വിവാഹ വാഗ്ദാനം നല്‍കി പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു, ഒളിവിലായിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍

കായംകുളം സ്വദേശിനിയായ പതിനാറുകാരിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. ഒളിവിലായിരുന്ന ഇയാളെ മഹാരാഷ്ട്രയിലെ ഷിര്‍ദ്ദിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. കായംകുളം ചിറക്കടവം മുറിയില്‍ തഴയശ്ശേരില്‍ വീട്ടില്‍ സന്തോഷിന്റെ മകന്‍ ആകാശ് (28) ആണ് പോലീസ് പിടിയിലായത്.

കായംകുളം നിയോജക മണ്ഡലത്തിലെ മുന്‍ സെക്രട്ടറിയാണ് ആകാശ്. പ്രതിയുടെ ബന്ധുക്കളുടെയും ഫോണ്‍ കോളുകള്‍ പരിശോധിച്ചാണ് പ്രതിയെ ഒളിവില്‍ കഴിയുന്ന സ്ഥലത്ത് പോയി പിടികൂടാന്‍ സാധിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 2019 ഡിസംബറില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെയാണ് ഇയാള്‍ ഒളിവില്‍ പോയത്. ഒളിവില്‍ പോയ ശേഷം മൊബൈല്‍ ഫോണോ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളോ ഉപയോഗിക്കാതെ അതീവ ബുദ്ധിപരമായ രീതിയില്‍ തമിഴ്നാട്, കര്‍ണ്ണാടക, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു.

തുടര്‍ന്ന് നല്‍കിയ നിര്‍ദേശ പ്രകാരം ഒരു സ്‌ക്വാഡ് രൂപീകരിച്ച് ഇയാളെ കണ്ടെത്താന്‍ അന്വേഷണം നടത്തി വരികയായിരുന്നു. വിദേശ നമ്പരിലെ വാട്ട്സ് ആപ്പ് ഉപയോഗിച്ച് വീട്ടില്‍ ബന്ധപ്പെടുന്നതായി സൈബര്‍സെല്ലിന്റെ സഹായത്താല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളെ അന്വേഷിച്ച് കായംകുളം സി.ഐ. മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘം ഹൈദരാബാദില്‍ എത്തിയെങ്കിലും ആകാശ് അവിടുത്തെ ഒരു ഹോസ്റ്റല്‍ മുതലാളിയുടെ ഭാര്യയും കുട്ടിയുമായി ഒളിവില്‍ പോയിട്ടുള്ളതായി കണ്ടെത്തി.

തുടര്‍ന്ന് 14 ദിവസത്തോളം ഹൈദരാബാദില്‍ ക്യാമ്പ് ചെയ്ത പോലീസ് സംഘം നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ മഹാരാഷ്ട്രയിലെ ഷിര്‍ദ്ദിയിലുണ്ടെന്ന് അറിവ് ലഭിക്കുകയും മഹാരാഷ്ട്ര പോലീസിന്റെയും , തെലുങ്കാന പോലീസിന്റെയും സഹായത്തോടെ ആകാശിനെ ഷിര്‍ദ്ദിയില്‍ നിന്നും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഇയാള്‍ക്ക് ഒളിവില്‍ കഴിയുന്നതിനും മറ്റും സഹായിച്ചതിനാല്‍ ഹരിപ്പാട് വെട്ടുവേനി മണി ഭവനം വീട്ടില്‍ രാജു മകന്‍ സിജു ( 32 ), ഹരിപ്പാട് പിലാപ്പുഴ തെക്ക് പൈങ്ങാലില്‍ ഭാസി മകന്‍ അഖീഷ് കുമാര്‍ ( 26 ), കാര്‍ത്തികപ്പള്ളി പുതുക്കണ്ടം ചൂടു കാട്ടില്‍ വീട്ടില്‍ അനുരാജ് മകന്‍ അനൂപ് ( 28 ) എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

കായംകുളം ഡി വൈ എസ് പി . അലക്സ് ബേബിയുടെ നേതൃത്വത്തില്‍ സി. ഐ. മുഹമ്മദ് ഷാഫി, എ. എസ്. ഐ. സുധീര്‍, പോലീസുകാരായ റെജി, ബിനു മോന്‍ . ലിമു മാത്യു, ബിജു രാജ് എന്നിവരടങ്ങുന്ന സംഘം ജില്ലാ സൈബര്‍ സെല്ലിന്റെ സഹായത്തോടു കൂടിയാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജ്യൂഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു.

Top