തീപിടിച്ച വിമാനത്തിനുള്ളില്‍ പരിഭ്രാന്തരായ യാത്രക്കാര്‍; ഒരുവശത്ത് ലഗേജിനായി പിടിവലി; മറുവശത്ത് ജീവന്‍ രക്ഷിക്കാന്‍ അലറി വിളിച്ച് നിലവിളി; ദൃശ്യങ്ങള്‍ പുറത്ത്

36D852A000000578-3721366-image-a-5_1470249983050

ദുബായ്: ലാന്‍ഡിംഗിനു തൊട്ടുമുന്‍പ് വിമാനത്തിന്റെ എഞ്ചിന് തീപിച്ച് 257 യാത്രക്കാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. തിരുവനന്തപുരം-ദുബായ് എമിറേറ്റ്‌സ് വിമാനത്തിനാണ് തീപിടിച്ചത്. തീപിടിച്ചെന്നറിയുമ്പോള്‍ വിമാനത്തിനുള്ളില്‍ യാത്രക്കാരുടെ അവസ്ഥ എന്തായിരുന്നു? വിമാനത്തിനുള്ളില്‍ നിന്നു കൊണ്ട് യാത്രക്കാര്‍ എന്തൊക്കെയാണ് ചെയ്തു കൂട്ടിയത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നു.

വിമാനത്തില്‍ ഒരു യാത്രക്കാരന്‍ തന്നെ പുറത്തുവിട്ട വീഡിയോ മലയാളികളെ ഒരു പരിധിവരെ നാണം കെടുത്തിയെന്ന് പറയാതെ വയ്യ. എഞ്ചിന് തീപിടിച്ച വിമാനത്തിന് അകത്ത് പുക കടന്നുകയറി ഏത് നിമിഷവും വിമാനം പൊട്ടിത്തെറിക്കുമെന്ന് ഉറപ്പായിട്ടും മലയാളികള്‍ സാധനങ്ങള്‍ എടുക്കാന്‍ ഇടികൂടിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഒരു യാത്രക്കാരന്‍ റെക്കോര്‍ഡ് ചെയ്ത വീഡിയോയാണ് ബ്രിട്ടനിലെ പ്രമുഖ പത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

36D8527800000578-3721366-image-a-7_1470250064052

അലറി വിളിച്ചു കൊണ്ട് ജീവനക്കാര്‍ പുറത്തേക്ക് ചാടാന്‍ പറയുമ്പോഴും ലാപ്ടോപ്പും ബാഗും തപ്പി ഓടുന്ന മലയാളികളുടെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ഹല്ലേലൂയ.. സ്ത്രോത്രം എന്നു പറഞ്ഞ് നിലിവിളിച്ച് ചില പ്രാര്‍ത്ഥനയും അയ്യോ അയ്യോ എന്ന് പറഞ്ഞ് ചിലര്‍ കരയുന്നതും എല്ലാം അവിടിട്ട് ഒന്ന് വേഗം പോകൂ അമ്മേ എന്ന് പറഞ്ഞ് കുഞ്ഞുങ്ങള്‍ കരയുന്നതും എല്ലാം ഈ വീഡിയോയില്‍ ഉണ്ട്. കരഞ്ഞു നിലവിളിച്ച് സ്തബ്ധരായി നിന്ന മാതാപിതാക്കളെ എല്ലാവരും ഒന്നു പേടിക്കാതിരിക്ക് എന്ന് പറഞ്ഞ് ആശ്വസിപ്പിക്കുന്ന ഒരു കുഞ്ഞിന്റെ ശബ്ദവും ഉയര്‍ന്നു കേള്‍ക്കാം. സാധനങ്ങള്‍ക്ക് വേണ്ടി മലയാളി യാത്രക്കാര്‍ കടിപിടികൂടിയപ്പോള്‍ അലറി വിളിച്ച് കൊണ്ട് പുറത്ത് ചാടൂ എന്ന് പറയുന്ന ജീവനക്കാരുടെ ശബ്ദവും വീഡിയോയില്‍ ഉണ്ട്.

ഒന്നര മിനിറ്റ് കൊണ്ട് യാത്രക്കാരെ ഒഴിപ്പിക്കുക എന്ന അസാധ്യമായ ഉത്തരവാദിത്തം ഏറ്റെടുത്ത ജീവനക്കാരുടെ മുന്‍പില്‍ മലയാളികളുടെ സാധനഭ്രമം തലവേദനയാകുകയായിരുന്നു. ആദ്യം ഒരു പുരുഷ ജീവനക്കാര്‍ എല്ലാം ഉപേക്ഷിച്ച് പോവാന്‍ ആക്രോശക്കുന്നത് കേള്‍ക്കാം. പിന്നാലെ ഒരു വനിത ജീവനക്കാരിയുടെ യാചന രൂപത്തിലുള്ള അപേക്ഷയും വീഡിയോയില്‍ ഉണ്ട്. തുടര്‍ന്ന് യാത്രക്കാര്‍ ചാടി രക്ഷപ്പെടുന്ന ദൃശ്യങ്ങളുള്ളത്.

മരണമാണ് കണ്‍മുമ്പില്‍ എന്നറിഞ്ഞിട്ടും ലാപ്ടോപ്പ് തപ്പി നടക്കുന്നവരും മലയാളി യാത്രക്കാരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഇതിനിടെയാണ് സംഭവത്തിന്റെ ഗൗരവം അറിയാതെ ചിലര്‍ സ്വന്തം ലഗേജുകള്‍ തപ്പി നടന്നത്. മരണം തൊട്ടുമുന്നില്‍നില്‍ക്കെ യാത്രക്കാര്‍ കാണിച്ച ഈ പിടിവലിയുടെ വീഡിയോ പുറത്തുവന്നതോടെ എത്രത്തോളം ഭീതിപ്പെടുത്തുന്ന അവസ്ഥയാണെന്ന കാര്യവും ബോധ്യമായി. ലോകമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വീഡിയോയ്ക്ക് ആയിരക്കണക്കിന് ഷെയറുകളാണ് ഇതിനകം ലഭിച്ചിട്ടുള്ളത്.

36D82BE500000578-3721366-image-a-41_1470248867654

വിമാനം നിലത്തിറക്കുന്നതിന് തൊട്ടുമുമ്പുമുമ്പു മാത്രമാണ് വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറിന് കുഴപ്പമുണ്ടെന്ന് പൈലറ്റ് അറിയിച്ചത്. വിമാനം നിലത്തിറക്കാന്‍ പോവുകയാണെന്ന് പൈലറ്റ് അറിയിച്ചതോടെ വിമാനത്തിനുള്ളില്‍ കൂട്ടക്കരച്ചിലും നിലവിളിയുമായി. നിലത്തിറക്കിയ വിമാനത്തില്‍നിന്ന് ചെരുപ്പുപോലും ധരിക്കാന്‍ നില്‍ക്കാതെ എമര്‍ജന്‍സി എക്സിറ്റുകളിലൂടെ പുറത്തേയ്ക്ക് കടക്കാനും ജീവനക്കാര്‍ ആവശ്യപ്പെട്ടു.

എന്നാല്‍, സ്വന്തം ലഗേജുകള്‍ തപ്പിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു യാത്രക്കാരില്‍ പലരും ഇതിനിടെ. വിമാനത്തിന്റെ കാബിനുള്ളില്‍ പുക നിറഞ്ഞിട്ടും ലഗേജുകള്‍ എടുക്കാന്‍ യാത്രക്കാര്‍ മറന്നില്ല. ഓക്സിജന്‍ മാസ്‌കുകള്‍ പോലും ഉപയോഗിക്കാന്‍ ആരും തുനിഞ്ഞില്ല. ചിതറികിടക്കുന്ന ഓക്സിജന്‍ മാസ്‌കുകളും കാണാമായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ഏതോ യാത്രക്കാരന്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ ലോക മാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

വിമാനത്തില്‍നിന്നുള്ള തന്റെ രക്ഷപ്പെടല്‍ ചിത്രീകരിക്കാനാണ് യാത്രക്കാരി ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. എന്നാല്‍, ദുരന്തമുഖത്തും മലയാളികളുടെ സ്വഭാവം ചിത്രീകരിക്കുന്നതായി ആ വീഡിയോ മാറിയെന്ന് മാത്രം. കാബിനുള്ളിലെ വലിപ്പിനുള്ളില്‍നിന്ന് ലഗേജുകള്‍ വലിച്ച് പുറത്തിട്ട് സ്വന്തം ലഗേജ് തിരയുന്ന തിരക്കിലായിരുന്നു പലരും. ഇങ്ങനെ ലഗേജ് തിരഞ്ഞു പോയപ്പോഴാണ് വിമാന ജീവനക്കാര്‍ ഉച്ചത്തില്‍ പുറത്തേക്ക് ചാടി രക്ഷപെടൂവെന്ന് ഉറക്കെ വിളിച്ചു പറഞ്ഞത്. വീഡിയോ എടുത്ത യാത്രക്കാരന്‍ പുറത്തെത്തിയപ്പോള്‍ തീപിടിച്ച വിമാനത്തിന്റെ പിന്‍ഭാഗവും വീഡിയോയില്‍ വ്യക്തമായി കാണാന്‍ സാധിക്കുന്നുണ്ടായിരുന്നു. ഇതിനിടെ ഹിന്ദിയില്‍ മിണ്ടാതിരി എന്ന് ചില യാത്രക്കാര്‍ പറയുന്നതും കേള്‍ക്കാമായിരുന്നു.

വിമനത്തിന് പുറത്തിറങ്ങിയ യാത്രക്കാര്‍ വളരെ വേഗം തന്നെ ഓടി രക്ഷപെടുകയാണ് ഉണ്ടായത്. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി എല്ലാവരും പുറത്തിറങ്ങി അല്‍പ്പസമയം കഴിഞ്ഞപ്പോഴേക്കും വിമാനത്തില്‍ വന്‍തോതില്‍ തീപടര്‍ന്നു. പിന്നീട് പൊട്ടിത്തെറിക്കുകയുമുണ്ടായി. വിമാനം ലാന്‍ഡ് ചെയ്ത ഉടനെ എല്ലാ സുരക്ഷാ വാതിലും തുറന്നു. യാത്രക്കാര്‍ പുറത്തേക്കോടി. ഓട്ടത്തിനിടിയില്‍ സ്ത്രീകളില്‍ ചിലര്‍ മുട്ടിടിച്ച് വീണു. ഓടികിതച്ച് വിമാനാത്തവളത്തിന്റെ ഒരു മൂലയില്‍ കിതച്ചിരിക്കുമ്പോഴാണ് ഉണ്ടായ അപകടത്തിന്റെ വലുപ്പം തിരിച്ചറിയുന്നത്. പലര്‍ക്കും ചെറിയ പരിക്കുകളുണ്ട്. എന്നാലും ജീവന്‍ രക്ഷപ്പെട്ടല്ലോ എന്ന ആശ്വാസത്തിലായി പലരും.

പുറത്തിറങ്ങിയപ്പോള്‍ ആംബുലന്‍സും സഹായിക്കാന്‍ ആള്‍ക്കാരുമുണ്ടായിരുന്നു. എന്നാല്‍ ഞങ്ങളുടെ കണ്‍മുന്നില്‍ വിമാനം കത്തിയെരിയുന്ന കാഴ്ച്ച കണ്ടിന്നു. ഇതോടെ പലര്‍ക്കും ഞെട്ടല്‍ മാറിയില്ല. വലിയൊരു അപകടത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തില്‍ പലരും കരഞ്ഞു. പലര്‍ക്കും ഞെട്ടല്‍ വിട്ടുമാറിയിട്ടില്ല.

വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറിനുണ്ടായ തകരാറാണ് അപകടത്തിന് കാരണമായത്. വിമാനം നിലത്തിറങ്ങുംമുമ്പുതന്നെ കാബിനുള്ളില്‍ പുകനിറയാന്‍ തുടങ്ങിയിരുന്നുവെന്ന് ചില ദൃക്സാക്ഷികള്‍ പറയുന്നു. പുറത്തെ കൊടുംചൂടാകാം വിമാനത്തിന് തീപിടിക്കാന്‍ കാരണമായതെന്ന് ചില വിദഗ്ധരും അഭിപ്രായപ്പെടുന്നു. വിമാനം ലാന്‍ഡ് ചെയ്യുന്നതിന് മുമ്പുതന്നെ പുക നിറഞ്ഞതിനാല്‍ പലര്‍ക്കും ശ്വാസതടസ്സം നേരിട്ടിരുന്നുവെന്ന് യാത്രക്കാരില്‍ ചിലര്‍ പറഞ്ഞു. വിമാനത്തിനുള്ളില്‍ അറിയിപ്പൊന്നും ഉണ്ടായിരുന്നുമില്ല. എമര്‍ജന്‍സി വാതിലുകള്‍ ബലംപ്രോയോഗിച്ച് തുറക്കുകയായിരുന്നുവെന്നും യാത്രക്കാര്‍ മാദ്ധ്യമങ്ങളോടു പറഞ്ഞു.

Top