പതിവ് തെറ്റിക്കാതെ ആളൂർ…! വിസ്മയ കേസിൽ കിരണിന് വേണ്ടി കോടതിയിൽ ഹാജരായത് ആളൂര്‍

സ്വന്തം ലേഖകൻ

തിരുവനന്തപുരം : എക്കാലവും ഏറെ വിവാദമായ കേസുകളില്‍  കുറ്റാരോപിതര്‍ക്ക് കോടതിയിൽ ഹാജരാക്കുന്ന വക്കീലാണ് അഡ്വക്കേറ്റ്  ബി എ ആളൂര്‍. ഇത്തവണയും  പതിവ് തെറ്റിക്കാതെ കേരളം ഏറെ ചർച്ച ചെയ്ത വിസ്മയ കേസിൽ കിരണിന് വേണ്ടി കോടതിയിൽ ഹാജരായിരിക്കുകയാണ് ബി എ ആളൂര്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായത് ഏറെ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെ വിവാദമായ പല കേസുകളിലും പ്രതിഭാഗത്തിന് വേണ്ടി ബി എ ആളൂര്‍ വക്കീല്‍ ഹാജരായിരുന്നു.

സ്ത്രീധനത്തിന്‍റെ പേരില്‍ വിസ്മയ പീഡനം നേരിടേണ്ടി വന്ന സംഭവം സംസ്ഥാനമൊട്ടാകെ ചര്‍ച്ച ചെയ്തിരുന്നു.ഈ കേസിലാണ് കിരണിന് വേണ്ടി ജാമ്യാപേക്ഷയുമായി കഴിഞ്ഞ ദിവസം  ആളൂര്‍ കോടതിയിലെത്തിയത്.

വിസ്മയയുടെ മരണത്തില്‍ കിരണിന് പങ്കില്ലെന്ന കുടുംബത്തിന്‍റെ നിലപാട് തനെനയാണ് ജാമ്യാപേക്ഷയിലുമുണ്ടായിരുന്നത്. നേരത്തെ  തെളിവെടുപ്പ് നടക്കുന്നതിനിടയില്‍ കിരണിന് കൊവിഡ് പോസിറ്റീവായതോടെ തെളിവെടുപ്പ് നിലച്ചിരുന്നു.

ഈ ഘട്ടത്തില്‍ കിരണിന് ജാമ്യം അനുവദിക്കുന്നത് കേസിനെ ബാധിക്കുമെന്ന് അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടര്‍ കാവ്യ കോടതിയെ അറിയിച്ചു. കോവിഡ് ബാധിച്ച്‌ നെയ്യാറ്റിന്‍കര സബ് ജയിലിലാണ് കിരണുള്ളത്. ജാമ്യാപേക്ഷയില്‍ ശാസ്താംകോട്ട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജൂലൈ അഞ്ചിന് വിധി പറയും.

കൂടത്തായി കൊലപാതകക്കേസില്‍ പ്രതിഭാഗത്തിന് വേണ്ടി ഹാജരായ ബി എ ആളൂരിനെതിരെ വ്യാപക വിമര്‍ശനം നേരിട്ടിരുന്നു.  ജിഷ വധക്കേസില്‍ പ്രതിയായ അമീര്‍ ഉള്‍ ഇസ്ലാമിന് വേണ്ടിയും ബിഎ ആളൂര്‍ ഹാജരായിരുന്നു. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ സുനില്‍കുമാറിന്റെ കേസ് ഏറ്റെടുക്കുമെന്ന് ആളൂര്‍ വിശദമാക്കിയിരുന്നു.

Top