മോദിക്ക് പണിയാകുന്ന ട്രംപിന്റെ കടുംപിടിത്തം: വ്യാപാര മുന്‍ഗണനാ പിട്ടികയില്‍ നിന്നും ഇന്ത്യയെ പുറത്താക്കി

വാഷിംഗ്ടണ്‍: മോദി സര്‍ക്കാരിനെ രണ്ടാം ദിവസം തന്നെ സമ്മര്‍ദ്ദത്തിലാക്കി ഡോണാള്‍ഡ് ട്രംപ്. അമേരിക്കയുമായുള്ള വ്യപാരത്തില്‍ മുന്‍ഗണനയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ നിന്നും ഇന്ത്യയെ പുറത്താക്കി. ജൂണ്‍ അഞ്ചിന് ശേഷം ഇന്ത്യയെ പുറത്താക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.

ഇക്കാര്യത്തില്‍ ഒരു മാറ്റവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുമായി അടുത്ത സൗഹൃദമുണ്ട്. എന്നാല്‍ ഈ സൗഹൃദത്തെ കച്ചവടവുമായി കൂട്ടിക്കുഴയ്‌ക്കേണ്ട എന്നാണു ഇക്കാര്യത്തില്‍ ട്രംപിന്റെ ന്യായീകരണം. വികസ്വര രാജ്യങ്ങളുമായുള്ള വ്യാപാരബന്ധം പ്രോത്സാഹിപ്പിക്കുന്ന ‘ജനറലൈസ്ഡ് സിസ്റ്റം ഒഫ് പ്രിഫറന്‍സസ്’ (ജി.എസ്.പി) പട്ടികയില്‍നിന്ന് ഇന്ത്യയെ ഒഴിവാക്കുമെന്നു ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ട്രംപ് പ്രഖ്യാപിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ വ്യാപാര ഉടമ്പടിയിലൂടെ ഏറ്റവുമധികം നേട്ടമുണ്ടാക്കുന്ന രാജ്യമാണ് ഇന്ത്യ. ഈ ഉടമ്പടിയുടെ ആനുകൂല്യത്തില്‍ 2017ല്‍ യു.എസിലേക്ക് 5.6 ബില്യന്‍ ഡോളറിന്റെ കയറ്റുമതിയാണ് ഇന്ത്യ നടത്തിയത്. അമേരിക്കയിലെ പ്രതിപക്ഷ അംഗങ്ങളുടെ എതിര്‍പ്പ് മറികടന്നാണ് ട്രംപ് ഭരണകൂടം തീരുമാനത്തിലെത്തിയതെന്നും വിവരമുണ്ട്.

ചൈനയ്‌ക്കെതിരെ വ്യാപാരയുദ്ധം പ്രഖ്യാപിച്ചതിനു പിന്നാലെയാണു ട്രംപ് ഇന്ത്യയെ ലക്ഷ്യം വയ്ക്കുന്നത്. ഇന്ത്യയില്‍ നിന്നു യു.എസ് ഇറക്കുമതി ചെയ്യുന്ന പല ഉത്പന്നങ്ങള്‍ക്കും നികുതിയില്ല. എന്നാല്‍, യു.എസില്‍നിന്ന് ഇന്ത്യ വാങ്ങുന്ന പല ഉത്പന്നങ്ങള്‍ക്കും 20 ശതമാനമാണു നികുതി. ഈ വ്യത്യാസം അംഗീകരിക്കാനാവില്ലെന്നാണു യു.എസ് നിലപാട്. അതേസമയം, കയറ്റുമതി കുറയുകയും വ്യവസായ ഉല്‍പാദനം താഴുകയും ചെയ്യുന്ന അവസ്ഥ ഇന്ത്യയെ സാമ്പത്തിക മാന്ദ്യത്തിലേക്കു നയിക്കുമെന്നാണ് ആശങ്ക.

അതേസമയം, രണ്ടാം മോദി സര്‍ക്കാരുമായുള്ള നയതന്ത്ര ബന്ധത്തിലും അമേരിക്ക മാറ്റങ്ങള്‍ വരുത്താന്‍ ഒരുങ്ങുകയാണെന്നാണ് വിവരം. ഒപ്പം ഇന്ത്യയെ വ്യാപാര മുന്‍ഗണനാ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നടപടി പിന്‍വലിക്കില്ലെന്നും അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇന്ത്യയെ ഒഴിവാക്കിയ നടപടിയില്‍ മാറ്റമുണ്ടാകില്ല. ഇനിയെങ്ങനെ മുന്നോട്ടു പോകുമെന്നതിനെക്കുറിച്ചാണു ചിന്തിക്കുന്നത്. രണ്ടാം മോദി സര്‍ക്കാരുമായുള്ള ബന്ധത്തെക്കുറിച്ചും ആലോചനയുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Top