ആദ്യപകുതിയിൽ പോർച്ചുഗൽ 2–1ന് മുന്നിൽ.റൊണാൾഡോയ്ക്ക് രണ്ട് ഗോൾ

സോച്ചി:റഷ്യന്‍ ലോകകപ്പിലെ പോര്‍ച്ചുഗല്‍-സ്‌പെയ്ന്‍ സൂപ്പര്‍ പോരാട്ടത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ചിറകിലേറി ആദ്യ പകുതിയില്‍ പോര്‍ച്ചുഗല്‍ മുന്നില്‍. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലും സെർജിയോ റാമോസിന്റെ സ്പെയിനും പോരിനിറങ്ങുമ്പോൾ ലോകം ശ്വാസം വിടാൻ പോലു മറന്ന് കളികാണുമെന്നുറപ്പ്. റയൽ മഡ്രിഡിൽ ഒന്നിച്ചു കളിക്കുന്ന റൊണാൾഡോയും റാമോസും നേർക്കുനേർ എത്തുമ്പോൾ ക്രിസ്റ്റ്യാനോയുടെ മുന്നേറ്റമാണോ, റാമോസിന്റെ പ്രതിരോധമാണോ മികച്ചതെന്ന ചോദ്യവുമുയരും. ലോകകപ്പ് ഫൈനലിൽ ഇതു വരെ കളിക്കാൻ സാധിച്ചിട്ടില്ലെന്ന ചീത്തപ്പേരു മാറ്റാനാണു ക്രിസ്റ്റ്യാനോയുടെ ചിറകിലേറി പറങ്കിപ്പടയെത്തുന്നത്. മറുവശത്തു കഴിഞ്ഞ ലോകകപ്പിലെ നാണംകെട്ട പരാജയത്തിനു മറുപടി നൽകാനാണു സ്പാനിഷ് നിരയിറങ്ങുന്നത്. കരിങ്കടലിന്റെ തീരത്തെ സോച്ചി ഫിഷ്ട് സ്റ്റേഡിയത്തിലെ പോരാട്ടത്തിനു തീപിടിക്കുമെന്നുറപ്പ്. ഇരട്ട ഗോള്‍ നേടിയ ക്രിസ്റ്റിയാനോയുടെ മികവില്‍ 2-1 എന്ന നിലയില്‍ പോര്‍ച്ചുഗല്‍ ലീഡ് ചെയ്യുകയാണ്. മത്സരത്തിന്റെ നാലാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി പോസ്റ്റിലെത്തിച്ചായിരുന്നു റൊണാള്‍ഡോയുടെ ആദ്യ ഗോള്‍. ഒരു ഗോള്‍ വഴങ്ങിയ ശേഷം നിരന്തര ആക്രമണങ്ങളിലൂടെ 24-ാം മിനിറ്റില്‍ ഡീഗോ കോസ്റ്റയിലൂടെ സ്പെയ്ന്‍ തിരിച്ചടിച്ചു. പന്തുമായി ഒറ്റയ്ക്ക് മുന്നേറി പോര്‍ച്ചുഗല്‍ പ്രതിരോധത്തെയും ഗോളിയെയും നിഷ്പ്രഭാമാക്കിയായിരുന്നു കോസ്റ്റയുടെ അത്യുഗ്രന്‍ ഗോള്‍.

Top