കാണുന്ന സ്ത്രീകളെയെല്ലാം ബലാത്സംഗം ചെയ്യും; പന്ത്രണ്ട്കാരനെക്കൊണ്ട് മുത്തശ്ശിയെ ബലാത്സംഗം ചെയ്യിച്ചു; ഞെട്ടിക്കുന്ന ഭീകരത തെക്കന്‍ സുഡാനില്‍

തെക്കന്‍ സുഡാനില്‍ നടക്കുന്ന ക്രൂരമായ പട്ടാള ഇടപെടുകളെക്കുറിച്ചുള്ള യുഎന്‍ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്. അഞ്ച് വര്‍ഷമായി സിവില്‍ യുദ്ധത്തിലാണ് തെക്കന്‍ സുഡാന്‍. ഇതാണ് രാജ്യത്തിന്റെ അവസ്ഥ അത്യന്തം പരിതാപകരമാക്കിയിരിക്കുന്നത്.

വഴിയില്‍ കാണുന്ന സ്ത്രീകളെയെല്ലാം പട്ടാളക്കാരും റിബലുകളും ബലാത്സംഗത്തിന് ഇരയാക്കുന്ന അവസ്ഥയാണ് ഇവിടെയുള്ളത്. 12കാരനെ നിര്‍ബന്ധിപ്പിച്ചും ഭീഷണിപ്പെടുത്തിയും മുത്തശ്ശിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുത്തിയ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയും ഇവിടെ നിന്നും പുറത്ത് വന്നിട്ടുണ്ട്. ചുരുക്കത്തില്‍ സൗത്ത് സുഡാനില്‍ നിന്നും ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകളിധികവും ലോകത്തെ കരയിപ്പിക്കുന്നവയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വെള്ളിയാഴ്ചയാണ് യുഎന്‍ കമ്മീഷന്‍ ഇത് സംബന്ധിച്ച ഏറ്റവും പുതിയ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. പാഗാക്ക് ടൗണില്‍ ഒരു സ്ത്രീയുടെ കണ്ണ് പട്ടാളക്കാര്‍ കുത്തിപ്പൊട്ടിച്ചിരുന്നുവെന്ന് ഈ റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടുന്നു. തന്റെ 17വയസുകാരിയായ മകളെ ഒരു പറ്റം പട്ടാളക്കാര്‍ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ സ്ത്രീക്ക് വിധിച്ച ശിക്ഷയായിരുന്നു അത്. അവരെ ഇത്തരത്തില്‍ അന്ധയാക്കിയ ശേഷം 17 പട്ടാളക്കാര്‍ പെണ്‍കുട്ടിയെ കൂട്ട മാനഭംഗത്തിന് വിധേയയാക്കുകയും ചെയ്തിരുന്നു. കുട്ടിയുടെ അച്ഛന്റെ തലവെട്ടിയെറിയാനും സൗത്ത് സുഡാനീസ് സൈനികര്‍ മടി കാണിച്ചില്ല.

തന്റെ 12 വയസുകാരനായ മകനെ അവന്റെ മുത്തശ്ശിയുമായി നിര്‍ബന്ധിപ്പിച്ച് ലൈംഗിക ബന്ധത്തിലേര്‍ടുവിച്ച പട്ടാളത്തിന്റെ ക്രൂരത വെളിപ്പെടുത്തി ഒരു അമ്മ മുന്നോട്ട് വന്നിട്ടുണ്ടെന്നും യുഎന്‍ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ഇത്തരത്തില്‍ ഇവിടെ കടുത്ത മനുഷ്യാവകാശ നിഷേധമാണ് നടന്ന് കൊണ്ടിരിക്കുന്നതെന്നാണ് യുഎന്‍ കമ്മീഷന്‍ അംഗമായ ആന്‍ഡ്ര്യൂ ക്ലാഫാം വെളിപ്പെടുത്തുന്നത്. ഇവിടുത്തെ പ്രസിഡന്റ് സാല്‍വ കിര്‍സിന്റെ സൈന്യവും റിബലുകളും മൂന്ന് സ്റ്റേറ്റ് ഗവര്‍ണമാര്‍ അടക്കമുള്ള 40ല്‍ അധികം മുതിര്‍ന്ന മിലിട്ടറി ഒഫീഷ്യലുകളും ഇത്തരം പൈശാചിക കൃത്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നുവെന്നതിന് ശക്തമായ തെളിവുകളുണ്ടെന്നും ക്ലാഫാം പറയുന്നു.

ലോക മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഈ റിപ്പോര്‍ട്ട് അടുത്ത മാസം നടക്കുന്ന യുഎന്‍ ഹ്യൂമന്‍ റൈറ്റ്‌സ് കൗണ്‍സിലിന് മുന്നില്‍ സമര്‍പ്പിക്കുന്നതാണ്. തുടര്‍ന്ന് സൗത്ത് സുഡാനില്‍ ഹൈബ്രിഡ് കോര്‍ട്ട് പോലുള്ള നീതിസംവിധാനങ്ങള്‍ ലഭ്യമാക്കുകയും ചെയ്യും. ഇത്തരത്തിലുള്ള സംവിധാനം ഇവിടെ ആരംഭിക്കണമെന്ന് അന്താരാഷ്ട്രസമൂഹം വളരെക്കാലമായിആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതുവരെ പ്രാവര്‍ത്തികമാക്കിയിട്ടില്ല. 2013 ഡിസംബര്‍ മുതല്‍ ഇവിടെ അഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടത് മുതല്‍ പതിനായിരക്കണക്കിന് പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. സുഡാനില്‍ നിന്നും സ്വാതന്ത്ര്യം ലഭിച്ച് രണ്ട് വര്‍ഷത്തിന് ശേഷമാണ് രാജ്യത്ത് അസ്ഥിരത കളിയാടാന്‍ തുടങ്ങിയത്. തല്‍ഫളമായി രണ്ട് ദശലക്ഷത്തിലധികം പേര്‍ ഇവിടെ നിന്നും പലായനം ചെയ്യുകയും ചെയ്തിരുന്നു. മില്യണ്‍ കണക്കിന് പേരാണ് ഇവിടെ പട്ടിണി കിടക്കുന്നത്.

Top