ഭീകരരുടെ അറസ്റ്റ്: NIA നീക്കം അതീവ രഹസ്യമായി!തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും പിടികൂടിയ രണ്ടു ഭീകരരിൽ ഒരാളെ ബംഗളൂരുവിൽ എത്തിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്ത ഭീകരപ്രവർത്തകരെ ബംഗളൂരുവിലെത്തിച്ചു . ബംഗളൂരു സ്ഫോടനവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി എന്‍ഐഎ തിരയുന്ന കണ്ണൂര്‍ സ്വദേശി ഷുഹൈബ്, യുപി സ്വദേശി ഗുല്‍നവാസ് എന്നിവരാണ് അറസ്റ്റിലായത്. റിയാദിൽനിന്ന് നാടുകടത്തി തിരുവനന്തപുരത്ത് എത്തിച്ച് അറസ്റ്റ് ചെയ്യുന്നത് വരെയുള്ള നീക്കങ്ങൾ അതീവരഹസ്യമായിട്ടായിരുന്നു എൻഐഎ നടത്തിയത്. ഇന്നലെ വൈകിട്ട് ആറേകാലോടെ എത്തിച്ച ഇവരെ മൂന്നുമണിക്കൂർ വിമാനത്താവളത്തിനുള്ളിൽ ചോദ്യംചെയ്തു.തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ദേശീയ അന്വേഷണ ഏജൻസി കസ്റ്റഡിയിലെടുത്ത രണ്ടു ഭീകരരിൽ ഒരാളെ ഇന്ന് ബംഗളൂരുവിലേക്ക് കൊണ്ടുപോയി. കണ്ണൂർ സ്വദേശി ഷുഹൈബിനെയാണ് എൻഐഎ സംഘം ബംഗളൂരുവിൽ എത്തിച്ചത്.

അറസ്റ്റ് നടത്താൻ കൊച്ചിയിൽനിന്നുള്ള ഉദ്യോഗസ്ഥരടക്കം എത്തിയിരുന്നു. ഇവർ പ്രതികളെ കസ്റ്റഡിയിലെടുത്ത ശേഷമാണ് എൻഐഎയുടെയും റോയുടെയും 25ഓളം ഉദ്യോഗസ്ഥരെത്തിയത്. റിയാദിൽനിന്ന് ലുക്ക് ഔട്ട് സർക്കുലർ നൽകിയതുമുതൽ റോ നിരീക്ഷണം ഇവർക്കുമേൽ ഉണ്ടായിരുന്നു. കേരള പൊലീസിനെയോ രഹസ്യാന്വേഷണ വിഭാഗത്തെയോ ഇക്കാര്യം അറിയിച്ചിരുന്നില്ലെന്നാണ് വിവരം. രാത്രി ഒമ്പതരയോടെയാണ് പ്രതികളെ വിമാനത്താവളത്തിന് പുറത്തെത്തിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തീവ്രവാദക്കേസിൽ ജയിലിൽ കഴിയുന്ന തടിയന്റവിട നസീർ രൂപീകരിച്ച ഇന്ത്യൻ മുജാഹിദീന്റെ ആദ്യകാല പ്രവർത്തകനായിരുന്ന കണ്ണൂർ സ്വദേശി ഷുഹൈബ്. യുപി സ്വദേശി ഗുൽനവാസ് ലഷ്കർ ഇ തൊയിബയുടെ പ്രവർത്തകനാണ്. ഇരുവരും സിമിയുടെ ആദ്യകാല പ്രവർത്തകരാണ്. പിന്നീട് ഷുഹൈബ് ഇന്ത്യൻ മുജാഹിദീനിലേക്കും ഗുൽനവാസ് ലഷ്കർ ഇ തൊയിബയിലേക്കും മാറി. ഷുഹൈബ് കേരളത്തിൽ നിന്നു ഹവാല വഴി തീവ്രവാദ സംഘടനകൾക്ക് പണം എത്തിച്ചിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

ഇന്ത്യൻ മുജാഹിദിൻ പ്രവർത്തകനാണ് ഷുഹൈബ്. 2008 മുതൽ ബംഗളൂരുവിലെ ഭീകര വിരുദ്ധ സേന അന്വേഷിക്കുന്ന പ്രതിയുമാണ് ഇയാൾ.ഷുഹൈബിനോടൊപ്പം എൻഐഎ സംഘം പിടികൂടിയ മറ്റൊരു ഭീകരനായ ഗുൽ നവാസിനെ അന്വേഷണ സംഘം ഡൽഹിയിൽ എത്തിച്ചു. ഇന്ന് രാവിലെയാണ് ഇയാളെ ഡൽഹിയിൽ എത്തിച്ചത്. ഡൽഹി ഹവാല കേസിലെ പ്രതിയും ലഷ്‌കർ ഇ ത്വയ്ബ പ്രവർത്തകനുമാണ് ഇയാൾ.

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ബംഗളൂർ സ്‌ഫോടന കേസ് പ്രതികളായ ഉത്തർപ്രദേശ് സ്വദേശി ഗുൽ നവാസ്, കണ്ണൂർ സ്വദേശി ഷുഹൈബ് എന്നിവരെ എൻഐഎ സംഘം കസ്റ്റഡിയിലെടുത്തത്.സൗദിയിൽ നിന്നും നാട്ടിൽ എത്തിയപ്പോഴാണ് എൻ ഐ എ സംഘം ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവർക്കെതിരെ എൻ ഐ എ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

2008 ജൂലായ് 25നാണ് ബംഗളൂരുവിൽ ഒമ്പതിടങ്ങളിലായി സ്ഫോടന പരമ്പരയുണ്ടാകുന്നത്. സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ കേസിലെ 32ാം പ്രതിയാണ് ഷുഹൈബ്. ഷുഹൈബ് 2014 ൽ പാകിസ്ഥാനിലേക്ക് രക്ഷപ്പെടുകയായിരുന്നു. പാകിസ്ഥാനിൽ ചെന്ന ശേഷം വിവാഹിതനായി ബിസിനസ് നടത്തുകയാണെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾക്കു വിവരം ലഭിച്ചിരുന്നു. ഇടയ്ക്കു റിയാദിൽ വന്നുപോകുന്നതായും ഇന്റർപോളിൽ നിന്ന് എൻഐഎയ്ക്കു വിവരം ലഭിച്ചു. തുടർന്നാണ് അവിടെ പിടികൂടാൻ നീക്കം നടത്തിയത്.

Top