എം വി ഗോവിന്ദന്‍ ചെയ്തത് ക്രിമിനല്‍ കുറ്റം; സൈബര്‍ വെട്ടുകിളി നിലവാരം; കേസെടുക്കണം; വിഡി സതീശന്‍

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ആഭ്യന്തരമന്ത്രിയും സൂപ്പര്‍ ഡിജിപിയും ചമയുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഗോവിന്ദന്‍ ചെയ്തത് ക്രിമിനല്‍ കുറ്റമാണ്. രാഷ്ട്രീയ എതിരാളികളെ ഇല്ലാതെയാക്കാന്‍ എന്തുമാര്‍ഗവും സ്വീകരിക്കുമെന്നതിന് തെളിവാണ് ഗോവിന്ദന്റെ വാക്കുകള്‍. ഗോവിന്ദന് സൈബര്‍ വെട്ടുകിളി നിലവാരമെന്നും സതീശന്‍ പറഞ്ഞു.

കെ സുധാകരനെതിരെ ദേശാഭിമാനി എഴുതിയത് എംവി ഗോവിന്ദന്‍ ആവര്‍ത്തിച്ചു. ദേശാഭിമാനി പറഞ്ഞത് പച്ചക്കള്ളമാണ്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും. ദേശാഭിമാനിക്കും എം വി ഗോവിന്ദനുമെതിരെ കേസെടുക്കണം. സുധാകരനെതിരെ ഹീനമായ മാര്‍ഗ്ഗങ്ങളുപയോഗിച്ച് കേസില്‍ പെടുത്താന്‍ നീക്കം നടത്തുന്നു. കേരള രാഷ്ട്രീയത്തിലെ കറുത്ത അധ്യായമാണിതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെപിസിസി പ്രസിഡന്റിനെ അപകീര്‍ത്തിപ്പെടുത്താന്‍ സിപിഎമ്മും മുഖ്യമന്ത്രിയുടെ ഓഫീസും ഗൂഢാലോചന നടത്തുന്നു. അതിന് എം വി ഗോവിന്ദന്‍ കൂട്ടു നില്‍ക്കുകയാണ്. പാര്‍ട്ടി സെകട്ടറിക്കാണോ ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നത് ? മോദി രാഷ്ട്രീയ എതിരാളികളെ നേരിടും പോലെ കേരളത്തിലും. മോന്‍സന്‍ മാവുങ്കലിന്റെ ചെമ്പോലക്ക് വിശ്വാസ്യത ഉണ്ടാക്കിയത് ആരാണ്? എംവി ഗോവിന്ദന്‍ യാദൃശ്ചികമായി പറഞ്ഞതല്ല ഗൂഢാലോചന എന്നും വിഡി സതീശന്‍ പറഞ്ഞു.

Top