കോഴിക്കോട്: കുന്ദമംഗലത്ത് ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥിയെ വഴി പോക്കന്‍ കുത്തിക്കൊന്നു. മടവൂര്‍ സി.എം സ്കൂള്‍ വിദ്യാര്‍ത്ഥി അബ്ദുള്‍ മജീദ് (13) ആണ് മരിച്ചത്. സ്കൂളിനടുത്തുവച്ചാണ് സംഭവം. ക്ലാസിന്റെ ഇടവേള സമയത്ത് സ്കൂള്‍ പരിസരത്ത് നില്‍ക്കുകയായിരുന്ന കുട്ടിയെ യാതൊരു പ്രകോപനവുമില്ലാതെ ഇയാള്‍ കുത്തുകയായിരുന്നു.സംഭവം കണ്ടുനിന്ന മറ്റു കുട്ടികള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ആളുകള്‍ ഓടിക്കൂടി. ഉടന്‍ തന്നെ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ അതിനു മുന്നേ തന്നെ കുട്ടി മരിച്ചു. വയനാട് സ്വദേശിയാണ്.
പ്രാര്‍ത്ഥനയ്ക്കായി ആയിരങ്ങള്‍ ദിവസേന എത്തുന്ന കേഴിക്കോട് മടവൂര്‍ മഖാമിന്റെ ഭാഗമായ സി.എം.എസ് പബ്ലിക്ക് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ അബ്ദുള്‍ മജീദിന്റെ കൊലപാതകം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ് പ്രദേശവാസികളെ. തന്റെ ലൈംഗിക വൈകൃതത്തിന് കൂട്ടുനില്‍ക്കാത്തതിനാണ് അബ്ദുള്‍ മജീദിനെ പ്രതി ഷംസുദ്ദീന്‍ കുത്തിക്കൊന്നതെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.കാസര്‍ഗോഡ് സ്വദേശിയായ ഷംസുദ്ദീന്‍ കഴിഞ്ഞ ഒരു മാസമായി പള്ളിയും മഖാമും ചുറ്റിപ്പറ്റി നടക്കുകയായിരുന്നു. അലക്കിത്തേച്ച വസ്ത്രങ്ങളും സുഗന്ധവും പൂശി സിയാറത്തിന് എന്ന പേരില്‍ പള്ളിപ്പരിസരത്ത് കറങ്ങാറുള്ള ഷംസുദ്ദീന്‍ തന്റെ ലൈംഗിക വൈകൃതത്തിനായി ഒരു ഇരയെ തേടി നടക്കുകയായിരുന്നു എന്ന് ആര്‍ക്കും മനസ്സിലായില്ല.
മദ്രസ-സ്ക്കൂള്‍ പഠനത്തിനായി ഒരു മാസം മുന്‍പാണ് മാനന്തവാടി കാരക്കക്കാമല ചിറകില്‍ മമ്മൂട്ടിയുടെ മകന്‍ അബ്ദുള്‍ മജീദ് മടവൂര്‍ എത്തിയത്. കുട്ടികള്‍ക്ക് പ്രിയങ്കരനായിരുന്നു മജീദ്.പ്രഭാതകര്‍മ്മം നിര്‍വഹിച്ച് മടങ്ങിവരുമ്ബോള്‍ ആയിരുന്നു മജീദിന് നേരെ ആക്രമണം നടന്നത്. പള്ളിയുടെ തൊട്ടു മുന്നില്‍വച്ച് പ്രകൃതി വിരുദ്ധ ലൈംഗിക പീഡനനത്തിന് ശ്രമിക്കുകയും സമ്മതിക്കാതിരുന്ന മജീറിന്റെ വയറ്റിലേക്ക് കത്തി കുത്തിയിറക്കുകയുമായിരുന്നു.
കുത്തേറ്റ ഉടന്‍ മജീദ് അള്ളാ എന്ന് വിളിച്ച് പള്ളിയുടെ ഉള്ളിലെ താമസ സ്ഥലത്തേക്ക് ഓടി കട്ടിലില്‍ കയറിക്കിടന്നു. കൂടെ ഉള്ള കുട്ടികള്‍ ബഹളം വച്ചു. ഇതോടെ ഷംസുദ്ദീന്‍ ഇറങ്ങി ഓടുകയായിരുന്നു. കുട്ടികള്‍ പുറകെ ഓടിയപ്പോള്‍ പരിസരവാസികളില്‍ പലരും രാവിലെ ഉള്ള വ്യായമത്തിന്റെ ഭാഗമായി കുട്ടികളും ഉസ്താദും ഓടുകയാണ് എന്നാണ് ധരിച്ചത്. എന്നാല്‍ പിന്നീട് സംഭവം മനസ്സിലാക്കിയ നാട്ടുകാര്‍ പിറകെ ഓടിപ്പിടിക്കുകയായിരുന്നു പ്രതിയെ. അപ്പോള്‍ മാനസികാസ്വസ്ഥം പ്രകടിപ്പിച്ച് പ്രതി നാട്ടുകാരെ കബളിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു.
എന്നാല്‍ സംഭവം മനസ്സിലാക്കിയ നാട്ടുകാര്‍ പ്രതിയെ ശരിക്കും കൈകാര്യം ചെയ്തു. ഇതിനിടെ തന്നെ പള്ളിയിലെ ഉസ്താദുമാര്‍ കുട്ടിയെ ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. റംസാന്‍ നോമ്ബ് പകുതിയോടെ മഖാമിന്റെ പരിസങ്ങളിലെത്തിയ ഷംസുദ്ദീനെ സംശയാസ്പദമായ സാഹചര്യത്തില്‍ പല തവണ കണ്ട മഖാമിലെ സെക്യൂരിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും പറയുന്നു. ഈ സംഭവത്തോടെ സ്കൂളലെ മറ്റു വിദ്യാര്‍ത്ഥികളും ഭയത്തിലാണ്. മഖാമില്‍ ദിവസേന പ്രാര്‍ത്ഥനക്ക് എത്തുന്ന അപരിചിതരെ നിരീക്ഷിക്കണമെന്ന ആവശ്യവും ഉയര്‍ന്നുകഴിഞ്ഞു.