കൊറോണ സ്ഥിരീകരിച്ച മൂന്ന് രോഗികളില്‍ രണ്ടു പേര്‍ സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. രോഗം സ്ഥരീകരിച്ച ഇറ്റാലിയന്‍ പൗരന്റെ വിവരം ഉടന്‍ പുറത്തു വിടുമെന്ന് അധികൃതര്‍ അറിയിച്ചു.

ചാര്‍ട്ടില്‍ പറയുന്ന തീയതിയിലെ നിശ്ചിത സമയത്ത് ഈ സ്ഥലങ്ങളില്‍ ഉണ്ടായിരുന്ന വ്യക്തികള്‍ ആരോഗ്യവകുപ്പിനെ ബന്ധപ്പെടണമെന്നാണ് അറിയിച്ചിരിക്കുന്നത്. ആരോഗ്യവിഭാഗത്തിന്റെ നീരീക്ഷണത്തില്‍പ്പെടാതെ വന്നിട്ടുള്ള ആളുകള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നതിനാണ് ഫോണില്‍ ബന്ധപ്പെടുവാന്‍ അധികൃതര്‍ അഭ്യര്‍ത്ഥിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബന്ധപ്പെടേണ്ട നമ്പര്‍: 0471 -2466828, 0471-2730045, 0471-2730067.

ഒന്നാമത്തെ രോഗബാധിതന്‍ സഞ്ചരിച്ച സ്ഥലങ്ങള്‍

1)മാര്‍ച്ച് 11 -പുലര്‍ച്ചെ 2.35ന് ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ ഇറ്റലിയില്‍നിന്ന് ദോഹ വഴി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തി. എയര്‍പോര്‍ട്ടിലെ ഫോറിന്‍ എക്‌സ്‌ചേഞ്ചിലും എത്തി. മൂന്ന് മണിയോടെ ടാക്‌സിയില്‍ വെള്ളനാടുള്ള വീട്ടിലേക്ക്.

2) രാവിലെ 11 മണിക്ക് ആംബുലന്‍സില്‍ നെടുമങ്ങാട്ടെ ആശുപത്രിയില്‍. ഉച്ചക്ക് 12.10ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍.

3) 1.40ന് മെഡിക്കല്‍ കോളജിലെ സമുദ്ര മെഡിക്കല്‍സില്‍ എത്തി. 1.50ന് മെഡിക്കല്‍ കോളജിന് സമീപത്തെ ജ്യൂസ് കടയില്‍.

4) രണ്ട് മണിക്ക് ഓട്ടോയില്‍ വെള്ളനാടേക്ക്. 2.45ന് പേരൂര്‍ക്കടയിലെ ഭാരത് പെട്രോളിയം പമ്ബില്‍ കയറി.

5) മാര്‍ച്ച് 12ന് ഉച്ചക്ക് 1.30ന് ആംബുലന്‍സില്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക്.

രണ്ടാമത്തെ രോഗബാധിതന്‍ സഞ്ചരിച്ച സ്ഥലങ്ങള്‍

1) മാര്‍ച്ച് 10ന് പുലര്‍ച്ചെ അഞ്ചിന് ലണ്ടനില്‍ നിന്ന് ബഹ്‌റൈന്‍ വഴി തിരുവനന്തപുരം വിമാനത്താവളത്തില്‍. 5.45ന് സ്വന്തം കാറില്‍ പേട്ട കൈതമുക്കിലെ ആര്‍ടെക് സ്‌ക്വയര്‍ ഫ്‌ലാറ്റിലേക്ക്.

2) മാര്‍ച്ച് 11ന് രാവിലെ എട്ടിന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ പാര്‍ക്കിങ് ഏരിയയില്‍. തുടര്‍ന്ന് ഒ.പി ടിക്കറ്റ് കൗണ്ടറിലും കാത്തിരിപ്പ് മേഖലയിലും നടന്നെത്തി. കോവിഡ് 19 കാത്തിരിപ്പ് മേഖലയിലുമെത്തി. പിന്നീട് ഐസൊലേഷന്‍ വാര്‍ഡിലേക്ക്.

3) 10.30ന് ജനറല്‍ ആശുപത്രിയിലെ പ്രധാന ഗേറ്റില്‍ നിന്ന് ഓട്ടോയില്‍ വഞ്ചിയൂര്‍ വഴി കൈതമുക്കിലെ സഹകരണ ബാങ്കിന് മുന്‍വശത്തെ രണ്ട് കടകളില്‍. തുടര്‍ന്ന് ആര്‍ടെക് സ്‌ക്വയര്‍ സെക്യൂരിറ്റി പോയിന്റില്‍. 10.45ന് ആര്‍ടെക് സ്‌ക്വയറിലെ 1ബി ഫ്‌ലാറ്റില്‍.

4) മാര്‍ച്ച് 13ന് വൈകീട്ട് നാലിന് ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍.

Top