കേദല്‍ കുറ്റം സമ്മതിച്ചു..ആദ്യം അമ്മയെ മഴുകൊണ്ടു വെട്ടിക്കൊന്നു ,പിന്നെ സഹോദരിയേയും അച്ഛനയെും വെട്ടിനുറുക്കിക്കൊന്നു

തിരുവനന്തപുരം :നന്തന്‍കോട് കൂട്ടക്കൊലപാതകത്തില്‍ പ്രതി കേദല്‍ കുറ്റം സമ്മതിച്ചതായി ഡിസിപി. ഇന്ന് വൈകീട്ടാണ് കേദല്‍ പൊലീസിന്റെ പിടിയിലായത്.തലസ്ഥാനത്തെ നടുക്കിയ തിരുവനന്തപുരം നന്ദന്‍കോട് കൂട്ടക്കൊലപാതക കേസിലെ പ്രതിയായ കേദലിനു വേണ്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേദലിന്റെ അച്ഛനയെും അമ്മയെയും സഹോദരിയെയും ബന്ധുവുമാണ് ക്രൂരമായി കൊല്ലപ്പെട്ടത്. മൃതദേഹങ്ങള്‍ വെട്ടിനുറുക്കിയ ശേഷം കത്തിച്ചു കളയുകയായിരുന്നു.
മാരാകായുധങ്ങള്‍ കൊണ്ട് തലക്കടിച്ചായിരുന്നു മരണമെന്നും താനൊറ്റക്കാണ് കൊല നടത്തിയതെന്നും ഇയാള്‍ മൊഴി നല്‍കിയതായി പൊലീസ് വ്യക്തമാക്കി. പ്രതിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കാഡലിനെ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍വച്ച് ട്രെയിനില്‍നിന്നാണ് ആര്‍.പി.എഫ് ഇന്ന് പിടികൂടിയത്. ചെന്നൈ മെയിലില്‍ ഇയാള്‍ തമ്പാനൂരില്‍ എത്തിയതായി പൊലീസിനു സൂചന ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ കര്‍ശന പരിശോധനയിലാണ് കാഡല്‍ ജിന്‍സണ്‍ പിടിയിലായത്.

നന്തന്‍കോട് ക്ലിഫ്ഹൗസിന് സമീപം ബെയിന്‍സ് കോമ്പൗണ്ട് 117-ല്‍ റിട്ട. പ്രഫസര്‍ രാജ തങ്കം (60), റിട്ട. ഡോക്ടര്‍ ജീന്‍ പദ്മ (58), മകള്‍ കരോലിന്‍ (25), ഡോക്ടറുടെ ബന്ധു ലളിത (70) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രണ്ട് മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലും ഒരു മൃതദേഹം ചാക്കില്‍ കെട്ടിയ നിലയിലും മറ്റൊന്ന് വെട്ടി നുറുക്കിയ നിലയിലുമായിരുന്നു. കൂടാതെ പകുതി കത്തിയ നിലയില്‍ ഒരു ഡമ്മിയും കണ്ടെത്തിയിരുന്നു.tvm-murder

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശനിയാഴ്ച രാത്രി 11 മണിയോട് കൂടി വീട്ടില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിപ്പെട്ട അയല്‍വാസികള്‍ ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്സെത്തി തീയണച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ എത്തി തീയണച്ച ശേഷം വീട് തുറന്നപ്പോള്‍ മുകള്‍ നിലയിലെ രണ്ട് ശൗചാലയങ്ങളിലായി മൃതദേഹങ്ങള്‍ കണ്ടു. രാജ തങ്കം, ജീന്‍ പദ്മ, കരോലിന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ പല കഷണങ്ങളാക്കിയ ശേഷം പെട്രോള്‍ ഒഴിച്ച് കത്തിച്ചനിലയിലായിരുന്നു. ഇവ തിരിച്ചറിയാനാവാത്ത വിധമാണ്. ലളിതയുടെ മൃതേദഹം മറ്റൊരു ശൗചാലയത്തില്‍ ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് പെട്രോള്‍ ഒഴിച്ചനിലയിലായിരുന്നു. അഴുകിയ നിലയിലുള്ള ലളിതയുടെ മൃതദേഹത്തിന് മൂന്നു ദിവസത്തിലധികം പഴക്കമുള്ളതായി പൊലീസ് പറഞ്ഞു.പലദിവസങ്ങളിലായി കൃത്യം നടത്തിയിരിക്കാമെന്നാണ് പൊലീസ് വിലയിരുത്തല്‍. മയക്കുമരുന്നോ മറ്റോ നല്‍കിയശേഷമാണ് കൊല നടത്തിയതെന്നും സംശയിക്കുന്നുണ്ട്. സംഭവ സ്ഥലത്തുനിന്ന് രണ്ട് വെട്ടുകത്തി, രക്തം പുരണ്ട മഴു, കന്നാസില്‍ പെട്രോള്‍ എന്നിവ കണ്ടെത്തി. ലളിത പകല്‍ സമയം ‘പകല്‍വീട്ടി’ലായിരിക്കുകയും രാത്രി മാത്രമാണ് സംഭവം നടന്ന വീട്ടില്‍ എത്തുകയും ചെയ്തിരുന്നത്. ഇവര്‍ക്ക് കാഴ്ചയില്ലായിരുെന്നന്നും സമീപവാസികള്‍ പറയുന്നു.tvm-crime-1

ജീന്‍ പദ്മ ജനറല്‍ ആശുപത്രിയില്‍ ആര്‍.എം ആയി വിരമിച്ച ശേഷം ഏതാനും വര്‍ഷം സൗദി, ബ്രൂണെ എന്നിവിടങ്ങളിലും ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും ജോലി നോക്കിയിരുന്നു. മാര്‍ത്താണ്ഡം ക്രിസ്ത്യന്‍ കോളജില്‍ പ്രഫസറായിരുന്നു രാജ തങ്കം. രണ്ടു വര്‍ഷം മുമ്പാണ് വിരമിച്ചത്. കരോലിന്‍ ചൈനയില്‍ എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കിയ ശേഷം മൂന്നു മാസം മുമ്പാണ് നാട്ടിലെത്തിയത്. എം.ഡിക്കുള്ള തയാറെടുപ്പിലായിരുന്നു. ആസ്‌ട്രേലിയയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് കോഴ്സ് പൂര്‍ത്തിയാക്കിയ കാഡല്‍ ജീന്‍സണ്‍ 2009ലാണ് നാട്ടിലെത്തിയത്. പിന്നീട് വീട്ടിലിരുന്നുതന്നെ വിഡിയോ ഗെയിം നിര്‍മാണ ജോലി ചെയ്യുകയായിരുന്നു.

കത്തിക്കുന്നതിനിടെ കേദലിനും പൊള്ളലേറ്റിരുന്നുവെന്നും കേദല്‍ മതില്‍ ചാടി രക്ഷപ്പെട്ടുവെന്നും അയല്‍വാസി മൊഴി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ഇവരുടെ ബന്ധുക്കളുടെ വീട്ടിലും കേരള- തമിഴ്നാട് അതിര്‍ത്തിയിലുള്ള ഇവരുടെ ഫാം ഹൗസിലും പൊലീസ് പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് കേദലിന്റെ വിവിധ രൂപത്തിലുള്ള ഫോട്ടോകള്‍ അടങ്ങിയ ലുക്കൗട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കിയിരുന്നു.

Top