മണ്ണിരകള്‍ കൂട്ടത്തോടെ ചാകുന്നതില്‍ ഭയപ്പെടേണ്ടതില്ല; ശാസ്ത്രീയവശം വിശദീകിരിക്കുന്നു

പ്രളയത്തിന് ശേഷം ഉണ്ടാകുന്ന കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് വളരെയധികം വാര്‍ത്തകള്‍ വന്നിരുന്നു. ഇതിലൊന്നാണ് വയനാട്ടില്‍ മണ്ണിരകള്‍ കൂട്ടത്തോടെ ചത്ത് വീണത്. വയനാട് ഊഷര ഭൂമിയാകുന്നതിന്റെ ലക്ഷണമാണ് മണ്ണിരകളുടെ അനുഭവം എന്നതായിരുന്നു വാര്‍ത്ത. കൊടും വരള്‍ച്ചയുടെ ലക്ഷണമായും ഇതിനെ കണ്ടിരുന്നു. എന്നാല്‍ ആ വാര്‍ത്ത തെറ്റാണെന്ന് വിശദീകരിക്കുകയാണ് കൃഷി ഓഫീസറായ രമ വിശദീകരിക്കുന്നു.

മണ്ണിലെ വായുവിന്റെ അളവ് കുറയുന്നതിന്റെ ഫലമാണ് മണ്ണിരകള്‍ കൂട്ടത്തോടെ മണ്ണിന് മുകളിലെത്തുന്നതെന്നാണ് രമ വിശദമാക്കുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഈ പ്രതിഭാസ്ത്തിന്റെ ശാസ്ത്രീയത വിശദീകരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

മണ്ണിരകളുടെ കൂട്ടമരണം.
മണ്ണിരകളുടെ മരണം തരുന്ന സൂചന എന്ത്??

ഒരു പാട് പ്രത്യേകതയുള്ള ജീവിയാണ് മണ്ണിര.
മണ്ണിനുള്ളിലെ ഭക്ഷ്യശൃംഖലയിലെ പ്രധാന കണ്ണി. മണ്ണ് ഇരയാക്കുന്ന വിര,
മണ്ണിര ശ്വസിക്കുന്നത് അതിന്റെ തൊലിയിലൂടെ ആണ്.അതായത് ക്യൂട്ടിക്കിള്‍ വഴിയാണ് അത് ഓക്‌സിജന്‍ വലിച്ചെടുക്കുന്നത്. നനവുള്ള തൊലിയിലൂടെ ആണ് ഇത് സാദ്ധ്യമാകുന്നത്.

കഠിനമായ മഴയ്ക്കും വെള്ളക്കെട്ടിനും ശേഷം മണ്ണ് അമര്‍ന്ന് തറഞ്ഞ് വായു സഞ്ചാരമില്ലാതെ കടുപ്പമുള്ളതാകുന്നു.. മണ്ണിന് ഉള്‍ക്കൊള്ളാവുന്ന തിലധികം വെള്ളം ചെല്ലുമ്പോള്‍ മണ്ണിലെ കാപ്പിലറികളില്‍ കുടുങ്ങിക്കിടന്ന വായു പുറത്തു പോകുന്നു. ഒരു ബക്കറ്റ് മണ്ണിലേക്ക് വെള്ളം നിറയ്ക്കുകയാണെങ്കില്‍ കുമിളകളായി വായു പുറത്തു പോകുന്നതു കാണാം.
ഇപ്രകാരം അ വായവ സ്ഥിതി – anaerobic condition – ആയാല്‍ നമ്മുടെ പാവം മണ്ണിരകള്‍ക്ക് പ്രാണവായു കിട്ടാതാവും. ശ്വാസം കിട്ടാനായി അവ ഇഴഞ്ഞു വലിഞ്ഞ് പുറത്തെത്തും.
പകല്‍നേരത്തെ ചൂടില്‍ അവയുടെ തൊലി ഉണങ്ങും.പിന്നെ അവയ്ക്ക് തീരെ ശ്വസിക്കാനാവില്ല.
പാവം മണ്ണിരകള്‍ കൂട്ടമായി ചത്തുപോവും.
ഇത്രയും ശാസ്ത്രം.

പക്ഷേ അത് വരള്‍ച്ചാ സൂചകമാണെന്നു പറയുന്നത് പക്ഷിശാസ്ത്രം

Top