ഫാദേഴ്‌സ് ഡേയ്ക്ക് മെസേജ് അയച്ചതിന് വിസ്മയയുടെ ഫോൺ കിരൺ തല്ലിപ്പൊട്ടിച്ചു ; മകളുടെ മരണത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം കിരണിനാണെന്ന് വിസ്മയയുടെ മാതാപിതാക്കൾ

സ്വന്തം ലേഖകൻ

കൊല്ലം:ഭർതൃഗൃഹത്തിലെ ടോയ്‌ലെറ്റിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കിരണിനെതിരെ പ്രതികരണവുമായി വിസ്മയയുടെ മാതാപിതാക്കൾ.കിരണിനൊപ്പം കിരൺകുമാറിന്റെ അമ്മയും പെൺകുട്ടിയെ മർദ്ദിച്ചിരുന്നുവെന്ന് പിതാവ് വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മദ്യവും ലഹരിവസ്തുക്കളും ഉപയോഗിച്ചശേഷമായിരുന്നു കിരൺ വിസ്മയയെ മർദ്ദിച്ചത്.
തന്റെ വീട്ടിലായിരുന്നപ്പോഴും വിസ്മയയെ കിരൺ അടിച്ചിട്ടുണ്ട്. ഫാദേഴ്‌സ് ഡേയ്ക്ക് മെസേജ് അയച്ചതിന് വിസ്മയയുടെ ഫോൺ തല്ലിപ്പൊട്ടിച്ചെന്നും പെൺകുട്ടിയുടെ പിതാവ് പറയുന്നു.

അതേസമയം മകളുടെ മരണത്തിന്റെ പൂർണ ഉത്തരവാദിത്തം ഭർത്താവ് കിരണിനാണെന്ന് വിസ്മയയുടെ അമ്മ സജിതയും പറഞ്ഞു. ‘വിസ്മയ ഫോൺ ചെയ്ത് എന്നോടു പഠനത്തിനുള്ള പണം ചോദിച്ചിരുന്നു. ബന്ധുക്കളെ ഫോൺ വിളിക്കാൻ അനുവദിക്കില്ല, കണ്ടാൽ ഫോൺ തല്ലിപ്പൊട്ടിക്കുമെന്നും സജിത പറയുന്നു.

അവസാനവർഷ ബിഎഎംഎസ് വിദ്യാർഥിനിയും അസി. മോടോർ വെഹികിൾ ഇൻസ്‌പെക്ടർ പോരുവഴി അമ്പലത്തുംഭാഗം ശാസ്താംനട ചന്ദ്രവിലാസത്തിൽ എസ് കിരൺകുമാറിന്റെ ഭാര്യയുമായ വിസ്മയയെ തിങ്കളാഴ്ച പുലർച്ചെയാണ് കിരണിന്റെ വീടിന്റെ രണ്ടാം നിലയിലെ കിടപ്പുമുറിയോടു ചേർന്ന ടോയ്‌ലെറ്റിൽ വെന്റിലേഷനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചെന്നു ഭർതൃവീട്ടുകാർ പറയുന്നു. ഒരു വർഷം മുൻപാണ് കിരണും വിസമയയും വിവാഹിതരായത്.

Top