പിസ്റ്റളുമായി ശശി തരൂര്‍ വിമാനത്താവളത്തിൽ പിടിയില്‍: വാര്‍ത്തയുടെ സത്യാവസ്ഥ ഇങ്ങനെ; നല്ല ഇംഗ്ലീഷ് പറയാത്തത്തിന്റെ പ്രശ്‌നമെന്ന് ഉപദേശം

ജയ്പുര്‍: പിസ്റ്റള്‍ കൈവശംവച്ച ശശി തരൂരിനെ വിമാനത്താവളത്തില്‍ തടഞ്ഞുനിര്‍ത്തിയെന്ന് വാര്‍ത്ത. വാര്‍ത്ത ശരിയല്ലെന്ന് അറിയിപ്പുമായി തരൂര്‍. ഒരു ഹിന്ദി ചാനല്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയാണ് ശശി തരൂര്‍ എംപിയുടെ എതിര്‍പ്പിന് പാത്രമായിരിക്കുന്നത്.

സിസ്റ്ററെന്നു പറഞ്ഞത് പിസ്റ്റളെന്നു കേട്ടു, ശശി തരൂര്‍ എംപിയെ പൊലീസ് പിടിച്ചു. രാജസ്ഥാനിലെ ജയ്പുര്‍ വിമാനത്താവളത്തിലായിരുന്നു സംഭവം. വിമാനത്താവളത്തില്‍ സഹോദരിയെ കാത്തുനിന്ന തരൂരിനോട് കാത്തുനില്‍ക്കുന്നത് എന്തിനാണെന്ന് ചിലര്‍ ചോദിച്ചു. സഹോദരിയെ കാത്തുനില്‍ക്കുകയാണെന്ന് തരൂര്‍ ഇംഗ്ലീഷില്‍ മറുപടി നല്‍കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

” ശശി തരൂരിനെ ആരും ജയ്പൂര്‍ വിമാനത്താവളത്തില്‍ വച്ച് തടഞ്ഞിട്ടില്ല. അദ്ദേഹം തന്റെ പെങ്ങളെ കാത്ത് നില്‍ക്കുകയായിരുന്നു. എന്താണ് കാത്തിരിക്കുന്നത് എന്ന് ആരോ ചോദിച്ചപ്പോള്‍ അദ്ദേഹം ‘മൈ സിസ്റ്റര്‍’ എന്ന് മറുപടി നല്‍കി. സിസ്റ്റര്‍ എന്ന് പറഞ്ഞത് പിസ്റ്റള്‍ എന്ന് കേട്ട വ്യക്തി അത് സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. കാര്യം അന്വേഷിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ വിഷയം അവിടെ അവസാനിപ്പിച്ചതായി അറിയിച്ചു. ‘ എഎന്‍ഐ ട്വീറ്റ് ചെയ്തു. ഹിന്ദി ചാനല്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് തൊട്ടുപിന്നാലെയാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ സമാനമായൊരു വാര്‍ത്ത ട്വീറ്റ് ചെയ്യുന്നത്.

”ജനങ്ങള്‍ വിശ്വസിക്കും എന്നതൊഴിച്ച് നിര്‍ത്തിയാല്‍ ഇതൊരു തമാശയാണ്. ഞാന്‍ ഇതുവരെ ഒരു പിസ്റ്റള്‍ സ്വന്തമാക്കുകയോ അതിന്റെ ലൈസന്‍സിന് അപേക്ഷിക്കുകയോ ചെയ്തിട്ടില്ല. തീര്‍ച്ചയായും ഒന്ന് എടുത്ത് നടക്കുകയോ ആരെങ്കിലും എന്നെ അതിന്റെ പേരില്‍ തടയുകയോ ചെയ്തിട്ടില്ല. ഒരു കഥയുണ്ടാക്കുന്നതില്‍ നമ്മുടെ മാധ്യമങ്ങള്‍ക്കുള്ള കഴിവ് അവിശ്വസനീയമാണ്” ആജ് തക് പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ ലിങ്ക് സഹിതം തരൂര്‍ ട്വീറ്റ് ചെയ്തു.

എന്നാല്‍ ചോദിച്ചവര്‍ കേട്ടത് പിസ്റ്റള്‍ എന്നായിരുന്നു. ഇതോടെ ഇവര്‍ വിമാനത്താവള സുരക്ഷാ ജീവനക്കാരെ വിവരം അറിയിച്ചു. പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തരൂരിനെ പരിശോധനയ്ക്കു വിധേയനാക്കി. അരമണിക്കൂറോളം തരൂരിനെ തെറ്റിദ്ധാരണയുടെ പേരില്‍ തടഞ്ഞുവച്ചു. ജയ്പുര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാനാണ് തരൂര്‍ ജയ്പൂരിലെത്തിയത്.

ശശി തരൂര്‍ തോക്കുമായി പിടിയിലായെന്ന വാര്‍ത്ത ദേശീയ മാധ്യമങ്ങളില്‍ അടക്കം വന്നിരുന്നു. എന്നാല്‍ കേട്ടതിലെ പിശകാണെന്ന് മനസിലാക്കി ഉടന്‍ തന്നെ തരൂരിനെ വിടുകയുമായിരുന്നു. എന്നിരുന്നാലും. ‘ഇനിയെങ്കിലും ഇംഗ്ലീഷില്‍ സംസാരിക്കുമ്പോള്‍ എല്ലാവര്‍ക്കും മനസ്സിലാകുന്ന രീതിയില്‍ ഇംഗ്ലീഷ് സംസാരിക്കണം’ എന്നാണ് ഇന്ന് ശശി തരൂരിന് ലഭിച്ചൊരു ട്വീറ്റ്.

Top