വീട്ടമ്മയുടെ കുളി സീൻ പിടിക്കാൻ ഇറങ്ങിയ എഞ്ചിനീയർക്ക് പൂട്ട്..ഫോണിൽ നിറയെ പെൺകുട്ടികളുടെ നഗ്ന ചിത്രങ്ങൾ

പത്തനംതിട്ട : വീട്ടമ്മയുടെ കുളി സീൻ പിടിക്കാൻ ഇറങ്ങിയ എഞ്ചിനീയർ അറസ്റ്റിൽ . വീട്ടമ്മ കുളിക്കാന്‍ കയറി എന്നു കരുതി വെന്റിലേഷനിലൂടെ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് എഞ്ചിനിയര്‍ പിടിയിലായത് .സ്ത്രീകളുടെ നഗ്നത മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നതു പതിവാക്കിയ എഞ്ചിനിയര്‍ക്കു കിട്ടിയതോ എട്ടിന്റെ പണിയും . പത്തനംതിട്ട കലഞ്ഞൂര്‍ പഞ്ചായത്തിലെ കൂടല്‍ സ്വദേശി മിഥുന്‍രാജ്(28) ആണു പോലീസ് പിടിയിലായത്. രാത്രികാലങ്ങളില്‍ വീടുകളില്‍ കയറി ഒളിച്ചിരുന്നു സ്ത്രീകളുടെ നഗ്നത പകര്‍ത്തുന്നത് ഇയാള്‍ പതിവാക്കിരുന്നു. സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ എഞ്ചിനിയറാണ് ഇയാള്‍. ശനിയാഴ്ച രാത്രിയില്‍ വീട്ടമ്മയുടെ നഗന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിടയില്‍ പിടയിലാകുകയായിരുന്നു. വീട്ടമ്മ കുളിക്കാന്‍ കയറി എന്നു കരുതിയ ഇയാള്‍ വെന്റിലേഷന്‍ വഴി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചു.സംഭവം കണ്ട ഗൃഹനാഥന്‍ മിഥുന്‍ രാജിനെ പിടികൂടാന്‍ ശ്രമിച്ചു എങ്കിലും ഗൃഹനാഥന്റെ കൈകയില്‍ നിന്ന് ഇയാള്‍ രക്ഷപെട്ട് ഒടുകയായിരുന്നു. ഫോണ്‍ ഉപേക്ഷിച്ചാണു മിഥുന്‍ രാജ് രക്ഷപെട്ടത്. ഗൃഹ നാഥന്‍ ഫോണ്‍ പൂജപ്പുര പോലിസില്‍ ഏല്‍പ്പിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ വാടകവീട്ടില്‍ നിന്നു പോലീസ് ഇയാളെ പിടികൂടി. മറ്റൊരു ഫോണും ഇയാളില്‍ നിന്നു കണ്ടെടുത്തിരുന്നു. ഈ രണ്ടു ഫോണില്‍ നിന്നും നിരവധി സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങള്‍ കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ മിഥുനെ റിമാന്‍ഡ് ചെയ്തു.

Top