കടയ്ക്കൽ സ്വദേശിയായ ഭര്‍ത്താവിനായി തമ്മിലടിച്ച് രണ്ട് ഭാര്യമാര്‍;  15 ദിവസം വീതം പകുത്ത് നല്‍കാമെന്ന വാഗ്ദാനവും ഫലിച്ചില്ല

രണ്ട് ഭാര്യമാരുടെ അവകാശവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ് ഒരു ഭര്‍ത്താവ്. കടയ്ക്കല്‍ സ്വദേശിയായ ഭര്‍ത്താവിനായി ഭാര്യമാര്‍ തമ്മിലടിക്കുകയും ചെയ്തു. വനിതാ കമ്മീഷന്റെ അദാലത്തിലാണ് അസാധാരണ സംഭവങ്ങള്‍ അരങ്ങേറിയത്.

ഭര്‍ത്താവിനെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് എത്തിയ പരാതിക്കാരി എതിര്‍കക്ഷിയെ പരസ്യമായി തല്ലിയതോടെ വാദി പ്രതിയായി. അടിയേറ്റ എതിര്‍കക്ഷി നിലത്തു വീണു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഇരുവരെയും ഈസ്റ്റ് പോലീസ് സ്റ്റേനില്‍ എത്തിച്ചു. കടയ്ക്കല്‍ സ്വദേശിയുടെ ഭാര്യമാരാണ് പരാതിക്കാരിയും എതിര്‍കക്ഷിയും. 42 വര്‍ഷം മുന്‍പാണ് കടയ്ക്കല്‍ സ്വദേശി പരാതിക്കാരിയെ വിവാഹം ചെയ്തത്. പിന്നീട് ഇവര്‍ തമ്മില്‍ പിണങ്ങുകയും ആദ്യഭാര്യ വിദേശത്തു പോകുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനു ശേഷം ഇയാള്‍ രണ്ട് കുട്ടികളുടെ അമ്മയും വിധവയുമായ സ്ത്രീയെ വീണ്ടും വിവാഹം ചെയ്തു. 23 വര്‍ഷം മുന്‍പായിരുന്നു ആ വിവാഹം. ഇവര്‍ കുടുംബമായി ജീവിക്കുന്നതിനിടെ വിദേശത്തു നിന്നും മടങ്ങിയെത്തിയ ആദ്യഭാര്യ ഭര്‍ത്താവിനെ തനിക്ക് വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഭര്‍ത്താവിനെ പിടിച്ചു വച്ചിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ആദ്യഭാര്യ കടയ്ക്കല്‍ പോലീസ് സ്റ്റേഷനിലും വനിതാ പോലീസിലും പരാതി നല്‍കി.

അദാലത്തില്‍ അടിപിടി കൂടിയ ഇവരെ തല്ലുകേസില്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ച് പല തരത്തിലുള്ള അനുനയ ശ്രമങ്ങളും പോലീസ് നടത്തിയെങ്കിലും ഭാര്യമാര്‍ വഴങ്ങിയില്ല. ‘മാസത്തിലെ ആദ്യ 15 ദിവസം ആദ്യ ഭാര്യയ്‌ക്കൊപ്പവും തുടര്‍ന്നുള്ള 15 ദിവസം രണ്ടാം ഭാര്യയ്ക്ക് ഒപ്പവും ഭര്‍ത്താവ് നില്‍ക്കട്ടെ ‘ എന്ന പോലീസുകാര്‍ പറഞ്ഞുവെങ്കിലും ഭാര്യമാര്‍ വഴങ്ങിയില്ല. ഇതേതുടര്‍ന്ന് വനിതാ കമ്മിഷന്റെ അടുത്ത അദാലത്തില്‍ ഭര്‍ത്താവും മക്കളും ഹാജരാകാന്‍ നോട്ടീന് നല്‍കുമെന്ന് വനിതാ കമ്മിഷന്‍ അറിയിച്ചു.

Top