ബീഫ് ഭക്ഷിച്ചു എന്നാരോപിച്ച് കൊല: രണ്ടു പേര്‍ പിടിയില്‍

ദാദ്രി :ഉത്തര്‍പ്രദേശിലെ ധാദ്രിയില്‍ ബീഫ് കഴിച്ചുവെന്നാരോപിച്ച് 50 വയസ്സുകാരനെ ജനക്കൂട്ടം തല്ലിക്കൊന്ന  സംഭവത്തിലെ രണ്ട് മുഖ്യപ്രതികള്‍ പിടിയിലായി. വിശാല്‍ റാണ, ശിവം കുമാര്‍ എന്നീ രണ്ട് യുവാക്കളാണ് അറസ്റ്റിലായത്. വിശാലാണ് സംഭവത്തിന്റെ സൂത്രധാരനെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട മുഹമ്മദ് ഇഖ്‌ലാക്കിന്റെ കുടുംബത്തെ ആക്രമിക്കാനുള്ള സംഘത്തെ വിളിച്ച് കൂട്ടിയത് ഇയാളാണ്. സംഭവത്തില്‍ ഇതുവരെ ഒമ്പത് പേരാണ് അറസ്റ്റിലായത്.

ഡല്‍ഹിക്കടുത്തുള്ള പടിഞ്ഞാറന്‍ യു.പി.യിലെ ദാദ്രിയില്‍ ഗോമാംസം കഴിച്ചുവെന്നാരോപിച്ച് 50-കാരനായ ഇഖ്‌ലാക്കിനെ തിങ്കളാഴ്ച രാത്രിയാണ് നൂറോളം വരുന്ന ജനക്കൂട്ടം മര്‍ദിച്ചുകൊന്നത്.  അദ്ദേഹത്തിന്റെ മകന്‍ ഗുരുതരമായ പരിക്കുകളോടെ ആസ്പത്രിയിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവത്തിന് അരമണിക്കൂര്‍ മുമ്പ് സമീപത്തെ അമ്പലത്തില്‍നിന്ന് പശുക്കുട്ടിയെ കൊന്നിട്ടിരിക്കുന്നു എന്നതരത്തിലുള്ള അറിയിപ്പുവന്നു. പ്രദേശത്ത് ആകെ രണ്ടു മുസ്ലിം വീടുകളാണുള്ളത്.
ക്ഷേത്രത്തിലെ പൂജാരിക്കും അദ്ദേഹത്തോട് പശുവിനെ കൊന്നു എന്ന് ഉച്ചഭാഷിണിയിലൂടെ അറിയിക്കാന്‍ നിര്‍ബന്ധിച്ച രണ്ടുയുവാക്കള്‍ക്കും മറ്റു നൂറോളം പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Top