ആശുപത്രിയിലും രക്ഷയില്ല; ആദിവാസി യുവതിയെ പീഡിപ്പിച്ചു

ആശുപത്രിയില്‍ മുത്തശ്ശിക്ക് കൂട്ടിരിക്കാനെത്തിയ ആദിവാസിയുവതി പീഡനത്തിനിരയാകുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ യുവതിയെ കാണാതായെന്ന് ബന്ധുക്കൾ പരാതി നൽകിയതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. തന്നെ ബലമായി പിടിച്ചുകൊണ്ടുപോയി ആശുപത്രിപരിസരത്തുവെച്ച് ക്രൂരമായി പീഡിപ്പിച്ചെന്ന് യുവതി മൊഴി നല്‍കിയതായാണ് സൂചന. രണ്ടുപേരെ കസ്റ്റഡിയിലെടുത്തെങ്കിലും ഇതിലൊരാള്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണ്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച ജില്ല ആശുപത്രിയിൽ യുവതിയുടെ അച്ഛന്റെ അമ്മയെ ചികിത്സയാക്കായി എത്തിക്കുകയായിരുന്നു. അവർക്ക് കൂട്ടിന് പോയതായിരുന്നു പത്തൊമ്പതുകാരിയായ യുവതി. വെള്ളിയാഴ്ച രാത്രി ഒമ്പതുമണിയോടെ യുവതിയെ കാണാതായ വിവരം ബന്ധുക്കള്‍ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ അറിയിച്ചു. ആശുപത്രി ജീവനക്കാരും ബന്ധുക്കളും നടത്തിയ തിരച്ചിലിൽ പതിനൊന്ന് മണിയോടെ ആശുപത്രിക്ക് സമീപത്ത് വെച്ച് യുവതിയെ കണ്ടെത്തുകയായിരുന്നു. യുവതി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ശാന്തിനഗർ സ്വദേശിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാൾക്കെതിരെ വേറെയും കേസുകളുണ്ട്. തന്നെ ബലമായി പിടിച്ചുകൊണ്ടുപോയി ആസ്​പത്രിപരിസരത്തുവെച്ച് ക്രൂരമായി പീഡിപ്പിച്ചെന്ന് യുവതി മൊഴി നല്‍കിയതായാണ് സൂചന.

Top