ആ വിഐപി ഞാനല്ല : ദിലീപ് കേസിലെ വിഐപി താനല്ലെന്ന് കോട്ടയം സ്വദേശിയായ വ്യവസായി

കോട്ടയം: വിഐപി യെ തിരിച്ചറിഞ്ഞുവെന്ന വാർത്ത പുറത്ത് വന്നതിനു പിന്നാലെ ദിലീപ് കേസിലെ വ്യവസായി താനല്ലെന്ന് വ്യക്തമാക്കി കോട്ടയം സ്വദേശിയായ വ്യവസായി രംഗത്ത്. ദിലീപ് കേസിലെ വിഐപിയെന്ന് ചിലർ ആരോപിക്കുന്ന കോട്ടയം സ്വദേശിയായ മെഹബൂബാണ് താൻ നിരപരാധിയാണെന്ന് പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

ദിലീപിന്റെ വീട്ടിൽ താൻ പോയത് ഒരു തവണ മാത്രമാണ് എന്നും അത് മൂന്ന് കൊല്ലം മുമ്പാണ് എന്നും മെഹബൂബ് പറയുന്നു. ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളെക്കുറിച്ച് അറിയില്ല എന്നും ദിലീപിന്റെ സഹോദരനെയോ അളിയനെയോ അറിയില്ല എന്നും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദേ പുട്ടിന്റെ ഖത്തർ ശാഖ തുറക്കുന്നതുമായി ബന്ധപ്പെട്ടാണ് താൻ പോയത്. അന്ന് ചെല്ലുമ്പോൾ കാവ്യയും അമ്മയും അച്ഛനും ഒക്കെ ഉണ്ടായിരുന്നുവെന്നും ഇയാൾ വ്യക്തമാക്കി. ഹോട്ടൽ ഉദ്ഘാടനത്തിന് ക്ഷണിക്കാനാണ് അന്ന് പോയത്. അതിന് കേസുമായി ഒരു ബന്ധവുമില്ലെന്നും ഇയാൾ പറയുന്നു.

തന്നെ ചേർത്ത് കഥകൾ പ്രചരിക്കുന്നതായി സുഹൃത്തുക്കൾ പറഞ്ഞ് അറിഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥർ ഇത് വരെ വിളിച്ചിട്ടില്ല. സംവിധായകൻ ബാലചന്ദ്രകുമാറിനെ അറിയില്ല എന്നും കണ്ടതായി ഓർക്കുന്നുമില്ലെന്നും മെഹബൂബ് പറയുന്നു.

ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയ കേസിൽ വിഐപി എന്ന് വിശേഷിപ്പിക്കുന്ന വ്യക്തിയെ ആറാം പ്രതിയായി ഉൾപ്പെടുത്തിയിട്ടുണ്ട്. ബാലചന്ദ്ര കുമാർ കൈമാറിയ ശബ്ദരേഖയുടെ അടിസ്ഥാനത്തിലാണ് വിഐപിയെ കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങിയത്.

പൊലീസ് 6 ഫോട്ടോകളാണ് ബാലചന്ദ്രകുമാറിന് നൽകിയത്. ഇതിൽ ഒരാളെ ബാലചന്ദ്രകുമാർ തിരിച്ചറിയുകയായിരുന്നു.
കോട്ടയം സ്വദേശിയായ ഈ രാഷ്ട്രീയക്കാരനായ പ്രവാസി വ്യവസായിയെ കേന്ദ്രീകരിച്ചാവും ഇനി അന്വേഷണം നടക്കുക.

താൻ ദിലീപിൻറെ വീട്ടിലുള്ള സമയം ഇക്ക എന്ന് ദിലീപും കാവ്യയും വിളിക്കുന്ന ഒരാൾ അവിടെ എത്തിയെന്നും ദിലീപിന് അദ്ദേഹം ഒരു പെൻഡ്രൈവ് കൈമാറിയെന്നുമാണ് ബാലചന്ദ്ര കുമാർ പോലീസിനോട് പറഞ്ഞത്. ഈ പെൻഡ്രൈവിലെ ദൃശ്യങ്ങൾ കാണാൻ ദിലീപ് ക്ഷണിച്ചുവെന്നും ബാലചന്ദ്രകുമാർ പറയുന്നു.

Top